രഹ്ന ഫാത്തിമയ്ക്കെതിരെ പരാതിയുമായി അമ്മ: മകള്‍ക്കെതിരെ ഗുരുതര ആരോപണം, പൊലീസ് വിളിച്ചു വരുത്തി
ആലപ്പുഴ: ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്കെതിരെ വീണ്ടും പൊലീസില്‍ പരാതി. ഇത്തവണ സ്വന്തം അമ്മയാണ് രഹ്നയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയിരിക്കുന്നത്.
മകളും മരുമകനും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പ്യാരി ആരോപിക്കുന്നത്. പീഡനത്തെ തുടർന്ന് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെങ്കിലും രഹ്നയില്‍ നിന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

തന്റെ ഏകമകളാണ് രഹ്നമ ഫാത്തിമ. ഇവർക്കൊപ്പം എറണാകുളത്തെ ഫ്ലാറ്റിലായിരുന്നു താമസം. എന്നാല്‍ ഇവിടെ നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. നിരന്തരമുള്ള പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് പുറത്ത് പോവേണ്ടി വന്നതെന്നും പരാതിയില്‍ പ്യാരി പറയുന്നു.

ഫ്ലാറ്റില്‍ ഇനിയും തുടർന്നാല്‍ ജീവന് തന്നെ ഭീഷണിയാവും എന്ന സാഹചര്യമായി. ഇതോടെയാണ് ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ രണ്ട് മാസമായി ബന്ധുവിന് ഒപ്പമാണ് താമസിച്ച് വരുന്നത്. എന്നാല്‍ മകളുടെ പീഡനം ഇവിടേയും തുടർന്നു. രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മകള്‍ക്കൊപ്പം താമസിക്കാന്‍ ഇനി താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന മാതാവ്, ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് പരാതിയിലൂടെ പൊലീസിനോട് ആവശ്യപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നയെ ആലപ്പുഴ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു.

ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഫാത്തിമ രഹ്നയോട് മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നല്‍കി വിട്ടയച്ചു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഇതോടെ തീർപ്പായി.

അതേസമയം, രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. യൂട്യൂബ് ചാനലില്‍ നടത്തിയ കുക്കറി ഷോഷിയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നയ്ക്കെതിരായ കേസ്.

"ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതായിരുന്നു രഹ്നയ്ക്കെതിരായ പരാതിയുടെ അടിസ്ഥാനം. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി ശ്രമിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വന്നതിന് പിന്നാലെയും രഹ്ന ഫാത്തിമ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഈ വിവാദം ശക്തമായതോടെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബി എസ് എന്‍ എല്‍ ജീവനക്കാരിയായ രഹനയെ സ്ഥാപനം സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സ്വന്തം നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലും രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചതെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വിശദീകരണം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications