Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിലെത്തിയത് മതസൗഹാര്‍ദ്ദമുണ്ടാക്കാനെന്ന് ദേവന്‍; ' ഞാന്‍ മതങ്ങള്‍ക്കിടയിലുള്ള പാലമാകും'

ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ബിജെപിയില്‍ എത്തിയത് എന്ന് അടുത്തിടെ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ ദേവന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതാക്കും എന്നും അതാണ് തന്റെ ദൗത്യം എന്നും ദേവന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേവന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മതം, ജാതി ആണ്. മതങ്ങള്‍ തമ്മില്‍ അടുപ്പിക്കാനുള്ള ശ്രമം ഇവിടത്തെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല. ബി ജെ പിയെക്കുറിച്ച് അന്ന് പറഞ്ഞത് അന്ന് അറിയുന്ന കാര്യങ്ങളായിരുന്നു. പിന്നീടാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. പലരേയും പഠിപ്പിക്കുന്നത് വളച്ചൊടിച്ച പാഠങ്ങളാണ്. ഇന്ത്യയെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും ഹിന്ദുത്വയെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് നമ്മള്‍ പഠിച്ച് വെച്ചിരിക്കുന്നത്.

Devan

ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ പഠിക്കണം. എന്റെ ബിജെപിയിലേക്കുള്ള വരവിനെ എല്ലാ ക്രിസ്ത്യന്‍ സഭാ നേതാക്കളും സ്വാഗതം ചെയ്തു. ഞാന്‍ ബിജെപിയിലേക്ക് ലയിച്ച സമയത്ത് അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാന്‍ വന്നത്. ആര്‍ക്കും അമിത് ഷാ ഇതുവരെ കൊടി കൈമാറിയിട്ടില്ല.

എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. അതിലൊരു പ്രാധാന്യമുണ്ട്. അമിത് ഷായുമായി സംസാരിക്കാന്‍ എനിക്ക് രണ്ട് മിനിറ്റാണ് ലഭിച്ചത്. ആ രണ്ട് മിനിറ്റില്‍ ഞാന്‍ സംസാരിച്ചത് മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് എന്റെ ദൗത്യം എന്നാണ്. മതങ്ങള്‍ തമ്മിലുള്ള പാലമാകുക. മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഏതെങ്കിലും മണ്ഡലത്തില്‍ കയറി മത്സരിക്കാനുള്ള താല്‍പര്യത്തോട് കൂടി വന്നവനല്ല ഞാന്‍.

ഉപാധ്യക്ഷന്‍ എന്ന സ്ഥാനം ഏറ്റെടുത്തത് എനിക്കൊരു ദൗത്യമുണ്ട്. ഇവിടെ മതസൗഹാര്‍ദമുണ്ടാക്കുക. നരേന്ദ്രമോദിയോടുള്ള ആരാധന എന്താണ് എന്ന് പറയാന്‍ ഒരു ഇന്റര്‍വ്യൂ മതിയാകില്ല. അത്രയും വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേരളം സന്ദര്‍ശിക്കണം എന്ന് പറഞ്ഞപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി അതിന് അനുവാദം കൊടുത്തില്ല. അപ്പോഴാണ് ഞാന്‍ ചിന്തിച്ചത് എന്താണ് മോദി എന്ന്.

എല്ലാവരും മോദി അത് ചെയ്തു, ഗോദ്ര കലാപം ചെയ്തു എന്നൊക്കെ പറഞ്ഞു. ഞാന്‍ ഇതിനെ കുറിച്ച് പഠിക്കാന്‍ അഹമ്മദാബാദിലേക്ക് പോയി. അവിടെ ചെന്ന് അഞ്ചാറ് ദിവസം താമസിച്ച് ആള്‍ക്കാരുമായി സംസാരിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയ ഒരു സംഗതി അവിടെ മുസല്‍മാന്‍ വരെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോദിജി എന്നതാണ്. സുരേഷ് ഗോപിക്ക് വേണ്ടി എന്തായാലും അടിയുറച്ച് നില്‍ക്കും.

അദ്ദേഹത്തെ വിജയിപ്പിക്കും. എന്നെ ഉപാധ്യക്ഷനാക്കിയ ശേഷം സുരേഷ് ഗോപി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. മലയാള സിനിമയില്‍ നിന്ന് മനോജ് കെ ജയന്‍ മാത്രമെ എന്ന് വിളിച്ചിട്ടുള്ളൂ. വേറെ ആരും വിളിച്ചിട്ടില്ല. എത്ര സിനിമാ നടന്‍മാര്‍ ഉണ്ട് ഇവിടെ. അവര്‍ക്കൊക്കെ പേടിയാണ്. എനിക്ക് കൈയടി നേടുന്ന സദസിലേക്ക് ഞാന്‍ പോകാറില്ല. എന്നെ എതിര്‍ക്കുന്ന സദസിലേക്കാണ് ഞാന്‍ പോകാറുള്ളത്.

ഞാന്‍ പിഡിപിയുടെ അബ്ദുള്‍നാസര്‍ മദനിയുടെ സ്റ്റേജില്‍ പോയ ആളാണ്. എന്റെ അറിവില്‍ ഉള്ള ഒരുപാട് ആളുകള്‍ പറഞ്ഞു പോയാല്‍ അപകടമായിരിക്കും എന്ന്. ഞാന്‍ പറഞ്ഞു എന്ത് അപകടം? അവരും മനുഷ്യരല്ലേ. ഉസ്താദിനെ ഞാന്‍ ബാംഗ്ലൂരില്‍ പോയി കാണുകയും ചെയ്തു. അദ്ദേഹം പറഞ്ഞതൊക്കെ പാസ്റ്റ്. ഇപ്പോള്‍ എന്താണ് അദ്ദേഹം. എന്റെ ആഗ്രഹം എത്രയും വേഗം അദ്ദേഹത്തെ റിലീസ് ചെയ്യണം എന്നുള്ളതാണ്.

അദ്ദേഹത്തെ റിലീസ് ചെയ്യാനുള്ള പ്രശ്‌നം അദ്ദേഹത്തിന്റെ അണികളുടെ മൊഴി തന്നെയാണ്. അതില്‍ വേറെ ഇടപെടലുകള്‍ ഒന്നുമില്ല. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്റെ ദൗത്യം ഇവിടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+