Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നില്ല; സ്മിജിയെ പറ്റി പറയാം എന്ന് നജ്മ തബ്ഷീറ, കൂടെ മലപ്പുറവും

മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ കുറിച്ച് നടത്തുന്ന വിദ്വേഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ. മലപ്പുറം ജില്ലയിലെ സൗഹാര്‍ദവും സ്‌നേഹവും സഹകരണവുമെല്ലാം സൂചിപ്പിച്ചാണ് നജ്മയുടെ പ്രതികരണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജിയെ കുറിച്ചും നജ്മ സൂചിപ്പിക്കുന്നു. സ്മജിയെ സന്ദര്‍ശിച്ച ചിത്രവും അവര്‍ പങ്കുവച്ചു.

മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് വിവാദമായതിലൊന്ന്. കഴിഞ്ഞ ഒമ്പത് വര്‍ഷം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് മുമ്പുള്ള സര്‍ക്കാരിനെ കുറിച്ചാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു.

najma thabsheera about malappuram-

മലപ്പുറത്ത് യുഡിഎഫ് ഭരണകാലത്ത് അനുവദിച്ച എസ്എന്‍ഡിപി കലാലയത്തിന്റെ ചിത്രം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത്. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരവും ഇക്കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മലപ്പുറത്തിന്റെ രാഷ്ട്രീയ-മത സൗഹാര്‍ദ അന്തരീക്ഷം സൂചിപ്പിച്ച് നജ്മയുടെ പ്രതികരണം.

നജ്മ തബ്ഷീറയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നില്ലേ? ഇല്ല! സ്മിജിയെക്കുറിച്ച് പറയാം, അവളുടെയുമെന്റെയും മലപ്പുറത്തേക്കുറിച്ചും. വര്‍ഗീയത ചവച്ചും തുപ്പിയും നടക്കുന്ന വെള്ളാപ്പള്ളിയല്ല മലപ്പുറം. ജബ്ബാര്‍ ഹാജിയും സ്മിജിയും ഒരുമിച്ചു നയിക്കുന്ന, പൂരവുമുത്സവവും നേര്‍ച്ചയും നടക്കുന്ന നാടാണ്. എസ്സെന്‍സിന്റെ സമ്മേളനം പോലും സമാധാനമായി നടക്കുന്ന നാടാണ്.

പേരിനൊരു പ്രതിപക്ഷ കക്ഷി പോലുമില്ലാതെ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഒരു ജില്ലാ പഞ്ചായത്തൊന്നാകെ കിട്ടിയപ്പോള്‍ ജനറല്‍ വനിതാ ക്വാട്ടയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ടഇ ക്വാട്ടയില്‍ ജയിച്ചുവന്ന അഡ്വ. എ പി സ്മിജിയെന്ന ചെറുപ്പക്കാരി വക്കീലുകുട്ടിയെ നിയോഗമേല്‍പ്പിച്ച പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും നാടാണിത്.

അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വകയും വകുപ്പും തിരിച്ച് പറയേണ്ട ഗതികേട് ഓര്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥയുണ്ട്. ഇങ്ങനെയൊന്നും പറയാനേ ആഗ്രഹിക്കുന്നവരല്ല ആരും. ജാതിയും മതവും ജോലിയും വരെ എടുത്തു പറഞ്ഞത് വേറെ കള്ളിയില്‍ തളക്കാനല്ല, നിങ്ങളുയര്‍ത്തുന്ന കള്ളക്കളികള്‍ക്കപ്പുറം ഞങ്ങളും ഈ നാടും സാമൂഹിക നീതിയിലേക്ക് വഴിയൊരുക്കുന്നത് എങ്ങിനെയെന്ന് പറയാനാണ്.

ഉത്തരം നല്കാനാവാത്ത ചോദ്യം വന്നാല്‍ മൈക്ക് തട്ടിത്തെറിപ്പിക്കാനേ പിണറായിയുടെ പി.ആര്‍ ഏജന്‍സിക്ക് അറിയൂ. പക്ഷെ ഞങ്ങള്‍ ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍ രചിക്കും. സമാധാനത്തിന്, സന്തോഷത്തിന്, സാഹോദര്യത്തിന് മുന്‍ഗണനയുള്ളൊരു ലോകം പണിയും. ഇന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍, പ്രിയ സുഹൃത്തും മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണുമായ അഡ്വ: റിനിഷക്കൊപ്പം സ്മിജിയെ സന്ദര്‍ശിച്ചപ്പോള്‍.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+