Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപമുണ്ടാക്കാൻ ശ്രമിച്ചു;അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയ രേവത് ബാബുവിനെതിരെ പരാതി

കൊച്ചി: ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശിയായ രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശിയായ അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. പ്രസ്താവനയിലൂടെ മതസ്പർദ്ദ വളർത്താനും കലാപം ഉണ്ടാക്കാനുമാണ് രേവത് ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

ആലുവ റൂറൽ എസ്‌പിക്കാണ് ജിയാസ് ജമാൽ പരാതി നൽകിയത്. മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. രേവത് ബാബുവായിരുന്നു അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ഹിന്ദിക്കാരിയുടെ മകളായതിനാൽ കർമ്മം നടത്താൻ പൂജാരികൾ തയ്യാറായില്ലെന്നായിരുന്നു രേവത് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചത്.

'കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവ പോയി, മാളപോയി, കുറുമശേരി ഭാഗത്തൊക്കെ അലഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയല്ലേന്നാ ചോദിച്ചത്. അവരൊന്നും മനുഷ്യരല്ല. ഹിന്ദിക്കാരുടെ കുട്ടിയാണേലും മനുഷ്യൻമാർ തന്നെയല്ലേ. ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെതിന് ഞാൻ തന്നെ കർമ്മം ചെയ്യാമെന്ന്. എനിക്ക് കർമം ചെയ്യാൻ അറിഞ്ഞിട്ടല്ല. ഒരാളുടെ മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി', എന്നായിരുന്നു രേവതിന്റെ വാക്കുകൾ.

എന്നാൽ സംഭവം വിവാദമായതോടെ പിന്നീട് പറഞ്ഞതിൽ നിന്നും രേവത് മലക്കം മറിഞ്ഞു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു രേവതിന്റെ വിശദീകരണം. വായിൽ നിന്നും അറിയാതെ വീണ് പോയതാണെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്നും രേവത് പറഞ്ഞു.

revath-

അതിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നാട്ടിലേക്ക് തിരികെ പോകുകയുള്ളൂവെന്നും പിതാവ് വ്യക്തമാക്കി. ബിഹാർ സ്വദേശിയായ അസ്ഫാഖ് ആലം ആണ് പിടിയിലായത്.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെരുമ്പാവൂരിൽ പ്രത്യേക ജാഗ്രത തുടരുകയാണ്.പെരുമ്പാവൂരിലും ആലുവയിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തു. പ്രതി താമസിച്ച മുറിയടക്കം പരിശോധിച്ചു. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+