ചോര്‍ന്നതെങ്ങനെ? ദിലീപിന്റെ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കും, താരം കേരളത്തിലേക്ക്
കുറ്റപത്രം ചോര്ന്നതിനെതിരേയാണ് താരം അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ദുബായ് യാത്ര കഴിഞ്ഞു വെള്ളിയാഴ്ച തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. ദുബായിലെ കരാമയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക് പോയത്. ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് നല്‍കിയതോടെയാണ് ദിലീപിനു വിദേശത്തു പോവാന്‍ അനുമതി ലഭിച്ചത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടു ദിലീപ് തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളെ അതിജീവിച്ചാണ് ദിലീപ് ഹൈക്കോടതിയില്‍ നിന്നും ഇളവ് നേടി വിദേശത്തേക്കു പറന്നത്. ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ആരംഭിച്ച ദേ പുട്ട് ശൃംഖലയുടെ വിദേശത്തെ ആദ്യ റെസ്റ്റോറന്റ് കൂടിയാണ് ദുബായില്‍ തുടങ്ങിയത്.

പോലീസ് റിപ്പോര്‍ട്ട് നല്‍കും
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ പോലീസ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
അങ്കമാലി കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ദിവസം തന്നെ ഇതിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കോടതി നിര്‍ദേശിച്ചു
കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്നു കോടതിയാണ് ഇതേക്കുറിച്ച് വിശദീകരണം നല്കാന് പോലീസിനോട് ആവശ്യപ്പെട്ടത്.
ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി വിദേശത്തേക്കു പോവുന്നതിനു മുമ്പാണ് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്.

ദിലീപിന് കൂവലും
ബുധനാഴ്ച വൈകീട്ടാണ് ദേ പുട്ടിന്റെ കരാമയിലെ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നടന്നത്. ദിലീപ് വരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ദിലീപ് എത്തിയ ശേഷം താളമേളങ്ങളോടെ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ഇതിനിടെ കുറച്ചുപേര്‍ ദിലീപനെ കൂകി വിളിച്ചു പരിഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ശക്തമായ സുരക്ഷയാണ് പോലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.

ബാല്‍ക്കണിയില്‍ നിന്ന് കൈവീശി ദിലീപ്
ആരാധകരെ നേരിട്ടു കാണുന്നതിനായി റെസ്റ്റോറന്റില്‍ നിന്നും പുറത്തിറങ്ങാനാണ് ദിലീപ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. റെസ്റ്റോറന്റിന്റെ മുകളിലെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നു താരം ആരാധകര്‍ക്കു നേരെ കൈവീശി കാണിക്കുകയായിരുന്നു.
ആരാധകരില്‍ ചിലര്‍ ആര്‍പ്പുവിളിച്ചപ്പോള്‍ ചിലര്‍ കൂകി വിളിക്കകുയും ചെയ്തുവെന്നാണ റിപ്പോര്‍ട്ടുകള്‍.

പോലീസ് നിരീക്ഷണത്തില്‍
ദുബായില്‍ പോലീസിന്റെ നിരീക്ഷണ വലയത്തില്‍ തന്നെയായിരുന്നു പോലീസ്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് താരത്തിന്റെ ഓരോ നീക്കവും പോലീസ് രഹസ്യമായി നിരീക്ഷിച്ചത്.
ദിലീപ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് തന്നെ ഇതു അനുവദിക്കരുതെന്നും അനുവദിച്ചാല്‍ സാക്ഷികളെ താരം സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.

ദുബായിലെത്തിയത് 28ന്
28നാണ് ദേ പുട്ട് റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപ് ദുബായിലെത്തിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് തിരികെ വാങ്ങിയായിരുന്നു താരത്തിന്റെ യാത്ര.
ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ദുബായിലേക്ക് പോവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമ്മ സരോജം മാത്രമാണ് താരത്തോടൊപ്പം വിദേശത്തേക്കു പോയത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications