ചിത്രകലയുടെ അമൂല്യ പ്രതിഭയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
വടകര:പ്രമുഖ ചിത്ര കലാകാരനും,നാടക രംഗത്തെ പ്രതിഭയുമായിരുന്ന മധു മടപ്പള്ളിയ്ക്ക് നാടിൻറെ അന്ത്യഞ്ജലി.അമൂർത്തമായ ചിത്രകലയുടെ വക്താവ്,പ്രൊഫഷണൽ അമേച്വർ നാടകരംഗത്തെ പ്രതിഭ എന്നീരംഗങ്ങളിൽ വ്യത്യസ്ഥത പുലർത്തിയ വ്യക്തിത്വമാണ് ഇന്നലെ മരണപ്പെട്ട മധു മടപ്പള്ളി എന്ന കലാകാരനിലൂടെ കലാമേഖലക്ക് നഷ്ടമായത്.
ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം
താൻ
വളർന്ന്
പന്തലിച്ച
നാടിൻറ
പേരിൽ
പ്രസിദ്ധനായ
മധു
മടപ്പളളിയുടെ
അകാല
ചരമം
കലാലോകത്തിന്
തന്നെ
വലിയൊരു
നഷ്ടമാണ്
.
മടപ്പളളികോളേജിലെ
പഠനകാലത്തുതന്നെ
മടപ്പളളി
തിയേറ്റേഴ്സിലൂടെ
കലാരംഗത്ത്
പ്രവർത്തിച്ച്
ഉയർച്ചയുടെ
പടവുകൾ
കയറി.
സ്കൂൾ
ഓഫ്ഫൈൻആർട്സിൽ
ചിത്രകലാവദ്യാഭ്യാസം
നേടി.
ബാഗ്ളൂർ,
മുംബൈ,ഗോവ,
ഹൈദരബാദ്,ഡൽഹി
,ദുബായ്
തുടങ്ങീ
രാജ്യത്തിനകത്തും
പുറത്തുമായി
ചിത്രകലാ
പ്രദർശനം
നടത്തിയ
മധു
മടപ്പള്ളിക്ക്
ലളിതകലാ
അക്കാദമി
,
മുതുകുളം
അവാർഡ്
,
കലാദർപ്പണംതുടങ്ങിയ
പുരസ്കാരങ്ങൾ
ലഭിച്ചു.
നാടകരംഗത്തും മികച്ച രംഗങ്ങൾ കാഴ്ചവെക്കാൻ ഈ കലാകാരന് കഴിഞ്ഞു. ഒഞ്ചിയം പ്രഭാകരനും വിജയൻ കുന്നുമ്മക്കരയും ചേർന്ന് ഒരുക്കിയ ' ഉപസംഹാരം ' എന്ന നാടകം നാടിൻറ അംഗീകാരം നേടിക്കൊടുത്തു. വടകര വരദയുടെ പി.എം.താജ് സംവിധാനം ചെയ്ത 'ഉത്രം തിരുനാളിൻറ കല്പന പോലെ ' എന്ന നാടകത്തിലും മധു ശ്രദ്ധേയനായി.സാമൂഹിക പ്രാധാന്യമുളളതുംവേറിട്ട ശൈലിയുമായിരുന്നു മധുവിൻറ വ്യക്തിമുദ്ര . ഫാസിസത്തിനെതിരെ ഭാര്യയും മക്കളും അടങ്ങിയ കലാകുടുംബം ചിത്രരചന നടത്തിയത് സമൂഹത്തോടുളള കടപാടിൻറ സൂചനയായിരുന്നു.ഇന്നലെ വൈകീട്ടോടെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു