'വിനു വി ജോണിനെ കള്ളക്കേസില്‍ കുടുക്കി': അവസാന കണ്ണിയായിരിക്കില്ല, രൂക്ഷ വിമർശനവുമായി കെയുഡബ്ല്യൂജെ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയന്‍. വാർത്താചർച്ചക്കിടെ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് യൂണിയന്‍ അധ്യക്ഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
ഇത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തേണ്ടതുണ്ടെന്നും യൂണിയന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. യൂണിയന്‍ ഭാരവാഹി കെപി റജി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ..
'സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു'
കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണു നമ്മുടെ രാജ്യത്ത്. കേസിൽ കുടുങ്ങുന്ന എന്ന പ്രയോഗം തന്നെ എന്‍റെ പിഴ. ഭരണകൂടങ്ങൾ ആസൂത്രിതമായി കേസിൽ കുടുക്കുന്ന മാധ്യമ പ്രവർത്തകർ നാൾക്കുനാൾ വർധിച്ചുവരുന്നു എന്നു തന്നെ പറയണം. അപ്രിയകരമായ സത്യങ്ങൾ പുറത്തുവിടുന്നതോ അഹിതകരമായ പരാമർശങ്ങൾ നടത്തുന്നതോ ഒക്കെ ആണ് അവർ ചെയ്യുന്ന മഹാപാതകങ്ങൾ. രാജ്യദ്രോഹം, കലാപാഹ്വാനം തുടങ്ങിയ ചെറിയ കുറ്റങ്ങളാണു മഹാപാതകങ്ങൾക്കു മേൽ ചുമത്തുന്നത് എന്നതു മാത്രമാണ് ആശ്വാസം!
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്
ബി.ജെ. പി മു ൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിന് പ്രതികാര നടപടിക്കിരയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച വാർത്ത പുറത്തുവരുമ്പോൾ തന്നെയാണ് രാജ്യത്തെ ഏറ്റവും പ്രബുദ്ധ ജനതയെന്നു സ്വയം ഊറ്റംകൊള്ളുന്ന മലയാളികളുടെ നാട്ടിൽ പ്രമുഖ മാധ്യമ പ്രവർത്തകനെ പൊലീസ് കേസിൽ കുടുക്കിയ വാർത്ത പുറത്തുവരുന്നത്.
വാർത്താചർച്ചക്കിടെ
നടത്തിയ
പരാമർശത്തിന്‍റെ
പേരിലാണ്
ഏഷ്യാനെറ്റ്
ന്യൂസിന്‍റെ
മുതിർന്ന
മാധ്യമ
പ്രവർത്തകൻ
വിനു
വി.
ജോണിനെ
കള്ളക്കേസിൽ
കുടുക്കിയിരിക്കുന്നത്.
ജനാധിപത്യത്തിൽ
മാധ്യമങ്ങൾ
പ്രതിപക്ഷ
ശബ്ദം
ആണെന്നാണു
വിഖ്യാതരായ
രാഷ്ട്രീയ
ചിന്തകരെല്ലാം
തന്നെ
പറഞ്ഞുവെച്ചിട്ടുള്ളത്.
പക്ഷേ,
നമ്മുടെ
രാജ്യത്ത്
എതിർപ്പിന്‍റെ
സ്വരങ്ങൾക്കെല്ലാം
രാജ്യദ്രോഹത്തിന്‍റെ
മുദ്രയാണ്.
അഹിതകരമായ ശബ്ദങ്ങൾ കലാപാഹ്വാനങ്ങളായി മുദ്രകുത്തപ്പെടുന്നു. അപ്രിയകരമായ വാർത്തകൾക്കു നേരെ കലാപാഹ്വാനം നടത്തുന്നവർക്കെതിരെയാണ് യഥാർഥത്തിൽ പൊലീസ് കേസെടുക്കേണ്ടത്. സ്വന്തം താൽപര്യങ്ങൾക്ക് അഹിതമായ വാർത്തകൾക്കു നേരെ ആക്രമണോത്സുകമായ ആക്രോശങ്ങൾ നടത്തുന്ന ഇവരാണ് യഥാർഥത്തിൽ ജനാധിപത്യ മൂല്യങ്ങളെയും ഭരണവ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
ഇക്കൂട്ടർക്ക് കൊടിയുടെ നിറഭേദങ്ങൾ ഇല്ലാതാവുന്നു എന്നതാണു വർത്തമാനകാല അനുഭവങ്ങളിൽനിന്നു വ്യക്തമാവുന്നത്. വിനു വി. ജോൺ ഈ കേസ് പരമ്പരയിലെ അവസാന കണ്ണിയാവുമെന്ന് അതുകൊണ്ടുതന്നെ ഒരു നിലയ്ക്കും പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒട്ടേറെ മാധ്യമപ്രവർത്തകർ മുമ്പും ഈ കണ്ണികളിൽ തളയ്ക്കപ്പെട്ടിട്ടുണ്ട്. ഇനിയും അതിനുള്ള സാധ്യതകൾ ഏറെ ശക്തമായി ബാക്കി നിൽക്കുന്നു.
ഇത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തേണ്ടതുണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ പേരിൽ ഭർത്സിക്കപ്പെടുന്ന ഓരോ മാധ്യമപ്രവർത്തകനോടും ഐക്യദാർഢ്യം...
മഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നു
Recommended Video