വീണ്ടും ബാർ കോഴയോ? വിവാദത്തിന് തുടക്കമിട്ട് ഓഡിയോ, എംബി രാജേഷ് രാജിവെക്കണമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ ആരോപണം. സർക്കാറിന്റെ മദ്യ നയത്തിലെ ഇളവിന് പകരമായി പണം പിരിച്ച് നല്‍കണമെന്ന് നിർദേശിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെയാണ് ആരോപണം ഉയർന്നത്. ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
ഒന്നാം തിയതിയിലെ ഡ്രൈ ഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തി സമയം കൂട്ടുന്നതിന് ഒരോ ബാർ ഉടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് അനിമോന്‍ പറയുന്നത്. 'പണം നല്‍കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകണം. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ആരുമായും ആർക്കും വേറെ ബന്ധമൊന്നുമില്ല. കൊടുക്കാന്‍ പറ്റുന്നവർ കൊടുക്കുക' ശബ്ദ സന്ദേശത്തില്‍ പറയുന്നു.

സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും വാട്സാപ്പില്‍ പങ്കുവെച്ച ഓഡിയോയില്‍ പറുന്നുണ്ട്. എന്നാല്‍ അനിമോനെ തള്ളി ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍ രംഗത്ത് വന്നു. അനിമോന്‍ ഉള്‍പ്പടെ ചിലര്‍ സംഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനിച്ചതാണ്. ബാറുടമകളില്‍ നിന്നും പണം പിരിക്കുന്നുണ്ട്. എന്നാല്‍ അത് ബില്‍ഡിങ് ഫണ്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വകുപ്പ് മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നു. 'ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് സർക്കാർ പുതിയ മദ്യംനയം നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തില്‍ എംബി രാജേഷ് ഉടന്‍ രാജിവെക്കണം. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു.' കെ സുധാകരന്‍ പറഞ്ഞു.
നേരത്തെ നല്‍കിയ കോഴപ്പണത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ പിരിക്കുന്നത്. ബാറുടമകള്‍ക്ക് കോണിക്കണക്കിന് രൂപ ലാഭം കിട്ടുന്ന ഇളവുകളാണ് സർക്കാർ നടപ്പിലാക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പിണറായി സർക്കാർ കോഴക്ക് വേണ്ടി അതെല്ലാം വെള്ളത്തില്‍ മുക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും തുടങ്ങിയിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ മദ്യനയത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു എന്നുള്ളത്ത് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതിശക്തമായ നടപടി അത്തരക്കാർക്കെതിരെ നടത്തും. ഒരു തരത്തിലും അത് വെച്ചുപൊറുപ്പിക്കില്ലെന്നും എംബി രാജേഷ് പറയുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications