'2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും', 2024ൽ കുറഞ്ഞത് 5 സീറ്റെങ്കിലുമെന്ന് ജാവദേക്കർ
ദില്ലി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ചിത്രം ആകെ മാറുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇന്ന് കേരളത്തില്‍ ആരോട് ചോദിച്ചാലും മോദി തന്നെ അധികാരത്തില്‍ വരും എന്നാണ് പറയുക. രാജ്യത്തിനാകെ ആ ആത്മവിശ്വാസമുണ്ട്. കേരളത്തിന്റെ വോട്ടിംഗ് രീതിയിലും മാറ്റം വരുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 15 ശതമാനം വോട്ടാണ് ലഭിക്കുന്നത്. അത് 25 ശതമാനത്തിലേക്ക് ഉയര്‍ത്തിയാലാണ് വിജയം സാധ്യമാവുക. കേരളത്തില്‍ തങ്ങള്‍ നടത്തിയ സര്‍വ്വേകളില്‍ മോഡിക്കുളള അംഗീകാരം 40 ശതമാനത്തിനടുത്താണ്. അത് ബിജെപിക്കുളളത് കൂടിയാക്കി മാറ്റുക എന്നതാണ് ചെയ്യാനുളളത് എന്നും പ്രകാശ് ജാവദേക്കര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ദീര്‍ഘകാലമായി കേരളത്തില്‍ രണ്ട് മുന്നണികള്‍ മാത്രമായിരുന്നു. ഇവര്‍ക്ക് ശക്തമായ അടിത്തറയുണ്ട്. അതിനെ കുറച്ച് കാണുന്നില്ല. എന്നാല്‍ ഇപ്പോള്‍ മോദിയുടെ മികച്ച ഭരണം കാരണം ബിജെപിക്കും സാധ്യതയുണ്ട്. കേരളത്തിലെ രണ്ട് ശക്തമായ ന്യൂനപക്ഷ സമുദായങ്ങളും ബിജെപിക്കിപ്പോള്‍ അവസരങ്ങളാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വീടുകളില്‍ വലിയ സ്വീകരമാണ് ലഭിച്ചത്.
ഈദിന് മുസ്ലീം വീടുകളും സന്ദര്‍ശിക്കുന്നുണ്ട്. മോദിയോ ബിജെപിയോ സമുദായങ്ങളെ വേര്‍തിരിച്ച് കാണുന്നില്ല. എല്ലാ ഇന്ത്യക്കാരും ഒന്നും തുല്യരുമാണ്. ഇത് വോട്ടുകള്‍ നേടുന്നതിനെ കുറിച്ചല്ല, ഹൃദയങ്ങള്‍ കീഴടക്കുന്നതിനെ കുറിച്ചാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോവുകയാണ് ലക്ഷ്യം. എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.
രണ്ട് കൂട്ടരും തങ്ങളുടെ ശത്രുക്കളാണ്. കാരണം രണ്ട് പേരും കേരളത്തിന് അര്‍ഹിക്കുന്നത് നല്‍കിയില്ല. രണ്ട് പേരെയും തങ്ങള്‍ തോല്‍പ്പിക്കും. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 5 സീറ്റുകളെങ്കിലും ബിജെപി പിടിക്കും. ഏതൊക്കെ സീറ്റുകളെന്ന് ഇപ്പോള്‍ പറയുന്നില്ല... മാത്രമല്ല 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും ചെയ്യുമെന്നും ജാവദേക്കര്‍ പറഞ്ഞു.
2024 ആണ് ബിജെപിയുടെ സമയം. 2019ല്‍ കേരളം കരുതി മോദി എന്നത് ഒരു തവണ സംഭവിക്കുന്ന അത്ഭുതമാണെന്ന്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും സംഭാവനകളെ കുറിച്ച് അറിയാം. മുസ്ലീംങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുളളത് എല്‍ഡിഎഫും യുഡിഎഫും സൃഷ്ടിച്ചെടുത്ത ധാരണ മാത്രമാണ്. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും അടക്കമുളളവര്‍ മോദി എന്താണ് തങ്ങള്‍ക്കായി ചെയ്യുന്നതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്്്.
ഒരു എംപി പോലും ഇല്ലാഞ്ഞിട്ടും കേരളത്തിന് മോദി പലതും തന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി എവിടെയും ഇല്ലായിരുന്നു. 2012ലും 17ലും തനിക്ക് മണിപ്പൂരിന്റെ ചുമതലയായിരുന്നു. 2012ല്‍ ബിജെപിയുടെ വോട്ട് 3 ശതമാനം മാത്രമായിരുന്നു.. 2017ല്‍ 33 ശതമാനം വോട്ട് നേടി തങ്ങള്‍ അധികാരത്തില്‍ വന്നു. 2022ലും അധികാരം നേടി. കേരളത്തില്‍ തങ്ങള്‍ക്ക് 15 ശതമാനം വോട്ടെങ്കിലും ഉണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications