സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല; എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച്ച പുറത്തിറങ്ങിയേക്കില്ല
തിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന് എം ശിവശങ്കര്‍ പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്ന് റിപ്പോര്‍ട്ട്. അകിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പുസ്തകം എഴുതുമ്പോള്‍ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണം. എന്നാല്‍ ശിവശങ്കര്‍ അനുമതി വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. ' അശ്വത്ഥാമാവ് വെറുമൊരു ആന ' എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ പുസ്തകം പുറത്തിറക്കുന്നത്. ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശനിയാഴ്ച പുസ്തകം പുറത്തിറങ്ങാന്‍ സാധ്യതയില്ല.
നേരത്തെ, അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പരിശോധിച്ച ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക. പുസ്തകത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തുറന്നുപറച്ചില്‍ ശിവശങ്കര്‍ നടത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് എം ശിവശങ്കരന്റെ പ്രധാന വെളിപ്പെടുത്തല്‍. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഡിസി ബുക്സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുള്ളത്.
ഇതാദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ശിവശങ്കര്‍ വെൡപ്പെടുത്തുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോള്‍ തന്നെ തന്നിലേക്കും അത് വഴി സര്‍ക്കാറിലേക്കും കാര്യങ്ങള്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന വിമര്‍ശനവും എം ശിവശങ്കര്‍ ആരോപിക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ വിട്ടുകിട്ടുന്നതിന് വേണ്ടി സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടും സമീപിച്ചെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു .
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ശിവശങ്കര്‍ പുസ്തകത്തില്‍ നടത്തിയിട്ടുണ്ട് . കേസിലെ കിംഗ് പിന് താനാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ കള്ളം പറഞ്ഞെന്നും തിരഞ്ഞെടുത്ത മൊഴികള്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു. തിരുവനന്തപുരത്തെ ത്രിവേണി ആശുപത്രിയിലെ ഡോകടര്‍ സുരേഷിനെ ഇ ഡി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ വ്യക്തമാക്കി .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications