Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാർട്ടിയിൽ നിന്നും എടുത്ത് മാറ്റാൻ സാധിക്കില്ലല്ലോ?കോൺഗ്രസുകാരനായി തുടരും';കെവി തോമസ്

തിരുവനന്തപുരം; പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് കെ വി തോമസ്. തന്നെ സ്ഥാനമാനങ്ങളിൽ നിന്നും എടുത്ത് മാറ്റാൻ സാധിക്കുമായിരിക്കും. എന്നാൽ കോൺഗ്രസിൽ നിന്നും എടുത്ത് മാറ്റാൻ സാധിക്കില്ലല്ലോയെന്ന് കെ വി തോമസ് പറഞ്ഞു. എന്നും കോൺഗ്രസുകാരനായി തന്നെ താൻ തുടരുമെന്നും തോമസ് വ്യക്തമാക്കി.

kvthomas5-155-1649219085-

'കോൺഗ്രസ് തന്നെ സംബന്ധിച്ച് വികാരമാണ്. അച്ചടക്ക സമിതി കൂടി ചർച്ച ചെയ്ത ശേഷം നേതാക്കൾ ഒരു ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. തന്റെ ഭാഗം കേൾക്കണമെന്നും ഞാൻ കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി സോണിയ ഗാന്ധിയാണ് അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട് വിശദീകരണം നല്‍കാന്‍ അവസരം കിട്ടുകയാണെങ്കില്‍ വിശദീകരണം അറിയിക്കും. എന്ത് നടപടിയാകും കൈക്കൊളളുക എന്ന കാര്യം തനിക്ക് ഇപ്പോൾ അറിയില്ല. ഇത്ര നാൾ കാത്തിരുന്നില്ലേ ? ഒരു ദിവസം കൂടി കാത്തിരിക്കാം', കെ വി തോമസ് പറഞ്ഞു.

പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക സമിതി നടപടിക്ക് ശുപാർശ ചെയ്തത്. എ ഐ സി സി അം​ഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ ചെയ്തിരുക്കുന്നത്. പാർട്ടിയുടെ നിർദ്ദേശം തള്ളി സി പി എം പരിപാടിയിൽ പങ്കെടുത്ത കെ വി തോമസിന്റെ നടപടി കോൺഗ്രസിന് സംസ്ഥാനത്ത് വലിയ ക്ഷീണമായിരുന്നു വരുത്തിയത്. അതുകൊണ്ട് തന്നെ കെ വി തോമസിനെ സസ്പെന്റ് ചെയ്യണമെന്നതായിരുന്നു കെ പി സി സി നേതൃത്വത്തിന്റെ ആവശ്യം.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    എന്നാൽ തൃക്കാക്കരയിൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരുക്കെ കെ വി തോമസിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കുന്നത് തിരിച്ചടിയാകുമോയെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക. സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയാൽ കടുത്ത തിരുമാനങ്ങൾ കെ വി തോമസും കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കുന്നതാണ് ഉചിതമെന്നാണ് നേതൃത്വത്തിന്റെ വികാരം. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ കടുത്ത നടപടികളിലേക്ക് നീങ്ങാതെ പാർട്ടി പദവികളിൽ നിന്നും മാറ്റി നിർത്തുക മാത്രം ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+