കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചങ്ങനാശേരി ബിഷപ്പ് പങ്കെടുക്കാത്തത് അസൗകര്യം മൂലം; ലഹരിയെ ലഹരിയെന്ന് പറഞ്ഞാല്‍ മതി'

Google Oneindia Malayalam News

തിരുവനന്തപുരം: മത ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ്. തിരുവനന്തപുരത്ത് നടന്ന മത നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ വേണം. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നഷ്ടപ്പെടരുത്. ദീപിക പത്രത്തില്‍ വന്ന ലേഖനങ്ങള്‍ കത്തോലിക സഭയുടെ നിലപാടല്ല. ലഹരിയെ ലഹരി എന്ന് പറഞ്ഞാല്‍ മതിയെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് യോഗത്തിന് എത്താതിരുന്നത് അസൗകര്യം മൂലമാണ്. പരസ്പരം മുറിവേല്‍പ്പിക്കാതെ വേണം ജാഗ്രത കാണിക്കാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം''ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം'

സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് താഴേ തട്ടിലും സാമൂഹിക മാധ്യമങ്ങളിലുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനും ന്യായീകരിക്കാനുമല്ല യോഗം ചേര്‍ന്നത്. ചര്‍ച്ചയ്ക്ക് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പിന്തുണയുണ്ട്. തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവറലി തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണ്. ഐക്യത്തോടെ ജീവിച്ച പാരമ്പര്യമുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

11

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കര്‍ദിനാള്‍ ക്ലീമസ് ബാവ സൗഹാര്‍ദ യോഗം വിളിച്ചുചേര്‍ത്തത്. ചങ്ങനാശേരി ബിഷപ്പിന് പുറമെ, പ്രബല സുന്നി സംഘടനകളായ എപി-ഇകെ വിഭാഗം സമസ്തകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പുറമെ, കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി, അധ്യാപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നട്ടപ്പാതിരയ്ക്ക് ഫേസ്ബുക്ക് ലൈവിടുന്ന കളക്ടര്‍!! ഒരു കുന്തവും നടക്കില്ല, ആളില്ലാത്ത പോസ്‌റ്റെന്ന് മറുപടിനട്ടപ്പാതിരയ്ക്ക് ഫേസ്ബുക്ക് ലൈവിടുന്ന കളക്ടര്‍!! ഒരു കുന്തവും നടക്കില്ല, ആളില്ലാത്ത പോസ്‌റ്റെന്ന് മറുപടി

ഹുസൈന്‍ മടവൂരും സുഹൈബ് മൗലവിയും മുസ്ലിം സംഘടനാ പ്രതിനിധികള്‍ എന്ന നിലയിലല്ല പങ്കെടുക്കുന്നതത്രെ. കോഴിക്കോട് പാളയം പള്ളി ഇമാം എന്ന നിലയിലാണ് ഹുസൈന്‍ മടവൂര്‍ യോഗത്തിന് എത്തിയത് എന്നാണ് വിവരം. പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹം മാപ്പ് പറയണം. മധ്യസ്ഥ ചര്‍ച്ചയുട ആവശ്യമില്ലെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ പറയുന്നു. കര്‍ദിനാള്‍ ക്ലിമീസ് ബാവ മുന്‍കൈയ്യെടുത്ത് വിളിച്ച യോഗം ഉച്ചയ്ക്ക് ശേഷം നാലിനാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ഗുരുരത്‌നം ജ്ഞാനതപസ്വി ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ സീറോ മലബാര്‍ സഭ പ്രതിനിധികളും യോഗത്തിന് എത്തിയില്ല.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Cardinal Cleemis Bava briefing media after Thiruvananthapuram Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X