ഉള്‍ക്കാഴ്ചയില്‍ വിദ്യാദീപം തിളങ്ങി: 500 ല്‍ 496 മാർക്കുമായി ഒന്നാം റാങ്ക് കരസ്ഥമാക്കി ഹന്ന
എറണാകുളം: പ്രതിസന്ധികളെ ആത്മവീര്യം കൊണ്ട് പൊരുതിതോല്‍പ്പിച്ച ഹന്നക്ക് റാങ്കിന്റെ വിജയ തിളക്കം. ജന്മനാ കാഴ്ച ശക്തി നഷ്ടമായ എറണാകുളം കലൂര്‍ സ്വദേശി ഹന്ന ആലീസ് സൈമണാണ് സി ബി എസ് ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടി കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. 500 ല്‍ 496 മാർക്കും നേടിയാണ് ഹന്നയുടെ ഈ വിജയം എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. പ്ലസ്ടു വിജയത്തിന് പിന്നാലെ ഉന്നത പഠനത്തിനായി സ്കോളർഷിപ്പോടെ അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് ഹന്ന. നോട്ടര്‍ഡാം സര്‍വകലാശാലയില്‍ സൈക്കോളജിയില്‍ ബിരുദ പഠനമാണ് ലക്ഷ്യം.
ജന്മനാ കാഴ്ചപരിമിതിയുള്ള ഹന്നയെ സാധാരണക്കുട്ടിയായി തന്നെയാണ് മാതാപിതാക്കളായ സൈമണും ലിജയും സാധാരണകുട്ടിയായാണ് വളര്‍ത്തിയത്. അന്ധ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ ഉണ്ടെങ്കിലും ഹന്ന പഠിച്ച സാധാരണ സ്കൂളുകളിലായിരുന്നു. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളില്‍ നിന്നും ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് ഹന്ന പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. പരീക്ഷയില്‍ സൈക്കോളജി, സോഷ്യോളജി , ഇക്കണോമിക്സ് എന്നീ വിഷയങ്ങള്‍ക്ക് നൂറില്‍ നൂറ് മാർക്കും പൊളിറ്റിക്സ് 99, ഇംഗ്ലീഷ് 97 എന്നിങ്ങനെയാണ് ഹന്ന നേടിയത്.

എല്‍ പി ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ വെച്ച് സഹപാഠികളില്‍ നിന്നും കളിയാക്കലുകള്‍ ഉണ്ടായെങ്കിലും അതൊന്നും ഹന്നെയ തളർത്തിയില്ല. ചെറുപ്പം മുതല്‍ തന്നെ പാട്ടെഴുത്തിലും പഠനത്തിലും മകള്‍ അതീവ ശ്രദ്ധപുലർത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്. സംഗീത സംവിധാനം, കഥയെഴുത്ത്, സംഗീതം, മോട്ടിവേഷണല്‍ സ്പീച്ച് തുടങ്ങിയ മേഖലകളിലെല്ലാം ഹന്ന കൈവെച്ചിട്ടുണ്ട്. ഹന്നയുടെ ആദ്യ പുസ്തകമായ 'വെൽകം ഹോ'മിന്റെ പ്രകാശനവും അടുത്തിടെ നിർവ്വഹിക്കപ്പെട്ടിരുന്നു. വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ
നേത്രഗോളങ്ങളുടെ വളര്‍ച്ചക്കുറവോ വികാസക്കുറവോ മൂലമുണ്ടാകുന്ന മൈക്രോഫ്താല്‍മിയ എന്ന അവസ്ഥയാണ് ഹന്നയെ ബാധിച്ചത്. അമ്മ ലിജ ബ്രയിലി പഠിച്ചാണ് ഹന്നയെ പഠിപ്പിച്ചുതുടങ്ങിയത്. പുസ്തക രചനങ്ങള്ക്ക് പുറമെ ഒന്‍പത് ഇംഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. പഠനത്തോടൊപ്പം എന്‍ ജി ഒ യുടെ ഭാഗമായി ജോലി ചെയ്തിട്ടുള്ള ഹന്ന അനാഥാലയത്തിലെ കുട്ടികള്‍ക്കായി സ്പോക്കണ് ഇംഗ്ലീഷ് പരിശീലനവും നല്കി വരുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications