അവസാനം പിണറായി തന്നെ പറഞ്ഞു; ഗീതാഗോപിനാഥിന്റെ നിലപാട് ശരിയല്ല, പെന്ഷന് വിഷയത്തിൽ തള്ളി....
തിരുവന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ്. ഗീതാഗോവിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി വന്നതു മുതൽ ഇടത് കേന്ദ്രത്തിൽ നിന്ന് തന്നെ വിമർസനങ്ങൾ ഉയർന്നിരുന്നു. ഇടത് വിരുദ്ധമായ സാമ്പത്തിക നിലപാടുകൾക്ക് പേരുകേട്ട ആൺ ആണ് ഗീതാ ഗോപിനാഥ് എന്നതായിരുന്നു വിമർശനത്തിന് ആധാരം.
പൊതുമേഖല സ്ഥാപനങ്ങൾ വേണ്ടെന്നും എല്ലാം സ്വകാര്യ വൽക്കരിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ഇന്ത്യയ്ക്ക് വളർച്ചയുണ്ടാകണമെങ്കിൽ സ്വകാര്യവൽക്കരിക്കണം. എന്നാൽ പൊതുമേഖല കാര്യക്ഷമമാക്കണം എന്ന വാദമാണ് ഇടതുപക്ഷത്തിന് എല്ലാക്കാലത്തും ഉള്ളത്. എങ്കിലും ഗീതാഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി. വർഷങ്ങൾ വേണ്ടി വന്നു പിണറായിക്ക് ഇവരുടെ നിലപാടുകകളെ തള്ളിപ്പറയാൻ.

പെന്ഷന് കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍
ജീവിതത്തിന്റെ നല്ലകാലം സേവനമനുഷ്ടിച്ചവര്ക്കു പെന്ഷന് കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ വിവിധ ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ 85,000 കോടി എഴുതിത്തള്ളിയതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നു ഗീതയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറയുകയായിരുന്നു. പാവപ്പെട്ടവന് പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഉല്പാദനപരമല്ല എന്നാണ് ഇക്കൂട്ടര്‍ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ല
തൊഴിലാളികള്‍ക്ക് ഒരു തരത്തിലും ഉള്ള നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ലെന്ന വാദഗതിക്കാരിയാണ് ഗീത ഗോപിനാഥ്. എന്നാല്‍ തൊഴിലാളികളുടെ പാര്‍ട്ടിയാണ് സിപിഎം. തൊഴിലാളികള്‍ക്ക് വേണ്ടി യജ്ഞിയ്ക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെ എന്നും ഇടതുപക്ഷം എതിര്‍ത്ത് പോന്നിരുന്നു. ഇത്തരം സാഹചര്യത്തിലായരുന്നു ഗീതാഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അണികൾ തന്നെ രംഗത്തെത്തിയത്. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അന്ന് പിണറായി വിജയൻ തയ്യാറായിരുന്നില്ല.

ഉദ്ദേശിച്ചത് ഉപദേഷ്ടാവിനെ തന്നെ
ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും അവരെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. പണമില്ലാത്തതിനാല്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ അര്‍ഹമായ നിലയില്‍ നല്കാന് കഴിയാതെ പോകുന്നുണ്ട്. വ്യാജക്കള്ളിനെയും വ്യാജത്തൊഴിലാളിയെയും സര്‍ക്കാര്‍ ഒരു തരത്തിലും സംരക്ഷിക്കില്ല. കള്ള് ചെത്ത് വ്യവസായത്തിന്റെ അപചയത്തിനു കാരണം ഈ മേഖലയിലെ തന്നെ ചിലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളിന് പകരം എന്തെങ്കിലും കലക്കിക്കൊടുക്കരുത്
പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ മാത്രം ഷാപ്പ് തുറന്നാല്‍ മതി. അല്ലാത്ത സ്ഥലങ്ങളില്‍ വേണ്ടെന്നു വയ്ക്കണം. ഇക്കാര്യത്തില്‍ കള്ളുണ്ടോ, തൊഴിലാളിയുണ്ടോ എന്നൊക്കെ നോക്കണം. അല്ലാതെ ഷാപ്പു തുറന്നു വച്ചിട്ട് കള്ള് എന്നു പറഞ്ഞ് എന്തെങ്കിലും കലക്കി കൊടുക്കുകയല്ല വേണ്ടത്. അത്തരം കാര്യങ്ങളൊന്നും അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ












Click it and Unblock the Notifications