'ഫാന്‍ കറങ്ങുന്ന ശബ്ദം പോലും, ആ റൂമില്‍ നടന്ന എല്ലാം റെക്കോര്‍ഡഡാണ്'; വെളിപ്പെടുത്തി പരാതിക്കാരി
തിരുവനന്തപുരം: പിസി ജോര്‍ജിനെതിരായ പീഡനക്കേസ് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് കോടതി വൈകീട്ടോടെ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫാരിസ് അബൂബ്ക്കറുമാണെന്നാണ് പി സി ജോര്‍ജ് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട തെളിവുകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരി. റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ചര്‍ച്ചയിലാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.
സാനിയ...ഈ ക്യൂട്ട്നെസാണ് ഞങ്ങളെ മയക്കുന്നത്; അടിപൊളി ലുക്കാണ് കേട്ടോ, വൈറല്‍ ചിത്രങ്ങള്‍

ഫെബ്രുവരി പത്താം തീയതി പി സി ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് പരാതിക്കാരി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുന്നത്. പത്താം തീയതി അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ സോളാറിനെ കുറിച്ചുള്ള സംഭാഷണം ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കുറിച്ച് സംസാരിക്കാനാണ് അവിടെ പോയത്.

അന്ന് ആ ഡോറിലെത്തുന്ന സമയം മുതല്‍ തിരിച്ച് ആ റൂമില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം വരെ എന്റെ വോയിസ് റെക്കോര്‍ഡര്‍ ഓണായിരുന്നു. അക്കാര്യം പാവം പി സി ജോര്‍ജിന് അറിയുമായിരുന്നില്ല. കാര്യം, ഒരു സ്വപ്നയെന്ന് പറയുന്ന വ്യക്തിയെ പറ്റി പെട്ടെന്ന് ഒരു സംഭാഷണം നടത്തി എന്നോട് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ അതില്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാണ്.

പത്താം തീയതി റൂമില്‍ നടന്ന എല്ലാ സംഭാഷണങ്ങളും, ഒരു ഫാന്‍ കറങ്ങുന്നതിന്റെ സംഭാഷണം പോലും റെക്കോര്‍ഡഡാണ്. 2022 പെബ്രുവരി പത്തിനാണ് അദ്ദേഹത്തെ കണ്ടത്. പൊതുജനത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ ഗിമ്മിക്കുകള്‍ വച്ച് പെ്ാടിയിടാന് സാധിക്കും. എന്നാല്‍ പൊലീസിന്റെ മുന്നില്‍ അദ്ദേഹത്തിന് ഒരു കളി കളിക്കാന്‍ പറ്റില്ല.

എന്നെ ശല്യപ്പെടുത്തുമെന്ന ചിന്ത കൊണ്ടല്ല അതൊക്കെ റെക്കോര്‍ഡ് ചെയ്തത്. അന്ന് ബല പ്രയോഗം നടത്തിയതിന്റെ എല്ലാ റെക്കോര്‍ഡുകളുമുണ്ട്. മുഖ്യമന്ത്രി കള്ളനാണെന്നും ഡോളര്‍ കടത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പി സി ജോര്‍ജ് പറഞ്ഞെന്നും പരാതിക്കാരി പറയുന്നു. സ്വപ്ന ജയിലില്‍ വച്ച് പറഞ്ഞത് മുഖ്യമന്ത്രി അനാവശ്യമായി വലിച്ചിട്ടതുകൊണ്ടാണ് എനിക്ക് ജാമ്യം പോലും കിട്ടാത്തത് എന്നാണ്.

കോഫെ പോസെ ചുമത്തി ജാമ്യം പോലും കിട്ടില്ലെന്ന് പറഞ്ഞ സ്വപ്ന സുരേഷിനെയാണ് എനിക്കറിയുന്നത്. അപ്പോള്‍ ഇതില്‍ ഒരു കൂട്ടം ആളുകള്‍ എന്തോ ഒരു ഗൂഡാലോചന നടത്തുന്നുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസുമായി ഒത്തുകളിയുണ്ടോ എന്ന അവതാരകന്രെ ചോദ്യത്തെയും പരാതിക്കാരി തള്ളി.

ഈ കേസിനകത്ത് ഒരു ഒത്തുകളിയുമില്ല. ഇതിന്റെ നിയമ വശങ്ങളുമായി ഒരു മാസം മുന്നേ ചലിക്കുന്നുണ്ടായിരുന്നു. യു ഡി എഫ് ഭരണകാലത്ത് മാധ്യമങ്ങളില്‍ എന്നെ ചര്‍ച്ചയാക്കിയപ്പോള്‍, എന്നെ ഒരു നാലാംകിട സ്ത്രീയെന്ന നിലയിലേക്ക് അധപതിച്ചപ്പോള്‍ ഞാന്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ വന്നില്ല എന്നുള്ളതാണ് വാസ്തവമെന്ന് പരാതിക്കാരി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications