കേരളത്തിൽ ലൗ ജിഹാദില്ല; ബിജെപിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചരണമെന്ന് തരൂർ
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ വിഷ പ്രചരണത്തെ തള്ളി കളയണം
തിരുവനന്തപുരം: ലൗ ജിഹാദ് വിവാദത്തിൽ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് പറഞ്ഞ ശശി തരൂർ ബിജെപിക്ക് സംസ്ഥാനത്ത് എത്ര ലൗ ജിഹാദ് കേസുകൾ കണ്ടെത്താണ കഴിഞ്ഞെന്നും ചോദിച്ചു. കേരളത്തിൽ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നിയമം പാസാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.
"വർഗീയ വിഷം ചീറ്റുന്ന പ്രചരണമാണിത്. ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിത്, കോൺഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ല. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വർഗീയ വിഷ പ്രചരണത്തെ തള്ളി കളയണം," ശശി തരൂർ പറഞ്ഞു.
ബിജെപി സ്ഥാനാർഥികൾ പലരും മുഖ്യ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി പോലും ലൗ ജിഹാദ് ഉയർത്തിക്കൊണ്ട് വരുന്നത് ഇതിനോടകം തന്നെ വിവാദമായിരുന്നു. എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ലൗ ജിഹാദ് നടന്നട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തി ആളുകളെ വർഗീയമായ വേർതിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.
നേരത്തെ ലൗ ജിഹാദ് വിഷയവുമായി ബന്ധപെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ പരാമർശവും വിവാദമായിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണിയാണ് സ്വകാര്യ ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്കിെട ആദ്യം ഉന്നയിച്ചത്. ലവ് ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജോസ് പറഞ്ഞിരുന്നു.
അതേസമയം ജോസ് കെ.മാണിയെ തള്ളി എൽഡിഎഫ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംഭവത്തിൽ പ്രതികരിച്ചു. ജോസിന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും എൽഡിഎഫ് നിലപാടല്ലെന്നുമാണ് ഇരുവരും പറഞ്ഞത്.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video