Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കിഷോറിനെ നേതൃത്വം വിശ്വാസത്തിലെടുക്കണം: അദ്ദേഹത്തെ കർണാടകയ്ക്കും ആവശ്യമുണ്ട്:വീരപ്പ മൊയ്ലി

ദില്ലി: രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുന്നത് സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന് വന്നിരിക്കുന്നത്. സോണിയ ഗാന്ധി ഉള്‍പ്പടേയുള്ള വിവിധ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ പ്രശാന്ത് കിഷോർ കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് പാർട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെയാണ് പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് കർണാടക ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിർന്ന നേതാക്കളുള്‍പ്പടെ മുന്നോട്ട് വന്നിരിക്കുന്നത്.

അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ്

അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനമാണ് കർണാടക. കോണ്‍ഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ജെ ഡി എസും കൂടെ എത്തുമ്പോള്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ സേവനം ഉപയോഗപ്പെടുത്തണെന്ന് ആവശ്യപ്പെട്ട് കർണാടകയില്‍ നിന്നുള്ള മുതിർന്ന നേതാവായ വീരപ്പ മൊയ്ലി രംഗത്ത് എത്തിയിരിക്കുന്നത്.

2022-2023ൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും

2022-2023ൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർട്ടിക്ക് പുറത്ത് രാഷ്ട്രീയ തന്ത്രജ്ഞനായി പ്രവർത്തിക്കുന്നതിന് പകരം കിഷോർ പാർട്ടിയിൽ ചേരാനും തന്ത്രങ്ങൾ മെനയാനും താനടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു.

അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വളരേയേറെ തൃപ്തി

"അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വളരേയേറെ തൃപ്തിയുള്ള ഒരാളാണ് ഞാന്‍. അടുത്ത കാലത്തായി ഞാൻ കിഷോറിനെ മൂന്ന് തവണ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ തന്ത്രങ്ങളിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത് കോണ്‍ഗ്രസിന് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല"- മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് കിഷോറിനെ വിശ്വാസത്തിലെടുക്കണം

കോൺഗ്രസ് കിഷോറിനെ വിശ്വാസത്തിലെടുക്കണം, അടുത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും തന്ത്രങ്ങളിലും വിശ്വസിക്കണം. പശ്ചിമ ബംഗാൾ, ബീഹാർ, പഞ്ചാബ്, തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ പാർട്ടികളുടെ തന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫലപ്രദമായ ആസൂത്രണമാണ് 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാകാൻ സഹായിച്ചതെന്നും മോദി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് ഉന്നതരുമായി

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് ഉന്നതരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയ പ്രശാന്ത് കിഷോർ വെള്ളിയാഴ്ച പാർട്ടി നേതൃത്വവുമായി അടുത്ത ഘട്ട ചർച്ച നടത്തുമെന്നാണ് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രത്തെക്കുറിച്ച് കിഷോർ ‘വിശദമായ അവതരണം' നടത്തിയെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിന് ശേഷം എ ഐ സി സി യുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് മേധാവി രൂപീകരിച്ച ഒരു സംഘം പദ്ധതി പഠിച്ചു

"കോൺഗ്രസ് മേധാവി രൂപീകരിച്ച ഒരു സംഘം പദ്ധതി പഠിക്കുകയും അന്തിമ തീരുമാനത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ അവർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും," കെസി വേണുഗോപാല്‍ പറഞ്ഞു. 2014-ൽ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിക്കസേരയിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് കിഷോർ, സമീപ വർഷങ്ങളിൽ വൈഎസ്‌സിആർ കോൺഗ്രസ് പാർട്ടി (വൈഎസ്‌സിആർപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങിയ പാർട്ടികള്‍ക്ക് വേണ്ടിയും വിജയകരമായ തീരിയില്‍ പ്രവർത്തിച്ചിരുന്നു. 2017 ല്‍ യുപിയില്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രവർത്തനമാണ് പ്രശാന്ത് കിഷോറിന്റെ പരാജയപ്പെട്ട ഏക പദ്ധതിയായി വിലയിരുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+