Get Updates
Get notified of breaking news, exclusive insights, and must-see stories!

കുസാറ്റ് ദുരന്തം: അന്വേഷിക്കുമെന്ന് സര്‍ക്കാര്‍, കേസെടുത്തു.. വീഴ്ചയുണ്ടായെന്ന് കൗണ്‍സിലര്‍

കൊച്ചി: കുസാറ്റിലെ ഗാനസന്ധ്യയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അപകടം ഉന്നതവിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷിക്കുമെന്ന് മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും അറിയിച്ചു. അപകടം നടന്ന ഉടന്‍ തന്നെ ആര്‍ ബിന്ദുവും പി രാജീവും നവകേരള സദസിലെ പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

സംസ്ഥാനത്ത് ഒരിടത്തും പ്രതീക്ഷിക്കാത്ത സംഭവമാണ് കുസാറ്റിലുണ്ടായത് എന്ന് രാജീവ് പറഞ്ഞു. ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും ആസ്റ്റര്‍ മെഡിസിറ്റിയിലെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്ക് എല്ലാവിധത്തിലുള്ള ചികിത്സാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Cusat

സമഗ്രമായ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്പസിലെത്തുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നും അന്വേഷിക്കുമെന്ന് രാജീവ് പറഞ്ഞു.അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കുസാറ്റ് വൈസ് ചാന്‍സലറോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പലിനോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

വി സി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും ഞായറാഴ്ചയോടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് നല്‍കും എന്നും മന്ത്രി പറഞ്ഞു. ചികിത്സ ചെലവ് മുഴുവന്‍ സര്‍വകലാശാല വഹിക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ അറിയിച്ചു. പരിപാടിയില്‍ പ്രദേശവാസികളും പങ്കെടുത്തിരുന്നു. കൊവിഡ് കാരണം മൂന്ന് വര്‍ഷമായി നടത്താതിരുന്ന പരിപാടിയാണിത്. പരിപാടി നടക്കുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രം 25000 പേര്‍ വരും. ഇതുകൂടാതെ കൊച്ചിന്‍ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നും വി സി വ്യക്തമാക്കി. അതേസമയം സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച് ഉണ്ടായെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് ആരോപിച്ചു. ഹാളിലേക്ക് എന്‍ട്രിയും എക്സിറ്റും ഒരേ സ്ഥലത്ത് തന്നെയാണ് ഉണ്ടായിരുന്നത് എന്നും ഇത്രയും വലിയ ഹാളിന്റെ പ്രവേശന കവാടവും വളരെ ചെറുതായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+