സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോൺ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനി; കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം; സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും.അടുത്താഴ്ച കൊച്ചി ഓഫീസിലെത്താൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സ്വർണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തി. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചത്.
സ്വർണക്കടത്ത് കേസ് വിവാദമാകും വരെ വിനോദിനി ഫോൺ ഉപയോഗിച്ചിരുന്നുവെന്നും വിവാദമായപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് സിം കാർഡും ഫോൺ ഉപയോഗിച്ച ആളേയും കണ്ടെത്തിയതെന്നാണ് സൂചന.

2019 ഡിസംബർ 2 ന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് നൽകാൻ സ്വപ്ന സുരേഷിന്റെ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു താൻ 5 ഐഫോണുകൾ വാങ്ങി നൽകിയെന്നായിരുന്നു സന്തോഷ് ഈപ്പൻ നേരത്തേ പറഞ്ഞത്. നവംബർ 29 ന് കൊച്ചിയിൽ നിന്ന് മൂനന് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപയ്കകാണ് ഫോൺ വാങ്ങിയതെന്നും സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഈ ഫോണുകൾ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ഉൾപ്പെടെ പല പ്രമുഖർക്കും ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വിലകൂടിയ ഫോ ആരുടെ കൈയ്യിലെന്നത് നേരത്തേ ചോദ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പൻ വിജിലെൻസിന് മൊഴി നൽകിയത് വിവാദമായിരുന്നു.
ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications