നടിയെ ആക്രമിച്ച കേസ്;'ആ രണ്ട് പേരെ വീണ്ടും വിസ്തരിക്കണം',പൾസർ സുനി സുപ്രീം കോടതിയിൽ..ലക്ഷ്യമെന്ത്?
നടി ആക്രമണക്കേസിൽ അന്തിമ വാദം പുരോഗമിക്കുന്നതിനിടെ തിരക്കിട്ട നീക്കവുമായി കേസിലെ ഒന്നാം പ്രതി പൾസർ സുനി. കേസിൽ നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുനി. കേസിൽ ഏറെ നിർണായകമാണ് ഇരുവരേടേയും മൊഴിയെന്നാണ് സുനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പിളുകൾ പരിശോധച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ തിരികെ വിളിച്ച് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ഈ രണ്ട് സാക്ഷികളും തന്നെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇരുവരും എന്ന് സുനി പറയുന്നു. മുൻപ് ഇരുവരേയും വിസ്തരിച്ച സമയത്ത് താൻ ജയിലിലായിരുന്നുവെന്നാണ് സുനിയുടെ വാദം.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് സുനി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ആവശ്യം തള്ളി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യം ഇല്ലെന്നും സുനിയുടേത് ബാലിശമായ ആവശ്യമാണെന്നുമാണ് കോടതികൾ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വീണ്ടും സുനി സുപ്രീം കോടതിയെ സമീപിച്ചത്.
നടി കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഓടുന്ന കാറിൽ വെച്ച് നടിയെ അതിക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എന്നതാണ് സുനിക്ക് എതിരെയുള്ള കുറ്റം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സുനി പിടിയിലായിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ സുനി പോലീസ് സമർത്ഥമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിയുകയായിരുന്ന സുനി കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഏകദേശം പത്ത് തവണയോളം കോടതി കയറിയിറങ്ങിയ ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാറി മാറി സുനി ഹർജികൾ നൽകിയരുന്നു. ലക്ഷങ്ങൾ വക്കീൽ ഫീസ് നൽകിയാണ് സുനി അഭിഭാഷകരെ നിയോഗിച്ചത്. ഒടുവിൽ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം നൽകിയത്. കേസിൽ വർഷങ്ങളോളം വിചാരണ തടവുകാരനായി കഴിയുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി ജാമ്യം നേടിയത്. കർശന ജാമ്യ വ്യവസ്ഥയോടെയാണ് സുനി പുറത്തിറങ്ങിയത്.
ജയിലിന് പുറത്തിറങ്ങിയതോടെ സുനിയുുടെ ഓരോ നീക്കവും സസൂക്ഷ്മമം നിരീക്ഷിക്കപ്പെടുന്നുണ്ട്. കേസിന്റെ അന്തിമ വാദം നടക്കുന്നതിനിടെ സുനി നടത്തുന്ന ഓരോ നീക്കങ്ങളും അതീവ നിർണായകമാണെന്നാണ് കേസ് നിരീക്ഷിക്കുന്നവരുടെ വിലയിരുത്തൽ. കേസിൽ വീണ്ടും രണ്ട് പേരെ വിസ്തരിക്കണമെന്ന ആവശ്യത്തിലൂടെ സുനിയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും ശക്തമാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications