വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനെ സ്വാഗതം ചെയ്ത് അഡ്വ. ശ്രീജിത് പെരുമന. സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത്ത് പെരുമന. നേരത്തെ ഹൈക്കോടതിയില്‍ സിയാദ് റഹ്മാന് പുറപ്പെടുവിച്ച 67 പേജുള്ള വിധിന്യായത്തെ ഉയര്‍ത്തി പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ തീരുമാനം എന്ന് ശ്രീജിത് പെരുമന പറഞ്ഞു.
ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍ ഇങ്ങനെയാണ്... കോടതികള്‍ സ്ത്രീവിരുദ്ധമാണ് നമ്മുടെ നാട്ടില്‍. അങ്ങനെയല്ലേ നമ്മള് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ കുറച്ച് ആളുകളായിരുന്നു നേരത്തെ ദിലീപേട്ടന്റെ ആളുകള്‍. അത് കഴിഞ്ഞു ഇപ്പോള്‍ കോടതികളായി. നേരത്തെ വിചാരണ കോടതിയായിരുന്നു. ഇപ്പോള്‍ അത് സുപ്രീംകോടതിയും കൂടെ ആയിട്ടുണ്ട്.

നാട്ടിലെ കോടതികളും കുറച്ച് ആളുകളും എന്താണ് ഗോപാലാനരാധാകര് അങ്ങനെ എന്തോ പറയാറില്ലേ. സുപ്രീംകോടതിയുടെ ഉത്തരവില്‍ വളരെ പ്രധാനപ്പെട്ട നിരീക്ഷണം കോടതി നടത്തുന്നുണ്ട്. ഇതില്‍ ഇടപെടേണ്ടതും പരിശോധിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും ഹൈക്കോടതിയാണ് എന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിട്ടുണ്ട്.

ആ ഹൈക്കോടതിയിലെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ 67 പേജുള്ള ഒരു വിധിന്യായമുണ്ട്. കഴിഞ്ഞ ദിവസമാണ് വന്നത്. അതില്‍ ഒരു ഏഴ് പേജ് പറയുന്നത് എന്താണ് എന്ന് അറിയാമോ. അതിജീവിതയെ കുറിച്ചാണ് പറയുന്നത്. അവരുടെ ആവശ്യപ്രകാരമായിരുന്നു ഒരു വനിത ജഡ്ജിനെ നിയമിച്ചത്. അത്തരത്തില്‍ അന്ന് എറണാകുളം ജില്ലയില്‍ ഒരേയൊരു സെഷന്‍സ് ജഡ്ജ് മാത്രമെ ഉണ്ടായിരുന്നുള്ളൂ വനിതയായിട്ട് അത് ജഡ്ജ് ഹണി എം വര്‍ഗീസ് ആയിരുന്നു. അവരെ നിയമിച്ചു.

അതിന് ശേഷം ഇതേ കോടതിയില്‍ വന്ന് പറഞ്ഞു ഞങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമില്ല ഞങ്ങളെ ക്രോസ് എക്സാമിനേഷന്റെ സമയത്ത് മാനസികമായി തളര്‍ത്തി കളഞ്ഞു, പൊട്ടിക്കരഞ്ഞു, ജഡ്ജ് ഇടപെട്ടില്ല. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെക്കേണ്ട ഒരു സാഹചര്യമുണ്ടായി എന്ന് പറഞ്ഞു. ഇതെല്ലാം ജസ്റ്റിസ് സിയാദ് റഹ്മാന് എണ്ണിയെണ്ണി മറുപടി പറഞ്ഞിട്ടുണ്ട്. എങ്ങനെ അത്തരമൊരു സാഹചര്യം ഉണ്ടായി എന്ന്.

എത്ര സത്യസന്ധമായാണ് ആ ജഡ്ജ് നിലപാട് എടുത്തിട്ടുള്ളത് എന്ന് കൃത്യമായി സിയാദ് റഹ്മാന്റെ വിധി ന്യായത്തില്‍ പറയുന്നുണ്ട്. അതില്‍ നാല് പേജ് ജഡ്ജ് ഉപയോഗിച്ചത് നിങ്ങളുടെ മാധ്യമവിചാരണയെ കുറിച്ച് പറയാനാണ്. അതില്‍ പറയുന്നുണ്ട് ഇവിടെ നടക്കുന്നത് മീഡിയ ട്രയല്‍ ആണ്. അത് എട്ടാം പ്രതിക്കെതിരായി ആണ്. ഒരു കാര്യം കൂടി അതില്‍ പറയുന്നുണ്ട്.

പ്ലീസ് ഇറ്റ് ഈസ് ദി ടൈം ടു റിലീവ് ദി ജുഡീഷ്യറി ടു ഡൂ ഇറ്റ് ഡ്യൂട്ടി എലോണ്‍. അതായത് ജുഡീഷ്യറിയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്ന് ഒരു ഹൈക്കോടതി ന്യായാധിപന് ഒരു വിധിന്യായത്തില്‍ പറയേണ്ടി വന്ന ഒരു ഗതികേടിലേക്ക് ഈ ഒരു സമൂഹം മാറിയിരിക്കുന്നു. ഇന്നത്തെ വിധി അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തില്‍ നീതി ന്യായ വ്യവസ്ഥയില്‍ ഏറ്റവും സാധാരണക്കാരില്‍ സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് പോലും ആശ്രയിക്കാവുന്ന നീതി ലഭ്യമാക്കാവുന്ന ലാസ്റ്റ് റിസോര്‍ട്ട് എന്ന് പറയുന്ന ജനാധിപത്യത്തിലെ നീതിന്യായ വ്യവസ്ഥയെ തന്നെ ഉയര്‍ത്തിയെടുക്കുന്നതാണ്.

അതില്‍ ആരേയും വേട്ടായാടാന്‍ പറ്റില്ല, അതില്‍ പൊതുസമൂഹം പൊതുബോധം എങ്ങനെ സൃഷ്ടിച്ചാലും വേട്ടയാടല്‍ അനുവദിക്കില്ല എന്ന് കൃത്യമായ സന്ദേശമാണ് കോടതി ഇന്ന് നല്‍കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി പൂര്‍ണമായി അംഗീകരിക്കുന്നു. എന്തുകൊണ്ട് ഈ ഹര്‍ജി തള്ളുന്നു എന്നതിന് കാരണം പറയുന്നത് ഈ ജഡ്ജിനെതിരെ ജഡ്ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമായിട്ടും ആക്സ്പ്റ്റബിള്‍ ആണ്. ജഡ്ജ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ വളരെ കൃത്യമായിട്ട് ചെയ്തിട്ടുള്ളതാണ്.

ഈ സമയത്ത് ഒരു കാലത്തും വിചാരണ കോടതിയില്‍ ഇടപെടേണ്ട എന്ന ഒരു വാക്യം കൂടെ വിചാരണ കോടതിയില്‍ പറയുന്നുണ്ട്. സുപ്രീംകോടതിയ്ക്കും ഹൈക്കോടതിക്കും ഈ പറയുന്ന പ്രിസൈഡിംഗ് ജഡ്ജിന്റെ കൃത്യമായിട്ടുള്ള നിലപാടുകളറിയാം. അവര്‍ ഈ കേസ് ട്രയല്‍ ചെയ്യുന്നത് വളരെ നീതിയുക്തമായിട്ടാണ് നിയമപരമായിട്ടാണ് എന്ന് സുപ്രീംകോടതി വരെ പറഞ്ഞ് വെക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications