'ഇന്ദ്രൻസ് ആയാലും കാണുന്നത് അങ്ങനെ തന്നെ, ഇവരെല്ലാം ദിലീപിനെ പിന്തുണയ്ക്കാൻ കാരണം ഇതാണ്';ഭാഗ്യലക്ഷ്മി
നടൻ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടാകുമെന്ന് താൻ വ്യക്തിപരമായി കരുതുന്നില്ലെന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

കൊച്ചി;ഡബ്ല്യുസിസിക്കെതിരേയും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നടൻ ഇന്ദ്രൻസ് നടത്തിയ പ്രതികരണങ്ങൾ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ അവരെ അതിജീവിതയെ പിന്തുണച്ചേനെ എന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. മാത്രമല്ല കേസിൽ എട്ടാം പ്രതിയായ ദിലിപ് കുറ്റക്കാരനെന്ന് കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.നടൻ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടാകുമെന്ന് താൻ വ്യക്തിപരമായി കരുതുന്നില്ലെന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വായിക്കാം

വിമർശനം പിന്നിൽ സ്ത്രീകളായത് കൊണ്ട്
'ഡബ്ല്യു സി സിയ്ക്ക് എതിരായ വിമർശനം ഉയരുന്നത് സ്ത്രീകളാണ് ആ സംഘടന രൂപീകരിച്ചത് എന്നത് കൊണ്ടാണ്. ഇവിടെ സ്ത്രീയെ ഇവർ കാണുന്ന വിവേചനപരമായ രീതിയുണ്ട്. ഇന്ദ്രൻസ് ആണെങ്കിലും ഏത് വലിയ താരമാണെങ്കിലും അവർ അങ്ങനെ തന്നെയാണ് കാണുന്നത്. എല്ലാവരും ദിലീപിനെ പിന്തുണയ്ക്കുന്നതിന് കാരണം അവരുടെ നിലനിൽപ്പാണ്. എത്ര വലിയ നടനാണെങ്കിലും സംവിധായകനാണെങ്കിലും.

അതിജീവിതയ്ക്കൊപ്പം നിന്നാൽ നേട്ടമുണ്ടാകില്ലെന്ന്
അവളോടൊപ്പം നിന്നാൽ ആർക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല. എന്നാൽ ദിലീപിനോടൊപ്പം നിന്നാൽ അവർക്ക് എല്ലാവിധ നേട്ടങ്ങളും അതിന്റെതായ രീതിയിൽ കിട്ടും എന്ന് അവർക്ക് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആ പെൺകുട്ടിക്ക് നീതി കിട്ടണമെന്നാണ് നമ്മൾ ഒക്കെ വാദിച്ച് കൊണ്ടിരിക്കുന്നത്. അല്ലാതെ ദിലീപിനെ തൂക്കി കൊന്നേ അടങ്ങൂ എന്നല്ല.

നടി കേസിൽ നീതി കിട്ടിയേ മതിയാവൂ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതി കിട്ടിയേ പറ്റൂ എന്നതിന് വേണ്ടിയാണ് നമ്മൾ നിലകൊള്ളുന്നത്, പോരാടുന്നത്. പ്രശസ്തരായവർ വന്ന് സംസാരിക്കുമ്പോൾ അത് സമൂഹത്തിൽ ഒരു ചലനമുണ്ടാക്കും. അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇവർ സംസാരിക്കുന്നതാണ്. അങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാൻ തന്നെയാണ് ഇവർ ശ്രമിക്കുന്നത്.

മഞ്ജുവാര്യരുമായോ അതിജീവിതയുമായോ
അതിജീവിതയുമായോ മഞ്ജു വാര്യരുമായോ എനിക്ക് സൗഹൃദം ഉണ്ടായിട്ടേയില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കുന്ന നല്ല സുഹൃത്ത്. എന്നാൽ ഈ സംഭവത്തിന് ശേഷം കോടതിയിൽ നടന്ന കാര്യങ്ങൾ കൂട്ടിവായിക്കുമ്പോഴും ബാധിക്കപ്പെട്ടവർ പറയുമ്പോഴും ബാധിക്കപ്പെട്ടവർക്കൊപ്പം നിൽക്കുകയെന്നാണല്ലോ. അല്ലാതെ എനിക്ക് അറിയാവുന്ന ദിലീപ് എന്ന് പറയുകയല്ലല്ലോ.

പൂർണമായി മനസിലാക്കാൻ സാധിക്കില്ല
ആരേയും നമ്മുക്ക് പൂർണമായി മനസിലാക്കാൻ സാധിക്കില്ല. നമ്മൾ ഒന്നും കാണാത്ത നമ്മൾ ഒന്നും അറിയാത്ത ആളുകളായിരിക്കും നമ്മുക്ക് ചുറ്റുമുള്ളവർ. ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാവർക്കും മറ്റൊരു മുഖമുണ്ടാകും. മറ്റൊരു സ്വഭാവമുണ്ടാകും. അല്ലാതെ ഞാൻ കുഞ്ഞുനാള് മുതൽ കണ്ടവർ പെർഫെക്ട് ആണെന്നല്ല.

ദിലീപിനേയും ഗോവിന്ദച്ചാമിയേയും താരതമ്യം ചെയ്യുകയല്ല
ഗോവിന്ദച്ചാമിയെ കുഞ്ഞുനാൾ മുതൽ കണ്ടവർ ഉണ്ടിവിടെ. മര്യാദയ്ക്ക് ഭിക്ഷയെടുത്തോണ്ടിരുന്ന ആളാണ് എന്ന് പറഞ്ഞ് ഗോവിന്ദച്ചാമിയെ ആരെങ്കിലും ന്യായീകരിക്കുമോ? ദിലീപിനേയും ഗോവിന്ദച്ചാമിയേയും താരതമ്യം ചെയ്യുകയല്ല.അതിന്റെ പേരിൽ ആരും ഹാലിളകേണ്ടതില്ല. നമ്മൾക്ക് ഏറ്റവും അടുപ്പമുള്ളവരെ കുറിച്ച് കേൾക്കുമ്പോൾ ഞെട്ടലുണ്ടാകാറുണ്ട്.

ആർക്കും പറയാൻ കഴിയില്ല
എന്തിന് വ്യക്തികൾ പെരുമാറുന്നതിൽ മാറ്റമുണ്ടാകില്ലേ. ഭാര്യയും ഭർത്താവും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ശത്രുക്കളാകാറില്ലേ. ഇങ്ങനെയൊന്നുമല്ല ഞാൻ വിചാരിച്ചിരുന്നത് എന്ന് പറയുന്നില്ലേ. അതുകൊണ്ട് ഞാൻ കണ്ടിരുന്നയാൾ ഇങ്ങനെയല്ല, എന്ന് ആർക്കും പറയാൻ കഴിയില്ല'.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications