'സംസ്കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി
കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ പുഴു എന്ന ചിത്രം ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ അഭിനയത്തിലും റത്തീനയുടെ സംവിധാന മികവിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും പുഴുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് മേജര്‍ രവി.

സിനിമയ്ക്കെതിരെ വലതുരാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച വിമര്‍ശന കുറിപ്പിന് താഴെയാണ് മേജര്‍ രവിയുടെ പരിഹാസ കമന്റ്. എഴുത്തിനോട് പൂര്‍ണമായി യോജിക്കുന്നെന്ന് പറഞ്ഞ, മേജര്‍ രവി, താന്‍ ബോംബെയില്‍ സംസ്കാര്‍ ഭാരതി സെമിനാറിലാണെന്നും ഒരു പുഴുവിനെയും കണ്ടില്ലെന്ന് മേജര്‍ രവി പറഞ്ഞു. സംസ്കാര്‍ ഭാരതിയും മുംബൈ യൂണിവേഴ്സിറ്റി അക്കാദമി ഓഫ് തീയേറ്റര്‍ ആര്‍ട്ട്സും ഐ ജി എന്‍ സി എയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ചിത്രത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരുന്നു. ബ്രാഹ്മണ സമുദായത്തെ മോശക്കാരാക്കാനുള്ള സ്ഥാപിത താല്പര്യം ചിത്രത്തിന് പിന്നിലുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും പാര്‍വതിയും മികച്ച പ്രകടനം കാഴ്ചവച്ചെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കൂടാതെ ചിത്രത്തില്‍ പിന്നാക്ക ജാതി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ജാതി അധിക്ഷേപത്തിനെതിരെ കുട്ടപ്പന് എന്ന കഥാപാത്രം പ്രതികരിക്കുന്ന സീനാണ് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടിയത്.

കുട്ടപ്പന് എന്ന കഥാപാത്രത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മള് മറക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications