Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ചെയ്യില്ല

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ നടത്തിവന്ന 48 മണിക്കൂർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച മുതൽ ഒപി ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നാണ് കെജിഎംഒഎ അറിയിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാനനുള്ള തീരുമാനമെന്ന് സർക്കാർ ഡോക്ടർമാർ പറഞ്ഞു. തീരുമാനങ്ങൾ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കൾ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആയി ആശുപത്രി സംരക്ഷണ നിയമത്തിൽ നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടും വരും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു.

Vandana

ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എല്ലാ ആശുപത്രകളിലും ഓരോ ആറ് മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണമെന്നും . ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ ഇത് നിർവഹിക്കണമെന്നും യോ​ഗത്തിൽ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ 2 ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോ എന്ന് പരിശോധക്കണമെന്നും പ്രതികളേയും അക്രമ സ്വഭാവം ഉള്ളയാളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും . ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനം മുമ്പാകെ സമർപ്പിക്കണം എന്നും
കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ എന്നിവരും ആയി ചർച്ചകൾ നടത്തും എന്നും ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാരിന് നൽകിയിട്ടുള്ള നിവേദനവും നിർദ്ദേശവും പരി​ഗണിക്കും.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നത് മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. അതേസമയം വ്യാഴ്ച ഡോ, വന്ദനയുടെ മൃതദേഹം സംസ്ക്കരിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+