സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ദില്ലിയിലെ കർഷക സമരത്തിന് എതിരെയുളള നീക്കങ്ങളെ വിമർശിച്ച് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കഴിഞ്ഞ ദിവസം ഗാസിപ്പൂരിലടക്കം സമരം ചെയ്യുന്ന കർഷകർക്ക് നേരെ ആക്രമണം നടന്നിരുന്നു. തോമസ് ഐസകിന്റെ കുറിപ്പ്: '' ഗാന്ധി വധത്തിന്റെ എഴുപത്തിമൂന്നാം വാർഷികം സംഘപരിവാർ ആഘോഷിക്കുന്നത് സമരഭൂമിയിലെ കർഷകരെ വേട്ടയാടിയും സമര നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കിയുമാണ്. മഹാരാഷ്ട്രയിലെ കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് നർവാലെയെ വധിക്കുമെന്ന ഭീഷണി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു കഴിഞ്ഞു. അതേസമയം സമരകേന്ദ്രങ്ങളായ ഗാസിപ്പൂരിലും ടിക്രിയിലും സിൻഘുവിലും പോലീസിന്റെ മേൽനോട്ടത്തിൽ മുഖംമൂടി ധരിച്ച അക്രമികളുടെ അഴിഞ്ഞാട്ടം.
സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി. കൊലവിളി മുഴക്കുന്നവർക്ക് സ്വന്തം മുഖം വെളിപ്പെടുത്തി അക്രമത്തിൽ പങ്കെടുക്കാൻ ഭയം. ഗോഡ്സെയുടെ ധൈര്യം പിന്മുറക്കാർക്ക് നഷ്ടപ്പെടുന്നുവെന്നു വേണം അനുമാനിക്കേണ്ടത്. മറുവശത്തു നോക്കൂ. അക്രമികളെപ്പേടിച്ച് സമരക്കാരാരും പിൻമാറുന്നില്ലെന്നു മാത്രമല്ല, കൂടുതൽ കർഷകർ സമരമുഖത്തേയ്ക്ക് ഇരമ്പിയെത്തുകയാണ്.

പോലീസിനെയും ഭരണകൂടത്തെയും ഉപയോഗിച്ച് ബലംപ്രയോഗിച്ച് സമരക്കാരെ പിന്തിരിപ്പിക്കാൻ നീക്കം തുടങ്ങിയെന്നറിഞ്ഞ് പതിനായിരങ്ങളാണ് സമരകേന്ദ്രത്തിലേയ്ക്ക് പ്രവഹിക്കുന്നത്. സംഘപരിവാറിനെതിരെയുള്ള ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെ വേദികളാവുകയാണ് കർഷകസമരകേന്ദ്രങ്ങൾ. ചെങ്കോട്ടയിലെ സംഘർഷം സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്നു വ്യക്തം. സീതാറാം യെച്ചൂരി പറഞ്ഞതുപോലെ പൊലീസിന്റെ ഒത്താശയില്ലാതെ ഒരു ആൾക്കൂട്ടത്തിന് അവിടെ എത്താൻ കഴിയില്ല. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് അതീവ സുരക്ഷയുള്ള റാംപാർട്ടുകളിലേയ്ക്ക് എത്തുവാൻ കഴിയുമായിരുന്നില്ല. ഇതിനു നേതൃത്വം നൽകിയ ദീപ് സിദ്ധു ഒറ്റുകാരൻ തന്നെയെന്നു വ്യക്തം. ചെങ്കോട്ടയിലെ സംഭവങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പം മുതലെടുത്തുകൊണ്ടാണ് ഇപ്പോൾ കൃഷിക്കാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ സഞ്ചരിച്ച് വിയോജിപ്പുകളെ സംവാദത്തിന്റെ മേശപ്പുറത്ത് അഭിമുഖീകരിക്കാൻ ശ്രമിച്ച ഗാന്ധിജിയ്ക്ക് ഹിന്ദുത്വം വിധിച്ചത് വധശിക്ഷയാണ്. സഹിഷ്ണുതയെന്നൊക്കെ കേൾക്കുമ്പോൾത്തന്നെ ഭയചകിതരായി ആയുധം പരതുന്നവർ. കൊന്നും ഭീഷണിപ്പെടുത്തിയും മേധാവിത്തത്തിന്റെ സിംഹാസനങ്ങളിൽ കൽപ്പാന്തകാലം വാഴാമെന്ന ആ വ്യാമോഹമാണ് കർഷക സമരകേന്ദ്രങ്ങളിൽ തകർന്നടിയുന്നത്. ഭയന്നു പിന്തിരിയാൻ മനസില്ലെന്ന് കേന്ദ്ര ഭരണകർത്താക്കളുടെ മുഖത്തു നോക്കി പറയുന്ന സാധാരണക്കാരായ ആ ജനതയാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ ഉയർത്തിപ്പിടിക്കുന്നത്''.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications