കഴിച്ചത് ഹൃദയഭാഗത്തെ മാംസം,കൊന്ന് രക്തം ഊറ്റി, മൃതദേഹങ്ങൾ ഒരേ വലിപ്പത്തിൽ മുറിച്ചെടുത്തു; ഏറ്റുപറച്ചിൽ
കൊച്ചി; ഇലന്തൂർ നരബലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കേസ് എന്ന് പോലീസ് പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ഇരു സ്ത്രീകളേയും പ്രതികൾ കൊലപ്പെടുത്തിയത്. ക്രൂരമായി കൊന്ന് തള്ളുക മാത്രമല്ല അവരുടെ മൃതദേഹാവശിഷ്ടങ്ങൾ പ്രതികൾ പാചകം ചെയ്ത് കഴിക്കുകയും ചെയ്തു. ആയുരാരോഗ്യ സൗഖ്യത്തിനാണ് നരഭോജനമെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്.

ജൂൺ 8 നായിരുന്നു മുഹമ്മദ് ഷാഫി റോസിലിയെ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. നീലചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കൊണ്ടുവന്നത്. ഉച്ചയ്ക്ക് ഷാഫിയും റോസിലിയും എത്തിയപ്പോൾ ഭക്ഷണം നൽകി ഇരുവരേയും ലൈലയും ഭഗവൽ സിംഗും സ്വീകരിച്ചു. പിന്നീട് ഷൂട്ടിംഗ് എന്ന് പറഞ്ഞ് റോസിലിയെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു.

അവസാന നിമിഷം വരെയും സിനിമാ ചിത്രീകരണമാണ് നടക്കുന്നതെന്നായിരുന്നു റോസിലിയെ പ്രതികൾ ബോധ്യപ്രെടുത്തിയത്. പിന്നീട് തലക്കടിച്ച് ബോധം കെടുത്തിയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി രക്തം ഊറ്റിയെടുക്കുകയായിരുന്നു. ഐശ്വര്യത്തിനും ആയുർ ആരോഗ്യത്തിനുമായി മാംസം ഭക്ഷിക്കണമെന്ന് ഷാഫി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹൃദയഭാഗത്തെ മാംസം പ്രത്യേകം മുറിച്ചെടുത്തു. പിന്നീട് മൂവരും ചേർന്ന് ഇത് പാചകം ചെയ്ത് കഴിക്കുകയും ചെയ്തു.

വീട്ടിൽ ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്ന മരത്തടിയിൽ വെച്ച് ഒരേ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ചാണ് റോസിലിയുടെ മൃതദേഹം കുഴിച്ചിട്ടത്. റോസിലിയെ കൊന്നിട്ടും ദോഷം മാറിയില്ലെന്ന് ഇരുവരേയും വിശ്വസിപ്പിച്ച ശേഷമാണ് ഷാഫി പത്മയേയും വീട്ടിലെത്തിച്ചത്. സമാനമായ രീതിയിൽ ക്രൂരമായാണ് പത്മയേയും പ്രതികൾ കൊലപ്പെടുത്തിയത്. 61 ശരീരഭാഗങ്ങളാണ് കുഴിയിൽ നിന്നും പോലീസിന് ലഭിച്ചത്. ഇതിൽ 56 ഭാഗങ്ങൾ പത്മയുടേതാണെന്ന് വിലയിരുത്തൽ. 5 അസ്ഥികൾ റോസിലിയുടേതാകാമെന്നും പോലീസ് കരുതുന്നു.

ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. കുഴിയിൽ നിന്നും കണ്ടെടുത്തവയിൽ ഇരുവരേയും ശരീര ഭാഗങ്ങൾ മാത്രമാണോ അതോ മറ്റാരുടേയെങ്കിലും മൃതദേഹം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മൃഗങ്ങളേയും നരബലി കൊടുത്തോയെന്നും കണ്ടെത്തേണ്ടത്. ഉടൻ തന്നെ ഡി എൻ എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം ക്രൂര കൊല നടത്തിയിട്ടും യാതൊരു ഭാവമാറ്റവും പ്രതികൾ കാണിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിന് നാല് ദിവസങ്ങൾക്ക് ശേഷം ഭഗവൽ സിംഗും ലൈലയും വീടിനടുത്ത് നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല സി പി എം പ്രവർത്തകനായിരുന്ന ഭഗവൽ സിംഗ് പാർട്ടി പിരിവുകൾക്കായും പോയിരുന്നതായും പോലീസ് പറയുന്നു. അതേസമയം രണ്ട് കൊലകൾക്കും ശേഷം ലൈലയും ഷാഫിയും ചേർന്ന് ഭഗവൽ സിംഗിനേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ആദ്യ കൊലയ്ക്ക് പിന്നാലെ ഭഗവൽ സിംഗ് ഭയപ്പെട്ടിരുന്നു. രണ്ടാമതും കൊല നടത്തിയതോടെ ഇയാൾ ഭയം കാരണം സംഭവം പുറത്ത് പറയുമോയെന്ന ആശങ്ക ഷാഫിക്കും ലൈലയ്ക്കും ഉണ്ടായിരുന്നു. തുടർന്ന് ഭഗവൽ സിംഗിനേയും വകവരുത്താൻ പദ്ധതിയിട്ടത്. ഇത് കഴിഞ്ഞ് ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചതായും പോലീസിന് വിവരം ലഭിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications