ഇപിയുടെ ആത്മകഥ ചോർന്നത് ഡിസിയിൽ നിന്ന് തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്; ഗൂഢാലോചനയെന്ന് ജയരാജൻ
കോട്ടയം: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ഡിസി ബുക്‌സിനെ പ്രതിരോധത്തിലാക്കി അന്വേഷണ റിപ്പോർട്ട് പുറത്ത്. പുറത്തിറങ്ങാത്ത ആത്മകഥയുടെ ഭാഗങ്ങൾ എന്ന പേരിൽ പ്രചരിച്ചത് ഡിസിയിൽ നിന്നാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഡിസിയുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയായ ശ്രീകുമാറിൽ നിന്നാണ് ഈ ഭാഗങ്ങൾ ചോർന്നതെന്നാണ് കണ്ടെത്തൽ.
കോട്ടയം എസ്‌പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. വിഷയത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എസ്‌പിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആത്മകഥയുടെ ഭാഗങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ചതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഇപി ജയരാജൻ ഡിജിപിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസെടുക്കാതെ കോട്ടയം എസ്‌പി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്.

ആദ്യഘട്ടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ എസ്‌പി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതിൽ കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട ഡിജിപി റിപ്പോർട്ട് മടക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാംഘട്ട അന്വേഷണം സംഭവത്തിൽ നടത്തിയത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൂടാതെ ഇപി ജയരാജനും ഡിസി ബുക്‌സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചോർന്നത് ഡിസിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.
പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിൽ കരാറുകൾ ഒന്നുമില്ലെന്നും വാക്കാലുള്ള ധാരണ പ്രകാരമാണ് ആത്മകഥ പ്രസിദ്ധീകരിക്കാൻ ഏറ്റെടുത്തതെന്നുമാണ് ഡിസി ബുക്‌സ് വിവാദമുണ്ടായ സമയത്ത് പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് പോലീസ് അന്വേഷണ റിപ്പോർട്ട്. പകർപ്പവകാശ ലംഘന നിയമം എന്ന നിലയ്ക്കാണ് ഇപ്പോൾ പോലീസ് സംഭവത്തെ കണക്കാക്കുന്നത്.
ഗൂഢാലോചനയിൽ അടക്കം കേസെടുക്കണമെങ്കിൽ ഇപി ജയരാജൻ കോടതിയെ സമീപിക്കട്ടെ എന്നാണ് പോലീസ് നിലപാട്. ഇനി ഇപിയുടെ നിലപാടും വിഷയത്തിൽ നിർണായകമാണ്. തന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോലീസ് റിപ്പോർട്ട് എന്നാണ് ഇപി ജയരാജൻ ഏറ്റവും ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പോലീസ് റിപ്പോർട്ടിലുമുള്ളതെന്ന് ഇപി മാധ്യമങ്ങളോട് പറഞ്ഞു.
ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്ന് തന്നെയാണ്. ഡിസിയുടേത് അഹന്തയും ധിക്കാരവുമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ജയരാജൻ ആരോപിക്കുന്നു. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും ഇപി വ്യക്തമാക്കി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications