പെണ്ണും കഞ്ചാവും മാത്രമല്ല... ആൾദൈവത്തിന് സിനിമാഭ്രാന്തും... മറ്റൊരു സന്തോഷ് പണ്ഡിറ്റ് !
ദില്ലി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെക്കുറിച്ച് പല കഥകളും പുറത്ത് വരുന്നുണ്ട്. സ്ത്രീകള്‍ ഈ ദൈവത്തിന് ഒരു വീക്ക്‌നെസ്സ് ആയിരുന്നുവെന്നാണ് പല കഥകളും സൂചിപ്പിക്കുന്നത്. സ്വന്തം ആശ്രമത്തിലെ മിക്ക സ്ത്രീകളേയും ഇയാള്‍ ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടത്രേ. പീഡനം മാത്രമല്ല, കഞ്ചാവും ലഹരി മരുന്നുമൊക്കെയുണ്ട് ഈ ദൈവത്തിന്റെ ഇഷ്ടവിനോദത്തിന്റെ പട്ടികയില്‍. മറ്റൊരു കടുംകൈ കൂടി ചെയ്തിട്ടുണ്ട് റാം റഹീം. അതെന്താണെന്നല്ലേ.
പെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽ
ഹാദിയയുടെ മതംമാറ്റം ലൗ ജിഹാദ് തന്നെ? എൻഐഎയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്...വൻ വഴിത്തിരിവ് !
സിനിമാ ഭ്രാന്തും
സ്ത്രീകളും ലഹരിയും പോലെ ഗുര്‍മീതിന് മറ്റൊരു വീക്ക്‌നെസ്സ് കൂടി ഉണ്ടായിരുന്നു. അതാണ് സിനിമ. മലയാളത്തിലെ സന്തോഷ് പണ്ഡിറ്റിന്റെ വേറൊരു പതിപ്പാണ് എന്ന് പറയാം ഗുര്‍മീതിന്റെ സിനിമാ പരിപാടികളെ.
വലിച്ചെറിഞ്ഞത് കോടികൾ
ആറ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഗുര്‍മീത് ദൈവം. എല്ലാം സ്വന്തം പണം മുടക്കി നിര്‍മ്മിച്ച സിനിമകള്‍. ഒന്നും രണ്ടുമല്ല കോടികളാണ് സിനിമയ്ക്കായി വാരിയെറിഞ്ഞത്.
മുന്നിലും പിന്നിലും ദൈവം
സിനിമയുടെ നിര്‍മ്മാണം കൂടാതെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ഗായകന്‍ എല്ലാം ദൈവം ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമകള്‍ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം
എല്ലാം അവതാരം
എല്ലാ സിനിമകളിലും ദൈവാവതാരം ആയാണ് ഗുര്‍മീത് എത്തുക. ബലാത്സംഗവും കൊലപാതകവും അടക്കമുള്ള കേസുകളിലെ പ്രതിയാണ് ദൈവാവതാരമെടുത്തിരിക്കുന്നത് എന്നോര്‍ക്കണം. 2015ല്‍ പുറത്തിറങ്ങിയ എംഎസ്ജി മെസഞ്ചര്‍ ഓഫ് ഗോഡ് ആണ് ഇയാളുടെ ആദ്യ ചിത്രം.
120 കോടി കളക്ഷനോ
30 കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തില്‍ ശത്രുക്കളെ മുഴുവന്‍ നിഗ്രഹിക്കുന്ന ദൈവമാണ് ഗുര്‍മീത്. ചിത്രത്തിന് 120 കോടി രൂപ കളക്ഷന്‍ ലഭിച്ചുവെന്നാണ് അവകാശവാദം. അതേവര്‍ഷം തന്നെ എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് പുറത്തിറങ്ങി.
ഇനിയും വരാനുണ്ട്
ഈ ചിത്രത്തിലും അടുത്ത ചിത്രമായ ജാട്ടു എന്‍ജിനീയറിലും ഗുര്‍മീതിനൊപ്പം സംവിധാനത്തിന് മകള്‍ ഹണിപ്രീതും ഉണ്ടായിരുന്നു. ദൈവം ജയിലിലാണ് എങ്കിലും ഒരു ചിത്രം കൂടി പുറത്തിറങ്ങാനുണ്ട്. എംഎസ്ജി ഓണ്‍ലൈന്‍ ഗുരുകുല്‍ ആണ് ഇനി വെളിച്ചം കാണാനുള്ളത്.