കോടികളുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരേ ജാമ്യാമില്ലാ കേസ്, മകന്റെ കമ്പനിക്ക് പണം കൈമാറി
കോഴിക്കോട്: എംഇഎസിന്റെ ഫണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് വകമാറ്റി എന്ന ആരോപണത്തില്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഇഎസ് കമ്മിറ്റി അംഗം കൂടിയായ എന്‍കെ നവാസ് ആണ് പരാതിക്കാരന്.
നടക്കാവ് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍....

കേസിന് ആസ്പദമായ ഇടപാട്
2011, 2012 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് പരാതി. മൂന്ന് കോടിയിലധികം രൂപ ടാസ്ക് ഡെവലപ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറിയാണ് വിവാദമായത്.

മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക്
2012ല്‍ മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 11 ലക്ഷത്തിലധികം രൂപയും എംഇഎസിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഫസല്‍ ഗഫൂര്‍ കൈമാറി എന്ന് പരാതിയില്‍ പറയുന്നു. ഇത്തരം ഫണ്ട് കൈമാറ്റത്തെ കുറിച്ച് സംഘടനയുടെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തില്ല. കമ്മിറ്റി അംഗങ്ങള്‍ അറിയാതെയാണ് പണം കൈമാറിയത് എന്നാണ് ആരോപണം.

ഹൈക്കോടതിയിലെത്തിയത് ഇങ്ങനെ
മൊത്തം കൈമാറിയത് മൂന്നര കോടിയിലധികം രൂപയാണ് എന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ എന്‍കെ നവാസ് നടക്കാവ് പോലീസില്‍ ഇതുസംബന്ധിച്ച് ഫസല്‍ ഗഫൂറിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ നടന്നത്
ഫസല്‍ ഗഫൂറിനെതിരേ കേസെടക്കണമെന്ന ഹര്‍ജി ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് പോലീസിന്റെ പ്രതികരണം തേടുകയാണ് കോടതി ചെയ്തത്. ഇന്ന് പോലീസ് ഹൈക്കോടതിയില്‍ വിശദമായ പ്രതികരണം അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. ഇന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

രണ്ടു പ്രതികള്‍
ഒന്നാം പ്രതി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറാണ്. രണ്ടാം പ്രതി എംഇഎസ് ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയാണ്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷണം തുടങ്ങിയ ശേഷം തീരമാനിക്കും. പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും മറ്റുള്ളവരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യം പരിഗണിക്കുക.

പണം തിരിച്ചുനല്‍കി
2011ലാണ് എംഇഎസിന്റെ ഫണ്ട് ഫസല്‍ ഗഫൂര്‍ സ്വകാര്യ ആവശ്യത്തിന് വക മാറ്റി എന്ന് ആരോപിച്ചിരിക്കുന്നത്. പിന്നീട് സംഘടനാ തലത്തില്‍ സംഭവം വിവാദമായി. തുടര്‍ന്ന് തന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി വകമാറ്റിയ തുക ഫസല്‍ ഗഫൂര്‍ തിരിച്ചു നല്കി എന്നാണ് വിവരം. അതേസമയം, മകന്റെ കമ്പനിക്ക് നല്കിയ പണം തിരിച്ചുനല്‍കിയിട്ടില്ല.

രണ്ടര വര്‍ഷത്തിന് ശേഷം
ആദ്യം വക മാറ്റിയ കോടികള്‍ വിവാദമായതിനെ തുടര്‍ന്ന് ഗഡുക്കളായി ഫസല്‍ ഗഫൂര്‍ തിരിച്ചടയ്ക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമാണ് പൂര്‍ണമായും തുക തിരിച്ചടച്ചത്. അതുവരെ സ്വകാര്യ ആവശ്യത്തിന് സംഘടനയുടെ പണം വിനിയോഗിച്ചു എന്നാണ് പരാതിയില്‍ എടുത്തു പറയുന്നത്. എംഇഎസിന്റെ സ്വത്ത് കുടുംബസ്വത്തായി ഫസല്‍ ഗഫൂര്‍ ഉപയോഗിക്കുന്നു എന്ന് നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications