നമ്മുടെ കെഎസ്ആര്‍ടിസിക്കും ലാഭത്തില്‍ ഓടാം; കര്‍ണാടക ആര്‍ടിസിയില്‍ നിന്നും പഠിക്കാം ഈ 4 കാര്യങ്ങള്‍
ആനവണ്ടി അഥവാ കെഎസ്ആര്‍ടിസി, ഒരുപാട് ആരാധകരാണ് ആനവണ്ടിക്കുള്ളത്...ആനവണ്ടി യാത്രയെക്കുറിച്ചും, ആനവണ്ടിയുടെ മാസ് എൻട്രിയെക്കുറിച്ചുമൊക്കെ ഒരുപാട് വീഡിയോകള്‍ നമ്മള്‍ കണ്ടുകാണും. അങ്ങനെ ആനവണ്ടിയുടെ ഹീറോയിക്ക് ആയിട്ടുള്ള ഒരു വേഷത്തിനിപ്പുറത്ത്, എന്നും വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്ന ഒരു ആനവണ്ടിയും ഉണ്ട്.
ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും കൊടുക്കാനാവതെ പല വട്ടം കെഎസ്ആര്‍ടിസി പകച്ച് നിന്നിട്ടുമുണ്ട്..ഇത്രയേറെ ജനതകീയം ആയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ കെഎസ്ആര്‍ടിസി നഷ്ടത്തിലാവന്നത്. എങ്ങനെയാണ് കെഎസ്ആര്‍ടിസി ഇവ അതിജീവിക്കുക.. ഇതൊക്കെ മറ്റൊരു കെഎസ്ആര്‍ടിസിയില്‍ നിന്ന് പകര്‍ന്നെടുക്കേണ്ടിയിരിക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കര്‍ണടാക ആര്‍ടിസിയില്‍ നിന്ന് നമ്മുടെ കെഎസ്ആര്‍ടിസി പഠിക്കേണ്ട നാല് കാര്യങ്ങള്‍ നോക്കാം.

ഒരു സമയത്ത് കർണാടക ആർടിസിക്കും പറയാനുണ്ടായിരുന്നത് നഷ്ടത്തിന്റെ കഥ തന്നെയായിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു നഷ്ടം നികത്തി കർണാടക ആർടിസി ലാഭത്തിലേക്ക് കുതിച്ചത്. നാല് കോർപ്പറേഷനുകൾക്ക് കീഴിൽ 24,000 ബസുകളാണുള്ളത്. ഒരു കാലത്ത് നഷ്ടത്തിലായിരുന്ന കർണാടക ആർടിസി ഇപ്പോൾ ലാഭത്തിലേക്ക് നീങ്ങുകയാണ്. കൂടാതെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച വരുമാനം നേടുന്ന പൊതുഗതാഗത സേവന ദാതാവാണ് കർണാടക RTC. വാസ്തവത്തിൽ, ടൗൺ ടു ടൗൺ സർവീസ് ആണ് വരുമാനത്തിലേക്ക് പ്രധാനമായും സംഭവാന ചെയ്യുന്നത്.

കർണാടക ആർടിസിയിൽ നിന്ന് കേരള ആർടിസിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നാല് പ്രധാന സവിശേഷതകൾ ഇതാ:
ജീവനക്കാരുടെ കാര്യക്ഷമത: കർണാടക ആർടിസിയുടെ പുനരുജ്ജീവനത്തിന്റെ നട്ടെല്ലാണ് ജീവനക്കാരുടെ കാര്യക്ഷമത. ഓരോ റൂട്ടിനും ഒരു നിശ്ചിത ഇന്ധന പരിധി നിശ്ചയിച്ചിട്ടുണ്ട്, ഇത് പാലിക്കാതിരുന്നാൽ അച്ചടക്ക നടപടിക്ക് കാരണമാകുന്നു. ഇന്ധന പരിധി ലക്ഷ്യം കൈവരിക്കുന്നവർക്ക് റിവാർഡ് ലഭിക്കും.
ഈ കൊച്ചിന് ഇത് എന്നാ സൗന്ദര്യമാന്നേ...സാരിയില്‍ നാണത്തോടെ ആരതി പൊടി..

ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം: കർണാടക ആർടിസിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങൾ അതിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ്. മിക്ക വാണിജ്യ കെട്ടിടങ്ങളും ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിൽ ആണ്. കെട്ടിടത്തിൽ നിന്നുള്ള വരുമാനം മാത്രമല്ല, കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും കർണാടക ആർടിസിയുടെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുന്നു.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

സൗഹൃദപരമായ പെരുമാറ്റം: യാത്രക്കാർക്ക് സൗഹാർദ്ദപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ജീവനക്കാർക്ക് കർശനമായ ഉത്തരവുകൾ നൽകിയിട്ടുണ്ട്. മോശം പെരുമാറ്റം അച്ചടക്ക നടപടിക്ക് കാരണമാകും. യാത്രക്കാരുടെ പരാതി സത്യാമാണെങ്കിൽ, ബന്ധപ്പെട്ട ജീവനക്കാരനെ ഉടൻ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യും.

ബോധവത്കരണം: അപകടങ്ങൾ തടയാൻ കർണാടക ആർടിസി നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാന റൂട്ടുകളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് പതിവായി ബോധവൽക്കരണ സെഷനുകൾ നൽകുന്നു. അതിനുപുറമെ, വരുമാനം ഉയർത്തുന്നതിനുള്ള ഇൻപുട്ടുകൾ, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനുള്ള രീതികൾ, മറ്റ് വിഷയങ്ങൾ എന്നിവ ആ സെഷനുകളിൽ ചർച്ചചെയ്യുന്നു.

അതേസമയം, ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടിയിട്ടുണ്ട് . തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകളാണ് സർവ്വീസ് നടത്തിയത്. ഈ സർവീസിലാണ് ഇത്രയും വരുമാനം ലഭിച്ചത്.സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്












Click it and Unblock the Notifications