പിണറായി കാഞ്ഞങ്ങാട്ടേക്ക്: മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് സിപിഎമ്മിലേക്കോ, അഭ്യൂഹം
കാസർകോട്: കാസർകോട് ജില്ലയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി വൈസ് പ്രസിഡന്റുമായ സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യാനെത്തുന്നത് മുഖ്യമന്ത്രി പിറണായി വിജയന്. പാർട്ടി നേതൃത്വവുമായി അകന്ന് നില്ക്കുന്ന സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനത്തിന് മാത്രമായി തിരുവനന്തപുരത്ത് നിന്നും പിണറായി വിജയന് കാഞ്ഞങ്ങാട്ടേക്ക് എത്താന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തന്നെ ചില രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ അടർത്തിയെടുക്കാന്‍ സമീപകാലത്ത് സി പി എമ്മിന് സാധിച്ചിട്ടുണ്ട്. കാസർകോടും ഇത് ആവർത്തിക്കുന്നതിന്റെ ഭാഗമാണോ ഇതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നീക്കം അതാണെങ്കില്‍ പ്രമുഖ അഭിഭാഷകന് കൂടിയായ നേതാവ് സി പി എം പാളയത്തിലെത്തുകയും എത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യും.
നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നടന്ന പുനസംഘടനയിലാണ് കോണ്‍ഗ്രസ് നേതൃത്വം സികെ ശ്രീധരനെ തഴയുന്നത്. ഇതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകലുകയും ചെയ്തു. ഇതിനിടയിലാണ് ആത്മകഥയായ 'ജീവിതം നിയമം നിലപാടുകൾ' പ്രകാശനം ചെയ്യാൻ.
നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി
മുഖ്യമന്ത്രി മാത്രമല്ല, ബുധനാഴ്ച വൈകീട്ടത്തെ ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കുന്നവരില് പലരും സി പി എം നേതാക്കളാണ്. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ സി പി എം ക്യാമ്പിലെത്തിച്ചാല്‍ അത്ഭുതമില്ലെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
ജയസൂര്യ കുടുങ്ങി: പരാതിയില്‍ കഴമ്പുണ്ട്, കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ്, താരം ഹൈക്കോടതിയിലേക്ക്?
അതേസമയം സികെ ശ്രീധരന് സി പി എമ്മിലേക്ക് പോവുമെന്ന അഭ്യൂഹങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം എന്നും കോൺഗ്രസുകാരനായി തുടരുമെന്നുമാണ് ചടങ്ങിന്റെ ചുമതല വഹിക്കുന്നവരിലൊരാളായ ഡി സി സി ജനറൽ സെക്രട്ടറി ബഷീർ ആറങ്ങാടി വ്യക്തമാക്കുന്നത്.
ടി.പി. ചന്ദ്രശേഖരൻ, നാൽപാടി വാസു, അരിയിൽ ഷുക്കൂർ, ചീമേനി കൊലക്കേസുകൾ, ഇ.പി. ജയരാജൻ വധശ്രമം തുടങ്ങിയ കേസുകളില്‍ കോണ്‍ഗ്രസിന് വേണ്ടി കോടതികളില്‍ വാദിച്ച വ്യക്തിയാണ് സികെ ശ്രീധരന്. ടിപി കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി എത്തിയപ്പോള്‍ അദ്ദേഹം കോടതിയില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.
ഇ.പി. ജയരാജൻ വധശ്രമക്കേസ് നടന്നത് ചെന്നൈയിലെ കോടതിയിലായിരുന്നെങ്കിലും അന്നത്തെ എൽ ഡി എഫ് സർക്കാർ തിരുവനന്തപുരത്ത് ഗൂഢാലോചന കേസും എടുത്തിരുന്നു. ഈ കേസിൽ റിമാൻഡിലാകാതെ സുധാകരനെ രക്ഷിച്ചതും സികെയായിരുന്നു. നാൽപാടി വാസു വധക്കേസിൽ തലശ്ശേരി കോടതി സുധാകരനെ ശിക്ഷിച്ചേക്കുമെന്ന വിധി വന്നപ്പോഴും ശക്തമായ വാദങ്ങളുമായി കോടതിയില്‍ ശ്രദ്ധേയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. ഇത്തരത്തിലുള്ള തന്നെ പാർട്ടി നേതൃത്വം തഴഞ്ഞതാണ് ശ്രീധരന്റെ അതൃപ്തിക്കുള്ള കാരണം.