പള്ളിക്കമ്മിറ്റിയില്‍ തട്ടിപ്പ്: ലീഗ് നേതാവില്‍ നിന്നും 1.5 കോടി രൂപ തിരിച്ച് പിടിക്കാന്‍ ഉത്തരവ്
കണ്ണൂർ: പള്ളിക്കമ്മിറ്റിയില്‍ നിന്നും ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ലീഗ് നോതാവില്‍ നിന്നും 1.57 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഉത്തരവ്. വലിയന്നൂർ പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅത്ത് പള്ളിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റി മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി താഹിറിനെതിരെയാണ് നടപടി. നേതാവില്‍ നിന്നും 1,57,88,747 രൂപ തിരിച്ചുപിടിക്കാനും ക്രിമിനൽ കേസെടുക്കാനും വഖഫ് ബോർഡ് ഉത്തരവിട്ടു.
അതേസമയം, സംഭവത്തില്‍ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് പി ജയരാജന്‍ രംഗത്ത് വന്നു. ലീഗ് പ്രതിനിധികൾ ഉൾപ്പടെയുള്ള വഖഫ് ബോർഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് പച്ച മാലയിട്ട് സ്വീകരണം നൽകിയ ലീഗ് നേതാക്കൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ താല്പര്യമുണ്ടെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

കണ്ണൂർ കോർപറേഷൻ പരിധിയിലെ പുറത്തീൽ പള്ളിക്കമ്മറ്റി സെക്രട്ടറി ആയിരിക്കെ ഇപ്പോഴത്തെ കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡന്റ് ആയ കെ പി താഹിർ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി കോടതിയുടെ നിർദേശാനുസരണം പോലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹല്ല് കമ്മറ്റിയുടെ കണക്കുകൾ സർക്കാർ നിയോഗിച്ച ഓഡിറ്റർമാർ പരിശോധിച്ചു. ഉന്നയിച്ച ആക്ഷേപം ശെരിയാണെന്നാണ് ഓഡിറ്റർമാർ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് പ്രസ്തുത തുക താഹിറിൽ നിന്ന് ഈടാക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായാണ് ഇന്നത്തെ വാർത്ത.
2010/15 കാലത്തെ കണക്കുകളിൽ കാണിച്ച കൃത്രിമം തുടർന്ന് അധികാരത്തിൽ വന്ന ജനകീയ കമ്മറ്റി പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് വെളിപ്പെട്ടത്.ഇതിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും താഹിറിനെ അറസ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ജാമ്യം കിട്ടിയപ്പോൾ ലീഗ് പ്രവർത്തകർ പള്ളിമുതൽ കട്ട വ്യക്തിയെ പച്ച മാലയിട്ട് സ്വീകരിച്ചത് വാർത്തയായിരുന്നു. പിന്നീടാണ് ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയത്.
യുഡിഎഫ് ഭരണകാലത്ത് സിപിഐഎം പ്രവർത്തകരായ മുസ്ലിം ജനവിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രൂശിക്കാൻ തന്റെ സ്ഥാനം ഉപയോഗിച്ച താഹിർ, ഭരണസ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ മൂസയെ കാപ്പ കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചിരുന്നു. നിരവധി ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കാപ്പ ചുമത്തി. ഇതിനെതിരെ ആഴ്ചകൾ നീണ്ടുനിന്ന സമരം കണ്ണൂർ ഡിഐജി ഓഫീസിന് മുൻപിൽ സംഘടിപ്പിച്ചിരുന്നു.
ഏത് ഭരണം വന്നാലും തനിക്ക് രക്ഷപ്പെടാനാവുമെന്ന താഹിറിന്റെ അഹങ്കാരത്തിനാണ് വഖഫ് ബോർഡ് തീരുമാനത്തോടെ തിരിച്ചടി നേരിട്ടത്. ലീഗ് നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവാണ് താഹിർ. ലീഗ് പ്രതിനിധികൾ ഉൾപ്പടെയുള്ള വഖഫ് ബോർഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് പച്ച മാലയിട്ട് സ്വീകരണം നൽകിയ ലീഗ് നേതാക്കൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ താല്പര്യമുണ്ട്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications