Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്രിട്ടീഷ് പോലീസിന്റെ ഇടിയില്‍ എന്റെ രക്തം ചുവരുകളിലേക്ക് പടര്‍ന്നു'.. അനുഭവങ്ങൾ പങ്കുവെച്ച് കെ വി നാരായണന്‍

രാജ്യം 77ാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കാൻ പോകുന്നത്. നമ്മൾ ഇന്ന് ആഘോഷിക്കുന്ന അനുഭവിക്കുന്ന, ആനന്ദിക്കുന്ന ഈ സ്വാന്ത്ര്യത്തിന് പിന്നിൽ ഒരുപാട് മനുഷ്യരുടെ ത്യാഗവും കണ്ണീരും സഹനവും ചോരയുമുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ നല്ലഭാഗം മുഴുവൻ ജനിച്ചുവീണ മണ്ണിനെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടിയ മനുഷ്യന്മാരെ ഓർക്കാതെ എങ്ങനെയാണ് നമുക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയുക.

ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമർദ്ദനത്തിൽ തലയ്‌ക്കേറ്റ ക്ഷതവും പ്രായാധിക്യവും കാരണവുമുള്ള ഓർമ്മക്കുറവും അലട്ടുന്നുണ്ടെങ്കിലും തീക്ഷണമായ സ്വാതന്ത്ര്യ സമരകാലഘട്ടത്തെ സമരപോരാട്ടങ്ങളെ ഓർത്തെടുക്കുകയാണ് സ്വാതന്ത്ര്യസമര സേനാനിയായ കെ വി നാരായണൻ.

freedom 13

സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ കാസർ​ഗോഡ് ജില്ലക്കാർക്ക് നാരായണേട്ടനെക്കുറിച്ച് പറയാതെ ആരംഭിക്കാൻ കഴിയില്ല. രാജ്യം ആദരിച്ച സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് കെ വി നാരയണൻ. അരനൂറ്റാണ്ടായി ഹോസ്ദുർ​ഗ് താലുക്ക് ഭൂപണയ ബാങ്കിന്റെ പ്രസിഡന്റാണ് അദ്ദേഹം. ഇന്നും അദ്ദേഹം മുടങ്ങാതെ ഇവിടേക്ക് എത്തും. ബാങ്കിലെ തിരക്ക് പിടിച്ച ദിവസത്തിനിടയിലും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഓർമകൾ അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പങ്കുവെച്ചു.

freedom 11

ബ്രിട്ടീഷ് പോലീസിന്റെ കൊടിയ മർദ്ദനങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. അതിക്രൂരമായിട്ടായിരുന്നു അന്ന് അദ്ദേഹത്തെ പോലീസ് അടിച്ചത്, തലപൊട്ടി ചോരയൊലിച്ച് വീണ് പോകുന്ന അവസ്ഥയിലെത്തി. എന്നാൽ ആ മർദ്ദനത്തിന് മുന്നിലൊന്നും മുട്ടുമടക്കാൻ നാരായണൻ തയ്യാറായിരുന്നില്ല.. പോരാട്ടങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്ന അദ്ദേഹത്തിന്റെ തീരുമാനം.

​ഗോവ വിമോചന സമരം: ഗോവ വിമോചന സമരത്തിൽ പങ്കെടുത്തവരിൽ മലബാർ മേഖലയുടെ ജാഥാ ക്യാപ്റ്റനായിരുന്നു കെ വി നാരായണൻ. ഗോവ വിമോചനസമരകാലത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. 1955 ആ​ഗസ്റ്റ് 15 ന് ​ഗോവയിൽ എത്താനായിരുന്നു വളണ്ടിയർമാരോട് നിർദ്ദേശിച്ചിരുന്നത്. ആ​ഗസ്റ്റ് 9 ന് ആയിരുന്നു സമരജാഥയുടെ ഉദ്ഘാടനം. കോഴിക്കോട് ടൗൺഹാളിൽ വെച്ച് കെ കേളപ്പനായിരുന്നു ഉദ്ഘാടനം ചെയ്തത്.

ജാഥ കണ്ണൂരിലെത്തിയപ്പോൾ അവിടെ നിന്നാണ് എല്ലാവരും മം​ഗാലാപുരത്തേക്ക് പോയത്. അവിടെ നിന്നാണ് ബാൽ​ഗാമിലേക്ക് പോകുന്നത്. 30 കിലോമീറ്റർ നടന്നാണ് പോയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ 600 പേരോളം അവിടെ ഉണ്ടായിരുന്നുവെന്നും മലബാർ മേഖലയിൽ നിന്ന് വന്നവരുടെ ലീഡിറായി തന്നെയാണ് തിരഞ്ഞെടുത്തതെന്നും കെവി നാരായണൻ ഓർക്കുന്നു. 12 ന് ബൽ​ഗാമിൽ നിന്ന് തുടങ്ങി 14 നാണ് ജാഥ സ്ഥലത്തെത്തി.

സുരളിയിൽ നിന്ന് ചെറിയ പുഴകടന്നായിരുന്നു ​ഗോവയിൽ എത്തേണ്ടിയിരുന്നതെന്നും പുഴ കടന്ന് ​ഗോവയിൽ എത്തിയപ്പോൾ തങ്ങളെ പോർച്ചു​ഗീസ് പോലിസ് അടിച്ച് പരിക്കേൽപ്പിച്ചുവെന്ന് അദ്ദേഹം ഓർക്കുന്നു. അടിയും വെടി വെച്ച് ഭയപ്പെടുത്തലും എന്ന് വേണ്ട ക്രൂരമായ അക്രമം. വളണ്ടിയർമാരെ എല്ലാവരേയും ഒരുമിച്ച് ഒരു കതീഡ്രലിന് മുന്നിൽ കൂട്ടി കുടിക്കാൻ പോലും വെള്ളം പോലും നൽകിയില്ലെന്നും അദ്ദേഹം ഓർക്കുന്നു.

പോലീസിന്റെ ക്രൂരത തീർന്നില്ല പുഴയ്ക്ക് സമീപത്തേക്ക് വളണ്ടിയർമാരെ എത്തിച്ചു. അവിടെ ഒറ്റയടിപ്പാതയുടെ ഇരുവശത്തും നിന്ന പോലീസുകാർ വളണ്ടിയർമാരെ അടിച്ചോടിക്കുകയുമായിരുന്നു. ഇതോടെ പോലീസുകാർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. അടുത്തദിവസം തന്നെ ബോംബയിൽ നിന്ന് മധു ദന്തവാതെയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ​ഗോവയിലേക്ക് എത്തി. പിന്നാലെ ഇന്ത്യൻ സർക്കാറിന്റെ പട്ടാള നടപടി പ്രഖ്യാപിച്ചു. പിന്നെ പോർച്ചീ​ഗീസുകാർക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല ​ഗോവയെ സ്വതന്ത്ര്യമാക്കി അവർക്ക് പാലായനം ചെയ്യേണ്ടി വന്നു.

പോർച്ചു​ഗീസ് പോലീസുകാരുടെ മർദ്ദനത്തിന്റെ വേദനയുണ്ടായിരുന്നുവെങ്കിലും തിരിച്ചെത്തിയപ്പോൾ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ അരങ്ങിൽ ശ്രീധരന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് നൽകിയ സ്വീകരണം, പോർച്ചു​ഗീസ് പോലീസുകാരുടെ ക്രൂരമർദ്ദനത്തിന്റെ വേദന മറക്കാൻ തങ്ങൾക്ക് കരുത്തേകിയെന്നും കെ വി നാരായണൻ പറയുന്നു. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തമ്മിലടിക്കാതെ ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കണെമന്നാണ് ആ വലിയ മനുഷ്യന് നമ്മോട് പറയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+