അട്ടപ്പാടിയിലെ ശിശു മരണങ്ങൾക്ക് പിന്നിൽ ഇതാണ്; ആരോഗ്യമന്ത്രി പറയുന്നു, മലദ്വാരമില്ലാതെയും കുട്ടികൾ!
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങൾക്ക് പിന്നിൽ ജനിതക വൈകല്ലയങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ . കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ച് കുഞ്ഞുങ്ങളാണ് മലദ്വാരമില്ലാതെ അട്ടപ്പാടിയിൽ ജനിച്ചതെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നൂറ് കിടക്കകളുള്ള പുതിയവാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.
കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുടിയേറ്റ കാര്‍ഷിക മേഖലകളിലെ ഊരുകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം കാണപ്പെടുന്നത്. കീടനാശിനി പ്രയോഗം വൈകല്യത്തിന് കാരണമാകുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രഥമിക കണ്ടെത്തല്‍.

അതേസമയം ശിശുമരണുണ്ടായ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. വെള്ളിയാഴ്ച്ച അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. താവളം ഭൂമിയമ്പാടി ഊരിലെ അനു, ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.












Click it and Unblock the Notifications