'ബിരിയാണി ചെമ്പ് മാത്രമാണ് പുതിയ കാര്യം. മാധ്യമങ്ങൾക്ക് മാത്രമാണ് ചെമ്പ് സൂപ്പർസ്റ്റാർ'; എ വിജയരാഘവൻ
കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സി പി എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. ബിരിയാണി ചെമ്പ് മാത്രമാണ് സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണത്തിലെ പുതിയ കാര്യമെന്ന് വിജയരാഘവൻ പറഞ്ഞു.
ഇവിടുള്ള മാധ്യമങ്ങൾക്ക് മാത്രമാണ് ചെമ്പ് സൂപ്പർസ്റ്റാറെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവരുടെ വിശ്വാസ്യത ചോദ്യം ചെയ്തായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. പൊതു ജീവിതത്തിൽ കറുത്ത കുത്തുകൾ ഉള്ളവർ ആണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. ആക്ഷേപം ഉന്നയിച്ച കഥാപാത്രങ്ങൾ നന്മയുടെ പ്രതിരൂപങ്ങൾ അല്ലെന്നും എ വിജയരാഘവൻ കാസർഗോഡ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതാദ്യമായി അല്ല മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. ഇതിന് മുൻപും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ആക്ഷേപവും ഉയർന്നിട്ടുണ്ട്. എല്ലാ കാലത്തും ഇത് സ്ഥിരം കഥയാണെന്നും വിജയരാഘവൻ പറഞ്ഞു.
ഇത്തരം ആരോപണങ്ങളെ കേരളത്തിന്റെ മുഖ്യമന്ത്രി അതിജീവിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ മനുഷ്യൻ ഇതുവരെ എത്തി നിൽക്കുന്നതും അതിജീവനത്തിന്റെ ഭാഗമാണ്. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കാര്യങ്ങൾ പൊതു സമൂഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
മുൻ എം എൽ എ പി സി ജോർജ്ജിന് കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് വിജയരാഘവൻ ആരോപിച്ചു. പി സി പോലുള്ള ആളുകൾക്ക് മാന്യത ഉണ്ടാക്കാനാണ് ഇവിടെയുള്ള ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ വിമർശിച്ചു. കള്ളക്കേസ് പ്രതിയുടെ ഇത്തരം വെളിപ്പെടുത്തലുകൾ സമൂഹത്തിന് ഒരുനാൾ ബോധ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സ്വപ്ന സുരേഷിനെ കണ്ടാൽ തന്നെ ചില മാധ്യമങ്ങൾക്ക് വിശ്വാസമാണ്. ആ വിശ്വാസം കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം കൂടിയാണ്. ഇത്തരത്തിൽ ഉള്ള ചില വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരക്കാർക്ക് പിണറായി വിജയൻ പറയുന്നത് വിശ്വാസം ആകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൽ ഡി എഫിനും ബിജെപിക്കും എതിരെ വിമർശനം ഉന്നയിച്ച് യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. സി പി എമ്മും ബി ജെ പിയും പരസ്പര സഹായ കമ്മറ്റിയാണ്. സ്വർണക്കടത്ത് കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടിയുടെ കോഴപ്പണം കേസിലും അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
ഇത്തരം വലിയ സംഭവങ്ങൾ നടക്കുമ്പോൾ, നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ലീഗ് വലിയ പ്രക്ഷോഭങ്ങൾക്ക് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുതിയതല്ല. ഇതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇത്. എന്നാൽ, ഇതിന് എതിരെ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്വർണക്കടത്ത് കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. യൂത്ത് ലീഗും കേസിൽ കക്ഷി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് വ്യക്തമാക്കി.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications