Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം അല്ല, കളിക്കുന്നത് വെള്ളി: കേവലം രണ്ട് മാസം കൊണ്ട് ലാഭം 66589 രൂപ: നേട്ടം ഇനിയും തുടരും

സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്ന റെക്കോർഡ് നിരക്കിലുള്ള വർധനവ് നിക്ഷേപകർക്ക് വലിയ ലാഭമാണ് നല്‍കിയത്. 2025 ല്‍ മാത്രം വിലയില്‍ 50 ശതമാനത്തോളം വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാല്‍ യഥാർത്ഥത്തില്‍ സ്വർണത്തേക്കാള്‍ ലാഭം നല്‍കുന്നത് മറ്റൊരു ലോഹമാണ്. മറ്റൊന്നുമല്ല, അത് വെള്ളിയാണ്. ഈ വർഷം മാത്രം വെള്ളി വിലയില്‍ ഉണ്ടായിരിക്കുന്നത് 73 ശതമാനം വർധനവ് ആണ്.

ഈ വർഷത്തിന്‍റെ തുടക്കത്തില്‍ ഒരു ലക്ഷം രൂപ സ്വർണത്തില്‍ നിക്ഷേപിച്ച ഒരു വ്യക്തിയുടെ ലാഭം 50000 ആണെങ്കില്‍ വെള്ളിയില്‍ ഇതേ തുക നിക്ഷേപിച്ച വെള്ളിയില്‍ നിക്ഷേപിച്ചവർക്ക് 70000 കിട്ടിയിട്ടുണ്ടാകും. ഇത് നിക്ഷേപകരുടെ താല്‍പര്യങ്ങളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ദുബായില്‍ താമസിക്കുന്ന അഷ്റഫ് മാലിക് എന്ന വ്യവസായി. വർഷങ്ങളായി സ്വർണത്തില്‍ നിക്ഷേപിക്കുന്ന അദ്ദേഹം അടുത്തിടെ തന്‍റെ നിക്ഷേപം വെള്ളിയിലേക്ക് മാറ്റി.

silver-gold-

ഈ വർഷം സെപ്റ്റംബർ 1 ന്, കിലോഗ്രാമിന് ഏകദേശം 4807 ദിർഹം വിലയുള്ളപ്പോൾ മാലിക് രണ്ട് കിലോഗ്രാം വെള്ളി വാങ്ങി. ആകെ ചിലവായത് 9614 ദിർഹം. ആറ് ആഴ്ചകൾക്കുശേഷം, ഒക്ടോബർ 20 ന്, വെള്ളി വില കിലോഗ്രാമിന് ഏകദേശം 6,192 ദിർഹമായി ഉയർന്നു. ഈ സമയത്ത് മാലിക് മാലിക് തന്റെ നിക്ഷേപം 12,384 ദിർഹത്തിന് വിറ്റു. രണ്ട് മാസം കൊണ്ട് നേടിയത് 2770 ( ഏകദേശം 66,589 രൂപ) ദിർഹത്തിന്‍റെ ലാഭം. അതായത് ലാഭ ശതമാനം 30.

"ഇത്രയും പെട്ടെന്ന് വില ഉയരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കൂടുതൽ കാലം കൈവശം വയ്ക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു, പക്ഷേ വിലകൾ എത്ര വേഗത്തിൽ ഉയരുന്നുവെന്ന് കണ്ടപ്പോൾ ഞാൻ വിൽക്കാൻ തീരുമാനിച്ചു. അതൊരു വലിയ നിക്ഷേപമല്ല, പക്ഷേ വെള്ളിക്ക് ശരിക്കും പ്രതിഫലദായകമാകുമെന്ന് കാണിക്കാൻ തക്ക വരുമാനം ലഭിച്ചു." അഷ്റഫ് മാലിക്കിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സ്വർണത്തെ കവച്ച് വെച്ചുള്ള സ്വർണത്തിന്‍റെ ഈ മുന്നേറ്റം ഇനിയും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കഴിഞ്ഞ വർഷം അവസാനം ട്രോയി ഔൺസിന് 2659 ആയിരുന്ന സ്വർണ വില ഒക്ടോബറിൽ 4,017.18 ആയി ഉയർന്നു. എന്നാല്‍ കഴിഞ്ഞ വർഷം ഔൺസിന് 28.78 ആയിരുന്ന വെള്ളി ഏകദേശം 50 ഡോളർ ആയി ഉയർന്നു. അതായത് ഇതേ കാലയളവിൽ 73 ശതമാനത്തിലധികം വൻ വർധനവ് രേഖപ്പെടുത്തി.

സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വിലയും വ്യാവസായിക ഉപയോഗവും വർദ്ധിച്ചുവരുന്നതിനാൽ, യു എ ഇയിലെ ചെറുതും വലുതുമായ നിക്ഷേപകരെ വെള്ളി വലിയ തോതില്‍ ആകർഷിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെള്ളിയോടുള്ള താൽപര്യം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് യു എ ഇയിലെ ചെറുകിട വ്യാപാരികളും ചൂണ്ടിക്കാട്ടുന്നുണ്ട്.

"വില സമീപ ദിവസങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വെള്ളി വാങ്ങുന്നവരിൽ വൻ വർധനയുണ്ടായി. ദീപാവലി സമയത്ത്, ഡിമാൻഡ് വളരെ ഉയർന്നതായിരുന്നു, വിപണിയിൽ താൽക്കാലിക ക്ഷാമം പോലും നേരിട്ടു." ജുവൽ ട്രേഡിംഗിലെ സീനിയർ മാനേജർ ചിന്തൻ പട്‌നി പറയുന്നു.

വെള്ളിയുടെ ആവശ്യം സാവധാനത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ റീട്ടെയിൽ മേധാവി വിവേകും അഭിപ്രായപ്പെടുന്നു. "വില എങ്ങനെ ഉയരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും, പല നിക്ഷേപകർക്കും, സുരക്ഷിത നിക്ഷേപത്തിനുള്ള ഏറ്റവും നല്ല തിരഞ്ഞെടുപ്പായി വെള്ളി മാറിയിരിക്കുന്നു. എന്നാൽ ആളുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് നിർത്തിയതല്ല, ആ ഡിമാൻഡ് ഇപ്പോഴും ശക്തമാണ്." അദ്ദേഹം പറഞ്ഞു.

"തങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാനോ ചെറിയ നിക്ഷേപങ്ങളിൽ നിന്ന് ആരംഭിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഒരു ബദലായി വെള്ളി ഉയർന്നുവരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, അടുത്ത അഞ്ച് വർഷത്തേക്ക് നോക്കുകയാണെങ്കിൽ, ഇന്ന് വെള്ളിയിൽ നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭം പ്രതീക്ഷിക്കാം," വിവേക് ​​കൂട്ടിച്ചേർത്തു.

ഒരുകാലത്ത് ആഭരണങ്ങൾക്കും മാത്രമായി കണക്കാക്കപ്പെട്ടിരുന്ന വെള്ളി ഇപ്പോൾ സാങ്കേതികവിദ്യയിലും വ്യവസായത്തിലും വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഒരു ഘട്ടത്തിൽ, വെള്ളി അലങ്കാരങ്ങൾക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോൾ, AI, ടെക്, സോളാർ പാനലുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവയിൽ ഉപയോഗിക്കുന്നു. ഇത് ഒരു യൂട്ടിലിറ്റി ലോഹമായി മാറിയിരിക്കുന്നു. വിതരണം സ്തംഭിക്കുമ്പോൾ അതിന്റെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് കൂടുതൽ വില വർദ്ധനവിന് കാരണമാകുന്നുവെന്നും പട്നി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+