Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്

കൊച്ചി; കിഴക്കമ്പലം പഞ്ചായത്തില്‍ 13 കോടി രൂപ മിച്ചം പിടിച്ച് ട്വന്റി20 എന്ന വാർത്തകളിൽ പ്രതികരിച്ച് തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. "കിഴക്കമ്പലം മുതലാളി പറഞ്ഞത് പോലെ 13 കോടി രൂപ പഞ്ചായത്തിന് മിച്ചമുണ്ടോ?" എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റ് വായിക്കാം

കേട്ടപ്പോൾ ഒന്ന് അമ്പരന്നു

കേട്ടപ്പോൾ ഒന്ന് അമ്പരന്നു

കിഴക്കമ്പലം മുതലാളി പറഞ്ഞത് പോലെ 13 കോടി രൂപ പഞ്ചായത്തിന് മിച്ചമുണ്ടോ ?
കേട്ടപ്പോൾ ഒന്ന് അമ്പരന്നു.പഞ്ചായത്തിന് ലഭിക്കുന്ന സർക്കാർ ധന പിൻതുണയുടെ പണം ട്രഷറിയിൽ നിന്നാണ് മാറിയെടുക്കേണ്ടത്.അത് യഥാർത്ഥ ചെലവുകൾക്കൊത്തേ കിട്ടു.
അതായത് , പൗരന്മാർക്ക് സബ്സിഡി നൽകുന്നു എന്നിരിക്കട്ടെ . എന്തിനാണോ സബ്സിഡി നൽകുന്നത് ആ പ്രവൃത്തി അല്ലെങ്കിൽ purchase യഥാർത്ഥത്തിൽ നടന്നതിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ സഹിതം claim സമർപ്പിച്ചാലേ പണം കിട്ടു. അതും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറാനേ കഴിയു . Direct Beneficiary Transfer,
മരാമത്തു പ്രവൃത്തികളാണെങ്കിൽ പ്രവൃത്തി പൂർത്തിയാക്കിയ സാക്ഷ്യങ്ങൾ സഹിതം ബില്ല് സമർപ്പിക്കണം. അപ്പോൾ പണി ചെയ്തവർക്ക് നേരിട്ട് പണം കിട്ടും.
അതായത് , മരാമത്ത് പണി ചെയ്തയാൾക്, സാധനങ്ങളോ സേവനങ്ങളോ Supply ചെയ്തവർക്, ഗുണഭോക്താക്കൾക്ക് നേരിട്ട് .... ഇങ്ങനെ മാത്രമേ പഞ്ചായത്തിന് വികസന ഫണ്ടുകൾ ( Maintenance grant അടക്കം) ചെലവു ചെയ്യാനാകു.

കെടു കാര്യസ്ഥത കൊണ്ട്

കെടു കാര്യസ്ഥത കൊണ്ട്

ഒരു വർഷം അനുവദിക്കപ്പെടുന്ന ഫണ്ടുകൾ ഇങ്ങനെ വിനിയോഗിക്കപ്പെടാത്തത് പോകും. വരും വർഷം ഇതും കൂട്ടി ചെലവ് ചെയ്തോളു എന്ന് സർക്കാർ പറഞാൽ വരും വർഷം അത് ഇതേ രീതിയിൽ ചെലവു ചെയ്യാം. അത് മിച്ചമല്ല. കെടു കാര്യസ്ഥത കൊണ്ട് തൻ വർഷം ചെലവഴിക്കാൻ പറ്റാത്ത പണം എന്നാണ് അർത്ഥം.അപ്പോ 20 - 20 പറഞ്ഞ 13 കോടി ഇതാവില്ല. പിന്നെ വേറെ ഏത് ?
ശരിയ്ക്കും അത് ബാങ്ക് Deposit ആയി ഉണ്ടത്രേ!ഏതാണ് ആ പണം?
പഞ്ചായത്തിന്റെ തനത് നികുതി വരുമാനമുണ്ട്.അത് പഞ്ചായത്തിന് സ്വാതന്ത്ര്യമുള്ള പണമാണ്.പല വിധത്തിൽ പഞ്ചായത്തിന് കിട്ടുന്ന ധനസഹായങ്ങളുടെ കൂടെ പഞ്ചായത്തിന്റെ ഈ തനതു നികുതി വരുമാനവും ചേർത്ത് വികസന പദ്ധതികൾ രൂപപ്പെടുത്തി DPC യ്ക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങി നടപ്പാക്കുകയാണ് പഞ്ചായത്തുകൾ ചെയ്യുന്നത്.
ഈ പദ്ധതികൾ നടന്നില്ലെങ്കിൽ സർക്കാർ വിഹിതം കിട്ടില്ല. പഞ്ചായത്തിന്റെ തനതു ഫണ്ടോ ? അത് കയ്യിലിരിക്കും. മിച്ചമാകും.
പ്ളാൻ ചെയ്ത പദ്ധതികൾ നടക്കില്ല എന്നു മാത്രം.

കെടു കാര്യസ്ഥത കൊണ്ട്

കെടു കാര്യസ്ഥത കൊണ്ട്

കിഴക്കമ്പലത്ത് 2019 - 20 ൽ 146 പദ്ധതികൾക്കായി ഇങ്ങനെ എല്ലാ ഫണ്ടും കൂട്ടി ചേർത്ത് 19.17 കോടി രൂപയുടെ പരിപാടികൾക്കാണ് അംഗീകാരം കിട്ടിയത്.

ചെലവിട്ടത് 3.88 കോടി . അതായത് 20.3 ശതമാനം .ഇതിൽ 9.9 കോടി രൂപ തനത് ഫണ്ടായിരുന്നു. അതിൽ നിന്ന് ചെലവിട്ടത് 7.55 ശതമാനമാണ്.നിശ്ചിത പദ്ധതികൾ നടപ്പാക്കാതെ തനത് ഫണ്ട് Deposit ആക്കി മാറ്റുകയാണ് ചെയ്യുന്നത്.മൊതലാളിയുടെ പണം ഇല്ലാതെ തന്നെ കിഴക്കമ്പലത്ത് പൊതുപ്പണം ഉണ്ട് . അതു ചെലവാക്കാതെ തന്റെ Benevolence വിതരണം ചെയ്ത് മേനി നടിക്കുന്ന കബ ളിപ്പിക്കലാണ് നടക്കുന്നത്.
Civic Administration നെ തകർത് Corporate Benevelonce നെ പകരം വെച്ച് legitimise ചെയ്യുന്ന അപകടകരമായ രീതിയാണ് 20-20

രണ്ട് കാര്യങ്ങൾ കൂടി

രണ്ട് കാര്യങ്ങൾ കൂടി

20 - 20 തന്നെയാണ്.രണ്ടു കാര്യങ്ങൾ കൂടി .
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ, ജനപ്രതിനിധികൾ എന്ന നിലയിലുള്ള തങ്ങളിൽ അർപ്പിതമായ ചുമതലകൾ നിർവ്വഹിക്കുന്നതിനായി ഒരു വ്യക്തിയിൽ നിന്ന് / മറ്റൊരു legal Entity ൽ നിന്ന് പണം കൈപ്പറ്റുന്നത് അഴിമതിയാണ്. PC Act ന്റെ പരിധിയിൽ വരുന്ന കുറ്റമാണ്.
രണ്ട് , പഞ്ചായത്ത് കമ്മിറ്റി കമ്പനി വളപ്പിലോ ഗസ്റ്റ് ഹൗസിലോ മൊതലാളിയുടെ സാന്നിദ്ധ്യത്തിലാണ് ചേരുന്നത് എന്നാണ് കേൾക്കുന്നത്. ഇത് Extra constitutional Control over the Elected constitutional Body ആണ് . സെക്രട്ടറി ഇതിൽ പങ്കെടുക്കുകയോ തീരുമാനം രേഖപ്പെടുത്തുകയോ ചെയ്യാൻ പാടില്ല.
ഇവ നിയമപരമായി കൈകാര്യം ചെയ്യപ്പെടണം.

ഒന്നാമത്തെ പദ്ധതി

ഒന്നാമത്തെ പദ്ധതി

മറ്റൊന്ന് ഈ കമ്പനിയുടെ CSR ഫണ്ട് കമ്പനി നിയമം അനുശാസിക്കും വിധമുള്ള Policy അനുസരിച്ചാണ് ചെലവഴിക്കപ്പെടേണ്ടത്. അതിനു കിഴക്കമ്പലത്ത് പഞ്ചായത്ത് പദ്ധതികളുമായി ബന്ധവുമില്ല. അവരുടെ കണക്കുകൾ പ്രകാരം അത് രണ്ടു കോടി രൂപയിൽ താഴെ മാത്രമേ വരൂ.
പഞ്ചായത്തുകൾ CSR ഫണ്ട് ഉപയോഗിക്കുന്നത് ഇത് നടാടെ ആണെന്ന വിചാരം വേണ്ട. രണ്ട് വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ട് . ഒന്ന് മാരാരിക്കുളത്തെ തീര പ്രദേശത്തുള്ള വായനശാലകളിൽ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി സായാഹ്ന പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്നും CSR പണം സംഘടിപ്പിച്ച അനുഭവം. 10 കൊല്ലം മുമ്പ് 1 കോടി രൂപ. പ്രതിഭാ തീരം എന്ന പേരിൽ ഇപ്പോൾ പ്രശസ്തമായ ഇനിഷ്യേറ്റീവ് ആണിത് . ഡോ. ഐ സക്കിന്റെ മുൻകയ്യിൽ നടക്കുന്ന പരിപാടി. ആ പണം പ്രതിഭാ തീരം എന്ന ഇന്റഗ്രേറ്റഡ് പദ്ധതിയ്ക്ക് ചെലവിടുകയാണ് ചെയ്തത്. CSR ഫണ്ട് കളക്ടർ വഴി MLA / MP ഫണ്ട് വിനിയോഗത്തിന്റെ മാനദണ്ഡപ്രകാരമാണ് ചെലവിട്ടത്. ആസ്തി നിർമ്മാണത്തിന് മാത്രമേ CSR ഉപയോഗിച്ചിട്ടുള്ളു. Recurring cost പഞ്ചായത്തും പ്രാദേശിക സമൂഹവുമാണ്.

രണ്ടാമത്തേത്

രണ്ടാമത്തേത്

രണ്ടാമത്തെത് , ആലപ്പുഴ നഗരത്തിലാണ്. ഇത്തവണ മാലിന്യ സംസ്ക്കരണത്തിനുള്ള ചെറുനഗര വിഭാഗത്തിലെ സ്വച്ച് ഭാരത് അവാർഡ് ലഭിച്ചത് DeWats എന്ന വികേന്ദ്രീകൃത ദ്രവമാലിന്യ സംസ്ക്കരണ പരിപാടിയ്ക്കാണ്. അതിന്റെ Capital cost പൂർണ്ണമായും KMML ന്റെ CSR ഫണ്ടുപയോഗിച്ചാണ് നടന്നത്. നഗരസഭയുടെ പദ്ധതിയാണ്. CANALPY എന്ന കൂട്ടായ്മയുടെ മുൻകയ്യിൽ നടന്ന പ്രവർത്തനം തദ്ദേശ ഭരണ പരിപാടിയുo സർക്കാർ കനാൽ നവീകരണ പരിപാടിയും എല്ലാമായി കണ്ണി ചേർത്താണ് നടത്തിയത്.

 മുതലാളിയുടെ ഔദാര്യമല്ല

മുതലാളിയുടെ ഔദാര്യമല്ല

ഈ രണ്ട് പദ്ധതികളുടെയും രൂപീകരണത്തിലും അവതരണത്തിലും നടത്തിപ്പിലും എല്ലാം നേരിട്ടു പങ്കാളിയാണ് എന്നത് കൊണ്ട് ഇവ രണ്ടെണ്ണം പറഞ്ഞു എന്നു മാത്രം. ഇതുപോലെ ഒട്ടനവധി ഇന്റഗ്രേറ്റഡ് Project കൾ നേരിട്ടു തന്നെ അറിയാം.
ഇതിൽ നിന്നു ഭിന്നമായി കിഴക്കമ്പലം മുതലാളി CSR ഫണ്ട് നിക്ഷിപ്ത താൽപ്പര്യത്തിനും ഭരണഘടനാ സംവിധാനത്തിനു മേൽ ഭരണാഘടനാ ബാഹ്യമായ നിയന്ത്രണത്തിനുമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. CSR ഫണ്ട് തന്നെ മുതലാളിയുടെ ഔദാര്യമല്ല. കമ്പനി നിയമ പ്രകാരമുള്ള ബാധ്യതയാണ്. ഏതെരു കമ്പനിയും ഉണ്ടാക്കുന്ന ലാഭം / മിച്ചം പൊതു സൗകര്യങൾ കൂടി ഉപയോഗിച്ചും മറ്റും കൂടെയാണ്. അതിന്റെ ഭാഗമാണ് CSR . ഔദാര്യമല്ല.

Recommended Video

cmsvideo
    പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+