ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക്; തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് വുടമെന്ന സൂചന നല്കി ഗവര്‍ണര്‍. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയ ശേഷമാകും തുടര്‍ തീരുമാനമെടുക്കുക.
ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനം എടുക്കില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്.

വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനിലാണ്. ഇതില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ താല്‍ക്കാലിക സമവായത്തിന്റെ ഭാവി ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും.
ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ടിരുന്നു ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ഈബില്‍. ഈ ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്ന് നേരത്തെ ഗവര്‍ണര്‍ അറിയിച്ചതാണ്. ഇതിന് പിന്നാലെ ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന് നിയമോപദേശം തേടിയത്. ഇനി തുടര്‍ തീരുമാനങ്ങളും അതിന് ശേഷമായിരിക്കും.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ ഉടനെയൊന്നും തീരുമാനം ഉണ്ടാവാന്‍ സാധ്യതയില്ല. ലോകായുക്ത ബില്ലിലും, വിസി നിയമനത്തിലുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റി ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിലും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഗവര്‍ണര്‍ക്ക് പകരം ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
നേരത്തെ മുഖ്യമന്ത്രിക്ക് മധുരം നല്‍കിയതില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സാധ്യതകള്‍ പരിശോധിക്കുകയാണെന്നും, താനും കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ നേരിട്ട് തീരുമാനം എടുക്കേണ്ടെന്ന് കരുതിയെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരാണ് പരിഹരിക്കേണ്ടത്. സാഹചര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ മറുപടി നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications