Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ'; സുരേന്ദ്രനേയും കുമ്മനത്തേയും ട്രോളി തോമസ് ഐസക്

കേരളം: പെട്രോള്‍-ഡീസല്‍ വിലയില്‍ വലിയ വര്‍ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. ഈ വില വര്‍ധനവ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചാ വിഷയമാണ്. പെട്രോളും ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ ഇതിന് കേരളം അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണമെന്ന ഒരു ശുപാര്‍ശ പോലും ധനമന്ത്രാലയത്തില്‍ കീഴില്‍ ഇല്ലെന്നാണ് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേരളത്തിലെ ബിജെപി നേതാക്കളെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

ഇങ്ങനെയൊക്കെ പറയാമോ

ഇങ്ങനെയൊക്കെ പറയാമോ


ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ" എന്ന മുദ്രാവാക്യവും വിളിച്ച്, ഈ ജീമാരെല്ലാം ചേർന്ന് നിർമ്മലാജീയുടെ മുന്നിൽ ജാഥ നടത്തുമോയെന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. തോമസ് ഐസക്കു കാരണമാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഇല്ലാത്തത് എന്നാണല്ലോ സാക്ഷാൽ കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ ഇവിടെ പറഞ്ഞു നടന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്തൊരു കഷ്ടമാണ്

എന്തൊരു കഷ്ടമാണ്

സ്വന്തം പാർടിയുടെ സംസ്ഥാന നേതാക്കളുടെ പ്രചരണത്തിന്റെ മുന കേന്ദ്രനേതാക്കൾതന്നെ രേഖാമൂലം ഒടിച്ചു കളയുന്നത് എന്തൊരു കഷ്ടമാണ്...?
പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുമോ എന്ന് കേന്ദ്രധനമന്ത്രിയ്ക്കു മുന്നിൽ ചോദ്യം വന്നു. അവരതിന് രേഖാമൂലം ഇന്നലെ മറുപടിയും നൽകി.

സാക്ഷാൽ കുമ്മനം രാജശേഖരനും

സാക്ഷാൽ കുമ്മനം രാജശേഖരനും

ജിഎസ്ടി കൌൺസിലിനു മുന്നിൽ അങ്ങനെയൊരു ശിപാർശയേ ഇല്ലെന്നും വരുമാനത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം മുഴുവൻ പഠിച്ചേ എന്തെങ്കിലും ശിപാർശ നൽകാൻ കഴിയൂ എന്നുമാണ് മറുപടി. തോമസ് ഐസക്കു കാരണമാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഇല്ലാത്തത് എന്നാണല്ലോ സാക്ഷാൽ കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ ഇവിടെ പറഞ്ഞു നടന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ.

കേന്ദ്രധനമന്ത്രി

കേന്ദ്രധനമന്ത്രി

ഈ പ്രചരണം കേട്ടപ്പോൾ എനിക്കും ഒരു ഗമയൊക്കെ തോന്നിയിരുന്നു. അതും പോയിക്കിട്ടി. നോട്ടു പിൻവലിക്കൽ പോലുള്ള നട്ടപ്പിരാന്തുകൾക്ക് ഒരു മടിയുമില്ലാത്തവരെ പ്രതിരോധിക്കാൻ വേണ്ട ശേഷിയൊക്കെ എന്നെപ്പോലെ പ്രതിപക്ഷ രാഷ്ട്രീയമുള്ളവർക്ക് അവർ തന്നെ കൽപ്പിച്ചു തരുമ്പോൾ നമുക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നില്ലേ. ആ മതിപ്പ് ഇനിയില്ല. അങ്ങനെ ഷൈൻ ചെയ്യേണ്ടെന്ന് കേന്ദ്രധനമന്ത്രി തന്നെ തീർപ്പു കൽപ്പിച്ചു.

 ഇന്ധനവില

ഇന്ധനവില

അതോടെ ജീമാരുടെ വ്യാജപ്രചരണത്തിന്റെ കാറ്റുപോയെന്നൊന്നും കരുതരുത്. "അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞു, ആ വിലയാണ്‌ ഇവിടെ കൂട്ടുന്നത്‌" എന്ന ചരിത്രപ്രസിദ്ധമായ ന്യായീകരണം ഓർമ്മയില്ലേ. അതിന്റെ മാതൃകയിൽ പുതിയ വിശദീകരണം വന്നുകൂടാ എന്നൊന്നുമില്ല. നികുതി വരുമാനത്തിലെ കുറവ് കണ്ടുപിടിക്കാനുള്ള കാൽക്കുലേറ്റർ തോമസ് ഐസക് ഒളിച്ചുവെച്ചതുകൊണ്ടാണ് അക്കാര്യം പഠിക്കാൻ കഴിയാത്തത് എന്നൊക്കെ ആരോപിച്ചാലും അത്ഭുതപ്പെടാനില്ല.

പെട്രോളിയം ഉൽപന്നങ്ങൾക്ക്

പെട്രോളിയം ഉൽപന്നങ്ങൾക്ക്

ഞാൻ എതിർത്തതുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ബാധകമാക്കാത്തത് എന്നു പറഞ്ഞു നടന്നവർക്ക് എന്താണ് പറഞ്ഞുകൂടാത്തത്? പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം ജിഎസ്ടി കൌൺസിൽ ഇതേവരെ പരിഗണിച്ചിട്ടില്ലെന്നു പറയുമ്പോൾ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളുണ്ട് എന്നോർക്കണം.

കേന്ദ്രസർക്കാരും

കേന്ദ്രസർക്കാരും

അവരാരും ഇന്നേ വരെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാത്ത കാര്യം ആർക്കും എതിർക്കാനാവില്ല. നഷ്ടപരിഹാരം കിട്ടിയാൽ അക്കാര്യം ആലോചിക്കാമെന്നാണ് കേരളം തുടക്കം മുതൽ വാദിക്കുന്നത്. വരുമാനത്തിൽ വൻതോതിൽ കുറവു വരുന്ന തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലല്ലോ.

നടപ്പാതിരയ്ക്ക്

നടപ്പാതിരയ്ക്ക്

നടപ്പാതിരയ്ക്ക് രാജ്യത്തെ നോട്ടു പിൻവലിക്കുന്നതുപോലുള്ള ആനമണ്ടത്തരങ്ങൾ കാണിച്ചവർക്ക് ഇതിനും ധൈര്യമുണ്ടാകേണ്ടതാണ്. പക്ഷേ, എന്തുകൊണ്ടോ അവരും ചെയ്തില്ല. ഒരു നിമിഷം. ജാഥ തുടങ്ങിയെന്നു തോന്നുന്നുന്നു. മുരളീധരൻജിയുടെ ദയനീയസ്വരമല്ലേ ആ കേൾക്കുന്നത്....
"ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ, ഉള്ളിൽ സങ്കടം ണ്ട് ട്ടോ"

അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    assembly election 2021 pre survey prediction from Media one predicts LDF to win the election

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+