'പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം'; നിയമസാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍
ന്യൂദല്‍ഹി: പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണം എന്ന വ്യവസ്ഥ നടപ്പാക്കുന്നതിലെ നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി സാധ്യമാണെങ്കില്‍ പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന പട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്സാനയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.

പെണ്‍കുട്ടികള്‍ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കണം എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമ നിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എം എല്‍ എയായ ഇമ്രാന് ഖേദാവാല പറഞ്ഞു.
പ്രണയ വിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രണയ വിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചാല്‍ അംഗീകരിക്കും എന്നാണ് എ ഇമ്രാന് ഖേദാവാല പറഞ്ഞത്. പ്രണയ വിവാഹങ്ങളില്‍ രക്ഷാകര്‍തൃ അനുമതി നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവരികയാണെങ്കില്‍ എന്റെ പിന്തുണ സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ബി ജെ പിയും കോണ്‍ഗ്രസും വിവാഹ അവകാശങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊതുവായ നിലപാട് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബി ജെ പി എം എല്‍ എ ഫത്തേസിന് ചൗഹാന് സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ ജെനി താക്കൂറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഫത്തേസിന്‍ഹ് ചൗഹാന് പ്രണയവിവാഹങ്ങളെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തിയരുന്നു. ഇത്തരം വിവാഹങ്ങള്‍ക്ക് രക്ഷാകര്‍തൃ അനുമതി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാതാപിതാക്കളുടെ അംഗീകാരത്തോടെ പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കുറ്റകൃത്യങ്ങള്‍ 50 ശതമാനം കുറയുമെന്നായിരുന്നു അദ്ദേഹം അവകാശവാദം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ വിവരം മറച്ചുവെച്ച് മറ്റ് ജില്ലകളില്‍ വിവാഹം കഴിക്കുന്നു. പിന്നീട് ഒന്നുകില്‍ പെണ്‍കുട്ടി കഷ്ടപ്പെടുന്നു അല്ലെങ്കില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നു. ജോലിതിരക്കുള്ള രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍കുട്ടികളെ പരിപാലിക്കാന്‍ കഴിയില്ല. ചിലര്‍ ഇത് മുതലെടുത്ത് പെണ്‍കുട്ടികളുമായി ഒളിച്ചോടുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെയാണ് കോണ്‍ഗ്രസ് എം എല്‍ എ ജെനി താക്കൂര്‍ പിന്തുണച്ചിരുന്നത്. ''ഞങ്ങള്‍ പ്രണയവിവാഹത്തിന് എതിരല്ല. എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടികളെ ലഭിക്കാത്തതോ ക്രിമിനല്‍ പശ്ചാത്തലമുള്ളതോ ആയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം കഴിക്കാതിരിക്കാന്‍ ചില മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു എം എല്‍ എ പറഞ്ഞിരുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications