മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പും ഇന്ദിര ചിനാര്‍ മരങ്ങള്‍ കാണാന്‍പോയി: ജയറാം രമേശ്
കോഴിക്കോട്: പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പുലര്‍ത്തിയത് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നുവെന്നും അത് രാജ്യത്തെ ഹരിതവ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താന്‍ കനപ്പെട്ട സംഭാവന നല്‍കിയെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ 'ഇന്ദിരാഗാന്ധി: ദ എക്കോ ഇവാഞ്ചലിസ്റ്റ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ പ്രകൃതി സംരക്ഷണ നിയമം കൊണ്ടുവന്നത് ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയാണ്. പരിസ്ഥിതി രംഗത്ത് അവര്‍ പുലര്‍ത്തിയ ഏകാധിപത്യമാണ് സൈലന്റ്വാലി പോലുള്ള അതീവ പ്രാധാന്യമുള്ള പരിസ്ഥിതി പ്രദേശങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയത്. സൈലന്റ് വാലി വിഷയത്തില്‍ സിപിഎം ചാഞ്ചാടിയപ്പോള്‍ കര്‍ശനമായ നിലപാട് എടുത്ത് പദ്ധതി വേണ്ടെന്ന് പറയാന്‍ ഇന്ദിരാന്ധിക്ക് സാധിച്ചു. പരിസ്ഥിതിയെ നശിപ്പിക്കുന്ന അണക്കെട്ട് പദ്ധതികള്‍ക്കെതിരെ നിലപാടെടുത്ത ഇന്ദിര അവയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിഷനെയും നിയോഗിച്ചിരുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ടൈഗര്‍ വാലി പദ്ധതിയിലൂടെ കടുവാ സംരക്ഷണത്തിന് അവര്‍ പ്രാധാന്യം നല്കി. കാശ്മീരിലെ മഞ്ഞ്കാലത്ത് മാത്രം പുഷ്പിക്കുന്ന ചിനാര്‍ മരങ്ങള്‍ കാണണമെന്ന് നിര്‍ബന്ധം പിടിച്ച് ഇന്ദിരാഗാന്ധി അവിടേക്ക് പോയത് മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പായിരുന്നു. 1980 ല്‍ സ്റ്റോക്ഹോമില് സംഘടിച്ച ആദ്യ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത ഏക രാഷ്ട്രത്തലവന് ഇന്ദിരാഗാന്ധിയായിരുന്നു. പിറ്റേ വര്‍ഷം പാരീസില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അവര്‍ പങ്കാളിയായത് പരിസ്ഥിതി സംബന്ധിച്ച അവരുടെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയുടെ ദുഷ്കരകാലത്ത് പോലും അവര്‍ പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവും സൂക്ഷ്മവുമായ ശ്രദ്ധവെച്ചു പുലര്‍ത്തി. ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു ഭരണാധികാരി പരിസ്ഥിതിക്കും ജീവവ്യവസ്ഥയ്ക്കും വേണ്ടി നിലകൊണ്ടതില്‍ അവരുടെ ആര്‍ദ്രതയും സഹജീവി സ്നേഹവും ഉദാത്ത വീക്ഷണവും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം പി മുഹമ്മദ് ഷിയാസ് സംന്ധിച്ചു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications