കനകമലയില്‍ പിടിച്ചവര്‍ ഒന്നുമല്ല, തൊടുപുഴക്കാരന് സുബ്ഹാനിയാണ്'റിയല്‍ ഐസിസ്'... ജിഹാദ് ചെയ്തവൻ
കൊച്ചി: കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഐസിസില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ആള്. എന്‍ഐഎ വിവരം പുറത്ത് വിട്ടത്. ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ അറസ്റ്റിലായ ഏറ്റവും വലിയ ഐസിസ് ഭീകരനാണ് ഇയാള്‍.
തിരുനെല്‍വേലി സ്വദേശിയായ സുബ്ഹാനി ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഇയാള്‍ ഇറാഖില്‍ പോയില് ജിഹാദില്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.
കനകമലയില്‍ യോഗം ചേരുന്നതിനെ പിടിയിലായ അഞ്ച് പേര് സുബ്ഹാനിയുടെ മുന്നില്‍ ഒന്നും അല്ലെന്നാണ് വിവരം. ആരാണ് സുബ്ഹാനി... എന്തായിരുന്നു അയാളുടെ പദ്ധതി?

സുബ്ഹാനി എന്ന ഹാജി മൊയ്തീന് എന്ന അബുമീര്‍
തിരുനെല്‍വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സുബ്ഹാനി അറസ്റ്റിലായത്. കേരളത്തിലും രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയായിരുന്നു ഇയാള്‍.

ഐസിസിന്റെ പരിശീലനം ലഭിച്ച ഭീകരന്
ഐസിസില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ആളാണ് താന്‍ എന്ന് സുബ്ഹാനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പായിരുന്നു ഇയാള്‍ തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്.

ജിഹാദില്‍ പങ്കെടുത്ത മലയാളി
ഇറാഖിലെ മൊസ്യൂളില്‍ എത്തിയ ഇയാള്‍ ഐസിസില്‍ ചേര്‍ന്നു. തുടര്‍ന്ന് സായുധ പരിശീലനം ലഭിച്ചു. അതിന് ശേഷം രണ്ട് ആഴ്ചയോളം ഐസിസിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്തു.

പേടിച്ചോടി... ജയിലിലായി
യുദ്ധം കണ്ട് ഭയന്ന സുബ്ഹാനി യുദ്ധമുഖത്ത് നിന്ന് പിന്മാറി. സുഹൃത്തുക്കള്‍ യുദ്ധക്കളത്തില്‍ മരിച്ച് വീഴുന്നത് കണ്ടതോടെ ആയിരുന്നു ഇത്. ഇതിന്റെ പേരില്‍ ഇയാള്‍ക്ക് ഐസിസ് കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നത്രെ. അവിടെ നിന്ന് മോചിതനായാണ് വീണ്ടും നാട്ടിലെത്തിയത്.

ഐസിസ് മോശമല്ല... നല്ല കൂലി കൊടുത്തു
ഐസിസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 100 ഡോളര്‍ ആയിരുന്നത്രെ ശമ്പളം.

തിരിച്ചെത്തിയത് എന്തിന്?
എന്തിനാണ് ജയില്‍ ശിക്ഷയ്ക്ക് ശേഷം സുബ്ഹാനി ഇന്ത്യയില്‍ തിരിച്ചെത്തിയത്? ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനും വേണ്ടിയായിരുന്നു ഇയാള്‍ തിരിച്ചെത്തിയത്. ഐസിസിന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഇത്.

കേരളം ചോരക്കളമാക്കാന്‍
കേരളത്തിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഭീകരാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു സുബ്ഹാനിയും സംഘവും എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സമാഹരിക്കാന്‍ സുബ്ഹാനി ശ്രമിച്ചിരുന്നത്രെ.

ഐസിസ് ഇത്രത്തോളം എത്തി... ഇനിയെന്ത്?
ഐസിസ് നമ്മുടെ തൊട്ടടുത്ത് വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് ചെയ്യും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സുബ്ഹാനിയ്ക്കും അന്‍സാര്‍ ഉള് ഖലീഫയ്ക്കും ഒപ്പമുള്ള മറ്റുള്ളവര്‍ ആരൊക്കെയാണ് എന്ന് ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

ഭീഷണി മായുന്നില്ല... അവര്‍ മറഞ്ഞിരിപ്പുണ്ട്
ഇത്രയും പേര് അറസ്റ്റിലായെങ്കിലും ഭീഷണികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ തയ്യാറാക്കിയ പദ്ധതികള്‍ മറ്റാരെങ്കിലും നടപ്പിലാക്കാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications