ചാരക്കേസിൽ ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ട് സമർപ്പിച്ചു
2018ലാണ് സുപ്രീംകോടതി ജസ്റ്റിസ് ജയിൻ സമിതിക്ക് രൂപം നൽകിയത്
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി പരിശോധിക്കും. രണ്ടര വർഷത്തോളം എടുത്താണ് ജസ്റ്റിസ് ജയിൻ സമിതി അന്വേഷണം പൂർത്തിയാക്കിയത്.
2018ലാണ് സുപ്രീംകോടതി ജസ്റ്റിസ് ജയിൻ സമിതിക്ക് രൂപം നൽകിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ.പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.
1994 ലെ ചാരവൃത്തി കേസിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന ഡോ. നമ്പി നാരായണന് അനധികൃതമായി അറസ്റ്റ് ചെയ്തു പീഡനവും അവഹേളനവും ഉണ്ടാക്കിയതിന് പോലീസുകാരുടെ പങ്കും സമിതി അന്വേഷിച്ചിരുന്നു.1994 ലെ ചാരവൃത്തി കേസിൽ മുൻ ശാസ്ത്രജ്ഞനെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും മാനസിക ക്രൂരതയ്ക്ക് വിധേയരാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി 2018 ൽ നമ്പി നാരായണന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
1994 ൽ നമ്പി നാരായണനും കൂട്ടാളികൾക്കുമെതിരെ കേരള പോലീസ് ഉദ്യോഗസ്ഥർ ഉന്നയിച്ച ചാരവൃത്തി ആരോപണത്തിലാണ് കേസ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ രേഖകൾ വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് പാകിസ്ഥാനിലേക്ക് കൈമാറിയതായി പോലീസ് ആരോപിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം 1994 നവംബറിൽ നാരായണനെയും മറ്റ് രണ്ട് ശാസ്ത്രജ്ഞരായ ഡി ശശികുമാരൻ, കെ ചന്ദ്രശേഖർ എന്നിവരെയും അറസ്റ്റ് ചെയ്യാൻ കാരണമായി എന്നാണ് കണ്ടെത്തൽ . കേരള പോലീസ് 3,4, 5 വകുപ്പുകൾ പ്രകാരം ചാരവൃത്തി ആരോപിച്ചു.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം
Recommended Video