'ദിലീപാണ് പിന്നിലെന്ന് അദ്ദേഹം അന്ന് പറഞ്ഞു, അങ്ങനെ എത്ര പേർ, വിലക്കാൻ ഇവർ കളരി ആശാൻമാരാണോ?'; ബൈജു കൊട്ടാരക്കര
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടനയേര്‍പ്പെടുത്തിയ വിലക്ക് തെറ്റാണെന്ന മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ കഴിഞ്ഞ ദിവസം നിർമ്മാതാവും ഫിലിം ചേമ്പര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.കാര്യമറിയാതെയാണ് മമ്മൂട്ടിയുടെ പ്രതികരണമെന്നും ശ്രീനാഥ് ഭാസിക്കെതിരെ പരാതി ലഭിച്ചത് കൊണ്ടാണ് നടപടി സ്വീകരിച്ചതെന്നുമായിരുന്നു സുരേഷ് പറഞ്ഞത്.
ഇപ്പോഴിതാ വിഷയത്തിൽ സുരേഷ് കുമാർ അടക്കമുള്ള നിർമ്മാതാക്കളേയും സംഘടനയേയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ചാനലിലായിരുന്നു സംവിധായകന്റെ പ്രതികണം. വായിക്കാം

'മമ്മൂട്ടിയല്ല ആര് പറഞ്ഞാലും ഞങ്ങൾ വിലക്കും,ഞങ്ങൾ പറഞ്ഞ വിലക്കിനെ മറികടക്കാൻ ആർക്കും സാധിക്കില്ല', ഇത് പറഞ്ഞത് നിർമ്മാതാവ് ജി സുരേഷ് കുമാറാണ്. സുരേഷാണ് കേരള ഫിലിം ചേംബർ ഓഫ് ഫിലിംസിന്റെ പ്രസിഡന്റ്. നേരത്തേ ദീർഘകാലം നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായി ഇരുന്നിരുന്നു. സുരേഷ് ഈ സ്ഥാനങ്ങളിൽ ഇരിക്കുന്ന സമയത്ത് ഒരുപാട് പേരെ വിലക്കി പരിചയമുണ്ട്. തിലകൻ, വിനയൻ, തന്റെ സിനിമകൾ , അതിജീവിതയുടെ സിനിമകളൊക്കെ ഇതിൽ വരും'.

'ശ്രീനാഥ് ഭാസിയുടെ വിലക്ക് തുടരും എന്ന് തന്നെയാണ് സുരേഷ് കുമാർ പറയുന്നത്. അയാളുടെ അന്നം മുട്ടിക്കാനാണ് തീരുമാനമെങ്കിൽ ആയിക്കോളൂ. പക്ഷേ ഒരുകാര്യം ആലോചിക്കണം, സിനിമയുമായി ബന്ധമില്ലാത്ത പുറത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ തെറിവിളിച്ചത്. ചാനലിന് നൽകിയ അഭിമുഖത്തിലെ സംഭവങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീനാഥ് ഭാസി പറഞ്ഞത് തെറ്റ് തന്നെ, അത് അംഗീകരിക്കുന്നു. പക്ഷേ നടനെ വിലക്കും എന്ന് നിർമ്മാതാക്കൾ വെല്ലുവിളിക്കുകയാണ്'.

'ഇതിന് നടൻ മമ്മൂട്ടി വളരെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. വിലക്ക് സിനിമാ മേഖലയിൽ നല്ല കാര്യമല്ല. നടൻ തിലകനെ വർഷങ്ങളോളം മലയാള സിനിമയിൽ നിന്ന് വിലക്കി. മരിക്കുവോളം ആ വിലക്ക് തുടർന്നു. അതിന് പ്രധാന കാരണം ദിലീപ് ആണെന്ന് വരെ അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിന് മുൻപ് സിപിഐയുടെ നേതാവായിരുന്ന അമ്പലപ്പുഴ രാധാകൃഷ്ണന്റെ കൂടെ അക്ഷര ജ്വാല എന്ന നാടക ട്രൂപ്പുണ്ടാക്കി ചങ്ക് പൊട്ടുംവിധം സ്റ്റേജുകളോളം കയറി ഇറങ്ങി അവസാന ശ്വാസം വരെയും നാടകം കളിച്ചാണ് അദ്ദേഹത്തിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്'.

'അതിന് കാരണക്കാർ മലയാള സിനിമയിലെ വിലക്കാണ്. വിനയൻ എന്ന സംവിധായകനേയും ഇവർ വിലക്കി.എന്നാൽ താൻ ഇവിടെ തന്നെയുണ്ടെന്ന് ചില സിനിമകൾ ചെയ്ത് വിനയൻ കാണിച്ച് കൊടുത്തു. അദ്ദേഹം ഇപ്പോൾ ആ വിലക്കുകളൊക്കെ മറികടന്ന് കൊണ്ട് പത്തൊൻപതാം നൂറ്റാണ്ടെന്ന തന്റെ പുതിയ ചിത്രം പുറത്തിറക്കി.ഏതാണ്ട് 9 ഓളം എന്റെ സിനിമകൾ നിർമ്മാതാക്കൾ ഇല്ലാതാക്കി'.

'ഇപ്പോൾ താങ്ങളാണ് സിനിമ നിർമ്മാതാക്കൾ. അവർ തീയറ്റിൽ അല്ലെങ്കിൽ ഒടിടിയിൽ സിനിമ ഇറക്കും. പുതിയ താരങ്ങളോട് അസൂയ മൂക്കുമ്പോൾ, അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോ അവരെ അങ്ങ് സംഘടനയിൽ നിന്ന് പുറത്താക്കി കളയാം എന്നൊക്കെയുള്ള ചിന്തയിൽ കുറേ നാളായി നിങ്ങൾ നടത്തുന്ന വിഴുപ്പക്കൽ തുടരാമെന്നാണെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ'.

'പുതിയ തലമുറ ആളുകൾക്ക് സിനിമ എങ്ങനെ ചെയ്യണമെന്നും ഏത് രീതിയിൽ സിനിമ ഇറക്കണമെന്നും എല്ലാം അറിയാം. അതിനെ ഏത് സംഘടന വിലക്കിയിട്ടും കാര്യമില്ല. ലൊക്കേഷനിൽ ലഹരി ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് എന്ത് പുകിലായിരുന്നു. അന്ന് പോലീസ് ലൊക്കേഷനിൽ കയറി അന്വേഷിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് തടയിട്ടത് ഈ നിർമ്മാതാക്കൾ അല്ലേ, എന്നിട്ടും ഇപ്പോൾ വീണ്ടും വിലക്കുമായി ഇറങ്ങിയിരിക്കുകയാണ്. വിലക്കാൻ ഇവരാരാണ് കോഴിക്കോടും തിരുവനന്തപുരത്തുമള്ള കളരി ആശാൻമാരോ?'
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications