'വർഗ്ഗീയ സംഘർഷങ്ങൾ ലക്ഷ്യം വെച്ചുള്ള ദി കേരള സ്റ്റോറിയെ കുറിച്ച് ഗവർണർക്ക് മിണ്ടാട്ടമില്ല'; ബ്രിട്ടാസ്
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി'യ്ക്കെതിരെ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചതായി ജോൺ ബ്രിട്ടാസ് എംപി. കേരളത്തിൽ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുകയാണ്. ഒരു സംസ്ഥാനത്തെ അവഹേളിക്കാനും വർഗ്ഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യം വച്ചുകൊണ്ടുള്ള സിനിമയ്ക്കെതിരെ ഗവർണർക്ക് മിണ്ടാട്ടമില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു. ഇതിനെതിരെ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.
Destabilize.
If
this
is
not
possible,
Disrupt
and
Defame
!
പ്രതിപക്ഷം
ഭരിക്കുന്ന
സംസ്ഥാനങ്ങളോട്
കേന്ദ്രം
സ്വീകരിക്കുന്ന
പൊതുസമീപനമാണിത്.
കേരളത്തിൽ
ആരും
ബിജെപിയുടെ
ചാക്കിൽക്കയറാൻ
തയ്യാറാകാത്തതുകൊണ്ടുതന്നെ
അട്ടിമറിക്കാനോ
ഭരണംപിടിക്കാനോ
കഴിയില്ലെന്ന്
അവർക്കുതന്നെ
ബോധ്യമായിട്ടുണ്ട്.
ഇതിന്റെ
പരിണതഫലമായിട്ടാണ്
ഗവർണറെ
അവതാരപുരുഷനായി
രംഗത്തിറക്കിയിരിക്കുന്നത്.
ഇതുമാത്രം
പോരാ
എന്നതുകൊണ്ടാണ്
കേരളത്തെ
അപകീർത്തിപ്പെടുത്താനുള്ള
നിരന്തരശ്രമങ്ങൾ
ബിജെപി
കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത്
.
സംസ്ഥാനത്തിന്റെ
നേട്ടങ്ങളൊക്കെ
തമസ്കരിച്ച്
വളരെ
സൂക്ഷ്മമായ
കാര്യങ്ങളെപ്പോലും
പർവ്വതീകരിച്ചും
നുണകൾ
നിർമ്മിച്ചും
ഇത്
അഭംഗുരം
മുന്നോട്ടുപോവുകയാണ്.
'The
Kerala
Story'
എന്ന
പേരിൽ
ഒരു
സിനിമയുടെ
ടീസർ
വ്യാപകമായി
പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
കുപ്രസിദ്ധി
നേടിയ
ഹിന്ദുത്വ
സമൂഹികമാധ്യമ
അക്കൗണ്ടുകൾ
ഇത്
ആഘോഷപൂർവ്വമാണ്
പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ
മതംമാറ്റി
32,000
സ്ത്രീകളെ
ഇസ്ലാമിക
സ്റ്റേറ്റിൽ
അംഗങ്ങളാക്കി
വിദേശത്തേക്കു
കയറ്റിയയച്ചുവെന്നാണ്
സിനിമാ
ടീസറിലൂടെ
പുറത്തുവരുന്നത്.
സത്യവുമായി
പുലബന്ധംപോലുമില്ലാത്ത
ഈ
വ്യാജവാർത്ത
കാട്ടുതീപോലെ
പ്രചരിപ്പിക്കുന്നത്
കേരളത്തെ
അവഹേളിക്കാൻ
വേണ്ടിമാത്രമല്ല
മറിച്ച്
സമുദായങ്ങൾക്കിടയിൽ
സ്പർധയും
സംഘർഷവും
സൃഷ്ടിക്കാൻ
ലക്ഷ്യംവച്ചുകൂടിയാണ്.
ഇത്തരത്തിലുള്ള
വിസ്ഫോടനകരമായ
വ്യാജകഥകൾ
നമ്മുടെ
മതനിരപേക്ഷതയ്ക്കും
ദേശീയ
ഐക്യത്തിനും
സൃഷ്ടിക്കുന്ന
ആഘാതം
കടുത്തതായിരിക്കും.ഉത്തർപ്രദേശിലെ
സർവ്വകലാശാലകളെക്കുറിച്ചു
പറഞ്ഞതിനാണ്
ധനമന്ത്രി
കെ
എൻ
ബാലഗോപാലനിലുള്ള
'പ്രീതി'
പിൻവലിക്കാൻ
ഗവർണർ
ആരിഫ്
മുഹമ്മദ്
ഖാൻ
മുതിർന്നത്.
എന്നാൽ,
ഒരു
സംസ്ഥാനത്തെ
അവഹേളിക്കാനും
വർഗ്ഗീയസംഘർഷങ്ങൾ
സൃഷ്ടിക്കാനും
ലക്ഷ്യംവച്ചുകൊണ്ടുള്ള
'The
Kerala
Story'യെക്കുറിച്ചൊന്നും
ഗവർണർക്ക്
മിണ്ടാട്ടമില്ല.
ആരാണ് ഈ ഇ ബുള്‍ജെറ്റ് സഹോദരന്മാര്; വാന്‍ 777 പറയും; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ഭരണഘടന
വിഭാവനംചെയ്യുന്ന
ആവിഷ്കാരസ്വാതന്ത്ര്യം
കണ്ണിലെ
കൃഷ്ണമണിപോലെ
കാത്തു
സംരക്ഷിക്കേണ്ടതാണ്.
എന്നാൽ,
ആവിഷ്കാരത്തിന്റെ
പേരിൽ
പച്ചക്കള്ളം
പ്രചരിപ്പിക്കുന്നതിനെ
തടയുന്ന
ഒട്ടേറെ
വകുപ്പുകൾ
നമ്മുടെ
ശിക്ഷാനിയമത്തിലുണ്ട്.
ഈ
സിനിമ,
ടീസറിലുള്ളതുപോലെയാണെങ്കിൽ
ഈ
വകുപ്പുകളുടെ
നഗ്നമായ
ലംഘനമാണെന്ന്
കണ്ണുംപൂട്ടിപ്പറയാനാകും.
ഐഎസിനെക്കുറിച്ചും
പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ
ഒട്ടേറെ
ചോദ്യങ്ങൾ
പാർലമെന്റിൽ
മുറതെറ്റാതെ
വരുന്നതാണ്.
അമിത്
ഷാ
നയിക്കുന്ന
കേന്ദ്ര
ആഭ്യന്തരമന്ത്രാലയം
ഇന്നേവരെ
ഈ
സിനിമാ
ടീസറിൽ
പറയുന്ന
കണക്കുകളോട്
വിദൂരബന്ധമുള്ള
സാധൂകരണംപോലും
വെളിപ്പെടുത്തിയിട്ടില്ല.
സിനിമാ
ടീസറിന്റെ
പശ്ചാത്തലത്തിൽ
അടിയന്തരനടപടിക്കായി
കേന്ദ്ര
ആഭ്യന്തര
മന്ത്രി
അമിത്
ഷാ,
വാർത്താ
പ്രക്ഷേപണ
മന്ത്രി
അനുരാഗ്
സിംഗ്
ഠാക്കൂർ
എന്നിവർക്ക്
കത്തയച്ചിട്ടുണ്ട്.
മഞ്ജു ദിലീപിനെതിരെ കോടതിയിൽ എത്തുമോ? വിചാരണ ഇന്ന് പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ 39 സാക്ഷികൾ