രാജ്യസഭയിൽ 2 സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ജോൺ ബ്രിട്ടാസ് എംപി
ദില്ലി;
രാജ്യസഭയിൽ
2
സ്വകാര്യ
ബില്ലുകൾ
അവതരിപ്പിച്ച്
ജോൺ
ബ്രിട്ടാസ്
എംപി.
കൺകറന്റ്
ലിസ്റ്റിൽ
കേന്ദ്രസർക്കാർ
ഏകപക്ഷീയമായി
നിയമനിർമാണം
നടത്തുന്നത്
തടയുന്നതിനുള്ള
ഭരണഘടന
ഭേദഗതി
ബില്ലും
പൊതു
മേഖല
സ്ഥാപനങ്ങൾ
ഏകപക്ഷീയമായി
കേന്ദ്രസർക്കാർ
വിൽക്കുന്നത്
തടയുന്നതിനായുള്ള
സെൻട്രൽ
പബ്ലിക്
സെക്ടർ
എന്റർപ്രൈസസ്
ബില്ലുമാണ്
എംപി
അവതരിപ്പിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന തരത്തിൽ സമീപകാലത്തായി കേന്ദ്രഗവൺമെന്റ് ഭരണഘടനയുടെ 7-ാം ഷെഡ്യൂളിന്റെ മൂന്നാം പട്ടികയിൽ വിവരിക്കുന്ന കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിന്മേൽ സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി നിയമനിർമാണം നടത്തുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും കോ-ഓപ്പറേറ്റീവ് മേഖലയിലുമെല്ലാം ഇപ്രകാരമുള്ള ഇടപെടലുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായാണ് സമീപകാല അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അനിയന്ത്രിത നിയമനിർമാണങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടുകൂടി ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചത്, എംപി വ്യക്തമാക്കി.
'കേന്ദ്രസർക്കാർ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ തയ്യാറാക്കുന്ന ബില്ലുകൾ പാർലമെന്റ് അംഗീകരിച്ച ശേഷം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും തുടർന്ന് പകുതിയിലധികം സംസ്ഥാന നിയമസഭകൾ അംഗീകരിച്ചാൽ മാത്രമേ ആയത് രാഷ്ടപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കാവൂ എന്നുമുള്ള ഭരണഘടന ഭേദഗതിയാണ് ഈ സ്വകാര്യ ബിൽ മുന്നോട്ട് വെക്കുന്നത്'.
'പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുതിയ ആത്മനിർഭർ ഭാരത് പോളിസി പ്രകാരം കേന്ദ്രസർക്കാർ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഈ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് വേണ്ടി സൗജന്യമായി ഭൂമിയും സാമ്പത്തിക സഹായവും മറ്റും നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ പങ്ക് വിസ്മരിച്ചു കൊണ്ട് അവരെ പൂർണമായും ഇരുട്ടിൽ നിർത്തികൊണ്ടുള്ള നടപടികളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. എന്ന് മാത്രമല്ല കേന്ദ്ര സ്ഥാപനങ്ങളുടെ ലേല നടപടികളിൽ സംസ്ഥാന ഗവൺമെന്റുകൾ പങ്കെടുക്കുന്നതു പോലും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചു വരുന്നത്'.
'കൂടാതെ ഓഹരി വിറ്റഴിക്കൽ നടപടി ക്രമങ്ങളിൽ ഗവൺമെന്റിന്റെ പങ്ക് പരിമിതപ്പെടുത്തി സ്വകാര്യസ്ഥാപനങ്ങളെ കൊണ്ടാണ് മൂല്യനിർണയവും ബിഡ് സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ടെൻഡർ നടപടികളും നടത്തുന്നത് എന്നത് വ്യാപകമായ വിമർശനത്തിന് ഇടവരുത്തുന്നുമുണ്ട്. ഇപ്രകാരമുള്ള സ്വകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സിഎജിയുടെ ഓഡിറ്റിന് വിധേയമാകില്ല എന്നതിനാലും വിവരാവകാശ നിയമം പോലും ബാധകമാകില്ല എന്നതിനാലും ഓഹരി വിറ്റഴിക്കൽ നടപടി ക്രമങ്ങളിൽ സുതാര്യത നിലനിർത്താൻ കഴിയില്ലെന്നും പല കേന്ദ്ര സ്ഥാപനങ്ങളുടെയും മൂല്യനിർണയം കുറഞ്ഞ നിരക്കിലാണ് ചെയ്തിട്ടുള്ളതെന്നുമുള്ള ആക്ഷേപം ഉയർന്ന് വന്നിട്ടുണ്ട്'.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ
'രാജ്യത്തിന്റെ വളർച്ചയിൽ നിസ്തുല പങ്ക് വഹിച്ച പൊതുമേഖലസ്ഥാപനങ്ങൾ വിറ്റഴിക്കരുതെന്നും ഏതെങ്കിലും സാഹചര്യത്തിൽ സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകണമെന്നും നടപടി ക്രമങ്ങളിൽ സുതാര്യത പാലിക്കണമെന്നുമാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് (പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് സ്റ്റേറ്റ്സ്) ബിൽ വിഭാവനം ചെയ്യുന്നത്. ഏതെങ്കിലും പൊതുമേഖല സ്ഥാപനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിക്കുന്ന പക്ഷം ആ സ്ഥാപനം ആരംഭിക്കുന്നതിനുവേണ്ടി സൗജന്യമായി ഭൂമിയും സാമ്പത്തിക സഹായവും മറ്റും നൽകിയ സംസ്ഥാനങ്ങൾക്ക് അവ നേരിട്ട് വാങ്ങാനുള്ള അവകാശം നൽകുക, അഥവാ സംസ്ഥാനങ്ങൾ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിക്കാത്ത പക്ഷം സുതാര്യമായ ടെൻഡർ നടപടിക്രമങ്ങൾ പാലിക്കുക, സ്വകാര്യസ്ഥാപനങ്ങളുടെ സേവനം ടെൻഡർ നടപടികളിൽ ഉപയോഗപ്പെടുത്താതിരിക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും ലേലനടപടികളിൽ ഉപാധികളില്ലാതെ പങ്കെടുക്കാൻ അവസരം നൽകുക, സ്വകാര്യവൽക്കരിക്കുന്ന പക്ഷം സംസ്ഥാനങ്ങൾ ചിലവാക്കിയ തുക ആനുപാതികമായി തിരികെ നൽകുക തുടങ്ങിയ വിഷയങ്ങളാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് (പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് സ്റ്റേറ്റ്സ്) ബില്ലിൽ പ്രതിപാദിച്ചിട്ടുള്ളത്', ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംപി പറഞ്ഞു.
Recommended Video
'കാവ്യ പൾസർ സുനിയും തമ്മിൽ പരിചയം';രഞ്ജി രഞ്ജിമാർ പുതിയ സാക്ഷി..കുറ്റപത്രം കോടതിയിൽ