Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങുമോ; പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ നേതൃത്വം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം തുടര്‍ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമായൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴായിരുന്നു പുതിയ വിവാദങ്ങള്‍ ഉണ്ടാവുന്നത്. ഇതോടെ ഈ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം ആവുകയും ചെയ്തു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് തന്നെ മുന്നണിപ്രവേശന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് ഏറ്റവും അവസാനമായി ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ ശക്തമായി തുടരുന്നതിനിടെയായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കിയ പുതിയ വിവാദം ഉയര്‍ന്ന് വരുന്നത്. ഇതോടെ ജോസ് കെ മാണി പക്ഷത്തും ആശങ്കകള്‍ ഉണ്ടായി. ഇടതുസര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന കണക്ക് കൂട്ടല്‍ ഇടത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു

പുതിയ സാഹചര്യം

പുതിയ സാഹചര്യം

പുതിയ സാഹചര്യത്തില്‍ തിരക്കിട്ട് ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് എംഎല്‍എമാരായ ജയരാജിന്‍റെയും റോഷി അഗസ്റ്റിന്‍റേയും നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. ഇതോടെ തിരക്കിട്ട നീക്കം വേണ്ടെന്ന് തീരുമാനത്തിലേക്ക് ജോസ് കെ മാണിയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുഡിഎഫിലേക്ക് മടങ്ങുമോ

യുഡിഎഫിലേക്ക് മടങ്ങുമോ


സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സര്‍ക്കാറിന് കൂടുതല്‍ എതിരായി വരികയാണെങ്കില്‍ യുഡിഎഫിലേക്ക് തന്നെ മടങ്ങണമെന്ന നിലപാടുള്ളവരുടെ ആവശ്യത്തിന് ശക്തിയേറും. യുഡിഎഫ് തന്നെയാണ് കേരള കോണ്‍ഗ്രസിന് സുരക്ഷിതമായ ഇടമെന്നാണ് ഇവരുടെ അഭിപ്രായം. നേതൃത്വം പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വരികയാണ്.

കോണ്‍ഗ്രസിനും താല്‍പര്യം

കോണ്‍ഗ്രസിനും താല്‍പര്യം

ജോസിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും താല്‍പര്യം ഉണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം ലീഗ് നേതാക്കളും ജോസ് കെ മാണി വിഭാഗത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാത്തത് ജോസിന്‍റെ മടക്കം കൂടി മുന്നില്‍ കണ്ടാണ്.

അവിശ്വാസം ഉടന്‍ വേണ്ട

അവിശ്വാസം ഉടന്‍ വേണ്ട

ജുലൈ എട്ടാം തിയതി കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നായരുന്നു പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവിശ്വാസം കൊണ്ടുവരുന്നത് സംബന്ധിച്ച് എടുത്ത് ചാടി തീരുമാനം പ്രഖ്യാപിക്കേണ്ട നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫിന് നല്‍കുകയായിരുനെന്നാണ് സൂചന.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

യുപിഎ ഘടകക്ഷിയെന്ന നിലയില്‍ പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെടുന്നതും ജോസ് പക്ഷത്തിന് ആശ്വാസമാവുന്നുണ്ട്. രാഹുൽഗാന്ധിയുമായി സംസാരിച്ചെന്നും ജോസ്പക്ഷ നേതാക്കൾ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

പരസ്യമായി വിമര്‍ശിച്ചില്ല

പരസ്യമായി വിമര്‍ശിച്ചില്ല

അതേസമയം, പുതിയ വിവാദവുമായി ബന്ധപ്പെട്ട് സർക്കാറിനെയോ മുഖ്യമന്ത്രിയെയോ പരസ്യമായി വിമര്‍ശിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

പാളിച്ച ഉണ്ടെങ്കില്‍

പാളിച്ച ഉണ്ടെങ്കില്‍

കേസിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോൾ പറയാനാവിെല്ലന്നായിരുന്നു പ്രതികരണം.  കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. വസ്തുത പുറത്തുവരണം. അന്വേഷണം പൂർത്തിയാകട്ടെ, പാളിച്ച ഉണ്ടെങ്കിൽ സമരം നടത്തുമെന്നുമാണ് ജോസ്. െക. മാണി ഏറ്റവും അവസാനം പറഞ്ഞത്.

സിപിഐയുടെ എതിര്‍പ്പ്

സിപിഐയുടെ എതിര്‍പ്പ്

സിപിഐയുടെ ശക്തമായ എതിര്‍പ്പിനിടയിലായിരുന്നു കേരള കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ സിപിഎം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനതലത്തിലും ധാരണ എന്നതായിരുന്നു സിപിഎം തീരുമാനം.

കണക്കുകൂട്ടലുകൾ

കണക്കുകൂട്ടലുകൾ

ഇതിനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാൽ, പുതിയ വിവാദം കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+