Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് ഗവർണ്ണർ വന്നാലും സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ഏത് ഗവർണ്ണർ വന്നാലും സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക് ബില്ലുകൾക്ക് അംഗീകാരം നൽകാത്തതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള വിരോധത്തിനുള്ള കാരണം.പുതിയ ഗവർണർ വരുമ്പോൾ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാം എന്നായിരിക്കും അവർ കരുതുന്നത്. ഏതു ഗവർണർ വന്നാലും ഗോവിന്ദൻറെ പാർട്ടിയുടെ കള്ളത്തരങ്ങൾ മറച്ചുവെക്കാൻ ആവില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്താക്കി.

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സി പി എം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സി പി എമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

k-surendran

'ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ല' കെ സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബി ജെ പി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബി ജെ പിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൻ്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബി ജെ പി മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്. പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോകുന്ന ഗവർണർമാരെയാണ് സംസ്ഥാനം ഇതുവരെ കണ്ടത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു നിലവിലുള്ള ഗവർണ്ണറെന്നും എംവി ഗോവിന്ദന്‍ വിമർശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+