Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണ്ടും തോറ്റു, തോറ്റതിന് ന്യായീകരണങ്ങളില്ല, മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും'; കെ സുരേന്ദ്രൻ

കാസർഗോഡ്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളത്തിലും കന്നഡയിലുമായി എഴുതിയ കുറിപ്പ് ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് കെ സുരേന്ദ്രന്റെ വൈകാരിക പ്രതികരണം. ബിജെപി സംസ്ഥാന നേതൃത്വം ഇക്കുറി ജയം ജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു മഞ്ചേശ്വരം, എന്നാൽ സുരേന്ദ്രന് ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാനായിരുന്നില്ല.

കെ സുരേന്ദ്രന്റെ വാക്കുകൾ: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്‌ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം.

k surendran

അതേസമയം, കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വീണ്ടും പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എകെഎം അഷ്റഫ് 29,252 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. ഇതോടെ, ഒരു കാലത്ത് ഇഞ്ചോടിഞ്ച് മത്സരം നടന്ന മഞ്ചേശ്വരം, ബിജെപിക്ക് വ്യക്തമായ തിരിച്ചടിയ മണ്ഡലമായി മാറുകയായിരുന്നു.

തീരദേശ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് ഇത് സുരേന്ദ്രന്റെ നാലാമത്തെ തോൽവിയാണ്. 2016ൽ 89 വോട്ടുകൾക്കും 2021ൽ 745 വോട്ടുകൾക്കും അദ്ദേഹം ഇവിടെ പരാജയപ്പെട്ടിരുന്നു. ഇത്തവണത്തെ വലിയ ഭൂരിപക്ഷം, നേരത്തെയുണ്ടായ നേരിയ വിജയസാധ്യതകൾ പാർട്ടിക്കൊരു സ്ഥിരം നേട്ടമായി മാറിയില്ലെന്ന് വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.

വോട്ടുകളുടെ അന്തരം കൂടുമ്പോൾ

ഒരു പതിറ്റാണ്ടോളം കേരളത്തിൽ ബിജെപിയുടെ വളർച്ചാ പ്രതീക്ഷകളുടെ പ്രതീകമായിരുന്നു മഞ്ചേശ്വരം. 2016ലെയും 2021ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ സീറ്റ് ബിജെപിക്ക് കൈയെത്തും ദൂരത്താണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ 2026ലെ കണക്കുകൾ മണ്ഡലം ലീഗിനും യുഡിഎഫിനും പിന്നിൽ ഉറച്ചുനിൽക്കുന്നുവെന്ന് തെളിയിക്കുകയാണ്.

ഇതോടെ, ഇരു മുന്നണികളെയും മുമ്പ് മുൾമുനയിൽ നിർത്തിയിരുന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങളുടെ കാലം അവസാനിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയും ലീഗും നേരിട്ട് ഏറ്റുമുട്ടുന്ന രണ്ട് സീറ്റുകളിൽ ഒന്നാണ് മഞ്ചേശ്വരം. വടക്കൻ കേരളത്തിൽ മുന്നേറ്റത്തിനുള്ള ഒരു കവാടമായി ബിജെപി ഈ മണ്ഡലത്തെ കണ്ടിരുന്നു.

എന്നാൽ, ശക്തമായ കേഡർ സംവിധാനം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് ശേഷവും എതിരാളികളുടെ വർധിച്ച ഭൂരിപക്ഷം ബിജെപിയെ ദയനീയമായി രണ്ടാം സ്ഥാനത്തേക്ക് തള്ളിവിട്ടു. ഇത് ബിജെപിയുടെ തന്ത്രങ്ങളെക്കുറിച്ചും കേരളത്തിലെ സാധ്യതകളെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു. എങ്കിലും ഇക്കുറി തെക്കൻ കേരളത്തിൽ മൂന്ന് സീറ്റുകൾ നേടാനായത് മാത്രമാണ് അവരെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യം. എങ്കിലും സുരേന്ദ്രന്റെ തോൽവി വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+