Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തിന്റെ കുത്തക ആർഎസ്എസിനെ ആരും ഏല്പിച്ചിട്ടില്ല'; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: വിശ്വാസത്തെ അപമാനിച്ചു എന്ന് ആരോപണമുയർത്തി സ്പീക്കർ എ എൻ ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന കടന്നാക്രമണം പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം നേതാവ് കടകംപളളി സുരേന്ദ്രൻ.
ഷംസീർ ഒരു വിശ്വാസത്തെയും അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല, മറിച്ച് വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് ചെയ്തത്. ഇവിടുത്തെ ഹിന്ദുസമൂഹത്തിന്റെ വിശ്വാസത്തിന്റെ കുത്തക ആർഎസ്എസിനെ ആരും ഏല്പിച്ചിട്ടില്ലെന്നും മുൻ മന്ത്രി പറഞ്ഞു.

'മോദിക്കും സംഘപരിവാറിനും എതിരെ നടത്തിയ രാഷ്ട്രീയവിമർശനം വളച്ചൊടിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കാൻ നടത്തുന്ന ഈ ശ്രമം മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ വാർത്തകളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണ്.
ശാസ്ത്രബോധവും യുക്തിചിന്തയുമാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ കാതൽ. നമ്മുടെ രാജ്യത്തെ എല്ലാ പൗരൻമാർക്കും അവരവരുടെ മതത്തിലും ദൈവസങ്കല്പത്തിലും വിശ്വസിക്കാനും ഇനി വിശ്വാസമില്ലെങ്കിൽ ആ ചിന്ത ഉയർത്തിപ്പിടിക്കാനും അവകാശമുണ്ട്‌. അതേ സമയം അത് വ്യക്തിപരമായ നിലയിലാണ് നാം സംരക്ഷിക്കേണ്ടത്.

Kadakampally Surendran

വിശ്വാസത്തെ സമൂഹത്തിലും സാമൂഹ്യഘടനയിലും അടിച്ചേല്പിക്കേണ്ടതില്ല. അത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മതത്തെ അടിസ്ഥാനപ്പെടുത്താതെ ശാസ്ത്രീയബോധ്യങ്ങളുടെയും യുക്തിചിന്തയുടെയും അടിസ്‌ഥാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌കൂൾ പരീക്ഷകളിൽ മഴ പെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചാലോ ജീവന്റെ തുടക്കം എങ്ങനെ എന്ന് ചോദിച്ചാലോ നമ്മുടെ കുട്ടികൾ അവരുടെ മതസംഹിതയല്ല എഴുതുന്നത്. ശാസ്ത്രീയതയാണ്. എന്നാൽ ഇതിന് ഇളക്കം തട്ടുന്ന രീതിയിലുള്ള നടപടികൾ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്നത് നമുക്ക് മുന്നിലുള്ള വസ്തുതയാണ്.

നമ്മുടെ പാഠ്യപദ്ധതികളിൽ മതസംഹിതകൾ തിരുകിക്കയറ്റാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചരിത്രത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. ഗണപതിയുടെ കാര്യം പ്ലാസ്റ്റിക് സർജറിയായും കർണ്ണന്റെ ജനനം ജനിറ്റിക് സയൻസായും പുഷ്പകവിമാനം ഏവിയേഷൻ രംഗത്തെ അത്ഭുതമായുമൊക്കെ പൊതുസമൂഹത്തിൽ ചിത്രീകരിക്കുന്നത് ശെരിയല്ല. അത് വിശ്വാസികൾക്ക് ഉൾക്കൊള്ളാം എന്നല്ലാതെ ശാസ്ത്രീയതയുടെ പിൻബലം നൽകുന്നത് കടന്നകൈയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരത്തിൽ അവകാശവാദങ്ങൾ നടത്തുമ്പോൾ അത് തുറന്നുകാട്ടുന്നത് രാഷ്ട്രീയവിമർശനമാണ്.

മോഡിയും കൂട്ടരും ഇത്തരത്തിൽ ഉദ്ഘോഷിക്കുന്നത് ഹിന്ദുത്വം, ഹിന്ദു ദേശീയത, ഹിന്ദുരാഷ്ട്രം എന്ന അജന്‍ഡ നടപ്പാക്കാനാണ്. അത് തിരിച്ചറിയേണ്ടത് മതേതരസമൂഹത്തിന്റെയാകെ ചുമതലയാണ്. ഇക്കാര്യമാണ് ഷംസീർ ചൂണ്ടിക്കാട്ടിയത്. അത് പൊതുസമൂഹത്തിന് മനസിലായിട്ടുണ്ട്. എന്നാൽ സ: ഷംസീറിന്റെ മതം ചൂണ്ടിക്കാട്ടി വർഗീയവൽക്കരണം നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ആണ് സംഘപരിവാർ ശ്രമിക്കുന്നത്. ആ പരിപ്പ് കേരളത്തിലെ കലത്തിൽ വേവില്ല എന്ന പാഠം ഇത്രകാലമായിട്ടും ഇക്കൂട്ടർ പഠിച്ചിട്ടില്ല.

ബി.ജെ.പി യിലെ രാഷ്ട്രീയഭിന്നതകളും മണിപ്പൂർ കലാപവും ഏക സിവിൽ കോഡിനെതിരെയുള്ള പ്രതിഷേധവുമൊക്കെ ചർച്ചയാകുമ്പോൾ വിഷയം മാറ്റാനുള്ള വ്യഗ്രത കൂടെ ഇതിന്റെ പിന്നിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെയും സാമൂഹ്യജീവിതത്തെയും മതേതരചിന്തയെയും അലങ്കോലമാക്കാൻ സംഘപരിവാർ നടത്തുന്ന ഈ ശ്രമങ്ങളെ ഒറ്റക്കെട്ടായി കേരളജനത തള്ളിക്കളയും'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+